എന്റെ പണം ജിഹാദികള്‍ക്കു കൊടുക്കില്ല; മുസ്‌ലിം ടാക്സി ഡ്രൈവർമാരെ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി വിഎച്പി നേതാവ് ; ഇയാളെ ട്വിറ്ററിൽ പിന്തുടരുന്നവരിൽ ബിജെപി നേതാക്കളും
മുസ്ലിം ടാക്സി ഡ്രൈവർമാരെ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി വിഎച്പി നേതാവ്. അയോധ്യ സ്വദേശിയും സംഘപരിവാർ നേതാവുമായ അഭിഷേക് മിശ്രയാണ് വർഗീയ പരാമർശം നടത്തിയത്. ഡ്രൈവര്‍ മുസ്ലിം ആയതുകൊണ്ട് ഓല ബുക്കിംഗ് കാന്‍സല്‍ ചെയ്‌തെന്നും ജിഹാദികള്‍ക്ക് എന്റെ പണം നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു ഏപ്രില്‍ 20 ന് അഭിഷേക് മിശ്ര ട്വീറ്റ് ചെയ്തത്.
ട്വിറ്ററില്‍ 14,000 ല്‍ അധികം ഫോളോവേഴ്‌സ് ഉള്ള ആളാണ് അഭിഷേക് മിശ്ര. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, കള്‍ച്ചറല്‍ മിനിസ്റ്റര്‍ മഹേഷ് ശര്‍മ എന്നിവരൊക്കെ അഭിഷേക് മിശ്രയെ ഫോളോ ചെയ്യുന്നവരുടെ കൂട്ടത്തിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒപ്പമുള്ള ചിത്രമാണ് ഇയാളുടെ ഫേസ്ബുക്കിലെ കവർ ചിത്രം.
എന്നാല്‍ അഭിഷേകിന്റെ ട്വീറ്റിന് ഉചിതമായ മറുപടിയുമായി ഓല തന്നെ രംഗത്തു വന്നിരുന്നു. ഇന്ത്യയൊരു മതനിരപേക്ഷിത രാജ്യമാണെന്നും തങ്ങളുടെ ഡ്രൈവര്‍മാരെയും പാര്‍ട്ണര്‍മാരെയും ഉപഭോക്താക്കളെയും ജാതിയുടെയോ മതത്തിന്റെയോ ലിംഗത്തിന്റെയോ വിശ്വാസത്തിന്റെയോ പേരില്‍ വേര്‍തിരിച്ചു കാണാറില്ലെന്നും, ഓരോരോരുത്തര്‍ക്കും അവര്‍ അര്‍ഹിക്കുന്ന ബഹുമാനമാണ് നല്‍കുന്നതെന്നും ഓല അഭിഷേക് ശര്‍മയ്ക്ക് മറുപടി നല്‍കി.
അതേസമയം അഭിഷേക് ശര്‍മയ്‌ക്കെതിരേ രൂക്ഷമായ വിമര്‍ശനങ്ങളാണ് ട്വീറ്ററില്‍. ഇയാളുടെ അകൗണ്ട് റദ്ദ് ആക്കണമെന്ന് വരെ ട്വിറ്ററിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മിശ്രയെ പോലുള്ളവരുടെ അകൗണ്ട് റദ്ദ് ചെയ്യണം എന്ന് ഓലയോടും ആവിശ്യങ്ങള്‍ ഉയരുകയാണ്. നിങ്ങളുടെ പാസഞ്ചര്‍ ലിസ്റ്റില്‍ നിന്നും അഭിഷേക് മിശ്രയെ ഒഴിവാക്കണമെന്നും അയാളെ ബ്ലാക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha