ആദ്യം രാഹുലിനെ സഹായിക്കാൻ നോക്കി പിന്നെ ബിജെപിയെ ; 2014ലെ തെരഞ്ഞെടുപ്പില്‍ ബിജെപി ഫേസ്ബുക്കിന്റെ സഹായം തേടിയിരുന്നതായി കേംബ്രിജ് അനലിറ്റയുടെ ഇന്ത്യന്‍ പങ്കാളിയുടെ വെളിപ്പെടുത്തല്‍

2014ലെ തെരഞ്ഞെടുപ്പില്‍ ബിജെപി ഫേസ്ബുക്കിന്റെ സഹായം തേടിയിരുന്നതായി കേംബ്രിജ് അനലിറ്റയുടെ ഇന്ത്യന്‍ പങ്കാളിയുടെ വെളിപ്പെടുത്തല്‍. ആദ്യം രാഹുല്‍ ഗാന്ധിയെ സഹായിക്കാൻ ആസൂത്രണം ചെയ്തിരുന്നു എന്നാൽ ബിജെപി കമ്പനിയെ സമീപിക്കുകയായിരുന്നു എന്ന് കേംബ്രിജ് അനലിറ്റയുടെ ഇന്ത്യന്‍ പങ്കാളി അവനീഷ് റായ് വെളിപ്പെടുത്തി.
2011 ൽ യുകെ ആസ്ഥാനമായുള്ള കമ്പനി ഇന്ത്യയിലെത്തി ഒവലിവ് ബിസിനസ്സ് ഇന്റലിജന്‍സ് കമ്പനിയുമായി ചര്‍ച്ചകള്‍ നടത്തി. ഓവലിവ് ബിസിനസ്സിന്റെ പങ്കാളിയായ അമരിഷ് ത്യാഗിയുമായും, കേംബ്രിജ് അനലിറ്റയുടെ ഇന്ത്യന്‍ പങ്കാളിയായ അവിനീഷ് റായുമായാണ് കൂടിക്കാഴ്ച്ച നടത്തിയത്.
അമേഠി അടക്കം 10 സീറ്റുകളില്‍ രാഹുലിനെ വിജയിപ്പിക്കാമെന്ന് ധാരണയായി. എന്നാല്‍ 2012ല്‍ ബിജെപി കമ്പനിയെ സമീപിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ആദ്യം ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പില്‍ ഓരോ ബൂത്തിലെയും ആളുകളുടെ ജാതിയും പ്രായവും തരം തിരിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു ആര്‍എസ്എസ് പ്രവര്‍ത്തകനായ സഞ്ജയ് ജോഷിക്ക് നൽകി എന്ന്അവനീഷ് റായ് പറയുന്നു. 2014ലും ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചു എന്ന് അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ ബിജെപി ഇതുവരെ വെളിപ്പെടുത്തലിനെതിരെ പ്രതികരിക്കാന്‍ ബിജെപി തയ്യാറായിട്ടില്ല.
അതിനിടയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫേസ്ബുക്കിനെ ആശ്രയിച്ച നടപടിയും ചോദ്യം ചെയ്യപ്പെടുന്നു. പുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞ വര്‍ഷം ഔദ്യോഗികമായി ഫേസ്ബുക്കിന്റെ സഹായം തേടിയിരുന്നു. വിവാദമായതോടെ സമൂഹ മധ്യമങ്ങള്‍ ഉപയോഗിക്കുന്ന കാര്യം പരിശോധിച്ച് തീരുമാനിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒപി റാവത്ത് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























