രാജസ്ഥാനിൽ മൃഗങ്ങൾക്ക് പകരം മനുഷ്യരിൽ മരുന്ന് പരീക്ഷണം; ഇരുപത്തി ഒന്നു പേരുടെ നില ഗുരുതരം

രാജസ്ഥാനിൽ മൃഗങ്ങൾക്കു പകരം മനുഷ്യരിൽ മരുന്ന് പരീക്ഷണം. ഇരുപത്തി ഒന്നു പേരുടെ നില ഗുരുതരം. രാജസ്ഥാനിലെ ചാരു ജില്ലയിലെ ജനങ്ങളെയാണ് മരുന്ന് കമ്പനി അനധികൃതമായി പരീക്ഷണത്തിന് വിധേയമാക്കിയത്. രാജസ്ഥാനിലെ ബിദാസറിൽ പ്രവർത്തിക്കുന്ന വിദേശ മരുന്ന് കമ്പനി നിരക്ഷരായ പ്രദേശ വാസികൾക്ക് 500 രൂപ നൽകിയാണ് പരീക്ഷണം നടത്തിയത്.
പരീക്ഷണത്തെ തുടർന്ന് ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച 21 പേരെ രാജസ്ഥാനിലെ ജൽപ്പണി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏപ്രില്‍ 18 മുതലാണ് ഇത്തരത്തിൽ കമ്പനി മരുന്ന് പരീക്ഷണം ആരംഭിച്ചത്. പ്രതിഫലമായി 500 രൂപ നൽകുകയും ചെയ്തുവെന്നും മരുന്ന് നല്‍കിയതിനുശേഷം തങ്ങള്‍ ബോധരഹിതരായതായും പരീക്ഷണത്തിന് വിധേയരായവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് മരുന്ന് കമ്പനിക്കെതിരെ ഇരയായവര്‍ പരാതി നല്‍കിയിട്ടുണ്ട്. വിഷയത്തെ ഗൗരവമായി കാണുകയും അന്വേഷണം നടത്തി ഉടൻ തന്നെ കമ്പനിക്കെതിരെ നടപടി സ്വീകരിക്കുമെന്നും രാജസ്ഥാനിലെ ആരോഗ്യമന്ത്രി കാളി ചരണ്‍ സറഫ് പറഞ്ഞു
https://www.facebook.com/Malayalivartha

























