പോലീസിന് സാധാരക്കാരനെ സഹായിക്കാനുള്ള മനസ്സില്ല ; ഡിജിപിയുടെ ഫേക്ക് ട്വിറ്റര്‍ തയ്യാറാക്കി ചേട്ടനെ രക്ഷിച്ച് പത്താം ക്‌ളാസുകാരൻ ; ഒടുവിൽ കാര്യങ്ങളെല്ലാം ശരിയായപ്പോളും നോക്കുകുത്തിയായി പോലീസ്
ഡിജിപിയുടെ വ്യാജ അക്കൗണ്ടുണ്ടാക്കി പോലീസിനെ ഒന്നടങ്കം പറ്റിച്ച് ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ ഒരു പത്താം ക്ലാസുകാരന്‍. സ്വന്തം സഹോദരനെ ഒരാള്‍ ചതിച്ച് സ്വന്തമാക്കിയ പണം തിരികെ ലഭിക്കാന്‍ വേണ്ടിയായിരുന്നു പത്താം ക്ലാസുകാരന്റെ ഈ പരാക്രമം.
തന്റെ ചേട്ടന്റെ കൈയ്യില്‍ നിന്ന് ജോലി വാഗ്ദാനം ചെയ്ത് 45000 രൂപ ഒരാൾ തട്ടിയെടുത്തു. ദുബായില്‍ ജോലി വാങ്ങിത്തരാമെന്നേറ്റ് സാദിഖ് അന്‍സാരി എന്നയാൾ പണം തട്ടിയെടുക്കുകയായിരുന്നു. എന്നാല്‍ ഈ കേസിലേക്ക് വേണ്ട നടപടികൾ സ്വീകരിക്കാൻ പോലീസ് തയ്യാറായിരുന്നില്ല. കുറ്റവാളികളെ പോലീസിന് അറിയാമായിരുന്ന പോലീസുകാർ പലവട്ടം ഇയാള്‍ സ്റ്റേഷനില്‍ കയറിയിറങ്ങിയിട്ടും കേസ് പരിഗണിച്ചില്ല. ഇതോടെയാണ് പത്താം ക്ലാസുകാരന്‍ സഹോദരനെ സഹായിക്കാന്‍ തീരുമാനിച്ചത്.
ഇതിനായി യുപിയിലെ ഡിജിപി ഓം പ്രകാശ് സിംഗിന്റെ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കുകയാണ് പത്താം ക്ലാസുകാരന്‍ ആദ്യം ചെയ്തത്. ഈ അക്കൗണ്ട് കണ്ടാല്‍ ഡിജിപിയുടെ വെരിഫൈഡ് അക്കൗണ്ടാണെന്ന് കാഴ്ച്ചയില്‍ തോന്നും. ഇതുവഴി ഈ കുട്ടി പോലീസുകാര്‍ക്ക് നിര്‍ദേശം നല്‍കുന്നതാണ് കണ്ടത്. ഗൊരഖ്പൂരിലെ പോലീസുകാര്‍ക്ക് തട്ടിപ്പ് കേസില്‍ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് കര്‍ശന നിര്‍ദേശവും നല്‍കി. ഇതോടെ പോലീസുകാര്‍ പേടിച്ച് വളരെ പെട്ടെന്ന് തന്നെ കേസ് പരിഹരിച്ചു. കുട്ടിയുടെ സഹോദരന് നല്‍കാനുള്ള 45000 രൂപയില്‍ 30000 രൂപ ഇയാള്‍ നല്‍കി കഴിഞ്ഞെന്നും ബാക്കി എത്രയും പെട്ടെന്ന് നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ഇക്കാര്യം ഡിജിപിയുടെ ഓഫീസിൽ അറിയിച്ചതോടെയാണ് പോലീസ് തങ്ങള്‍ക്ക് പറ്റിയ അബന്ധം മനസിലാക്കിയത്. തുടര്‍ന്ന് സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പിന്നീട് ഈ കേസ് സൈബര്‍ സെല്ലിന് കൈമാറി. ഇവരുടെ പരിശോധനയില്‍ ഈ ട്വിറ്റര്‍ കൈകാര്യം ചെയ്തിരുന്നത് ഒപി സിംഗ് എന്ന വ്യക്തിയാണെന്നും ഡിജിപിയുടെ ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും കണ്ടെത്തി. ഗൊരഖ്പൂരിലെ മഹാരാജ്ഗഡിലെ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നാണ് ഈ അക്കൗണ്ട് പ്രവര്‍ത്തിച്ചിരുന്നതെന്നും കണ്ടെത്തി. ഇതുവഴിയാണ് പത്താം ക്ലാസുകാരന്‍ പിടിക്കപ്പെട്ടത്. സംഭവം അറിഞ്ഞതോടെ ഇവരെ താക്കീത് നല്‍കി വിട്ടയക്കുകയാണ് പോലീസ് ചെയ്തത്.
അതേസമയം പോലീസിന് സാധാരക്കാരനെ സഹായിക്കാനുള്ള മനസ്സില്ലെന്നും ഇത്തരം മാര്‍ഗങ്ങളിലൂടെ മാത്രമേ എന്തെങ്കിലും ചെയ്യാനാവൂ എന്നും പത്താം ക്ലാസുകാരന്‍ പറയുന്നു. മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തികളൊന്നും ഇവര്‍ ചെയ്യാത്തതിനാൽ പോലീസ് താക്കീത് നല്‍കി വിട്ടയച്ചു.
https://www.facebook.com/Malayalivartha