കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജിവെച്ചു

കര്‍ണ്ണാടക നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാതെ വന്നതോടെ ബിജെപി മുഖ്യമന്ത്രി യെദ്യുരപ്പ രാജിവെച്ചു. വിശ്വാസവോട്ടെടുപ്പിന് തൊട്ട് മുമ്പായിരുന്നു നാടകീയ സംഭവങ്ങള്‍. ഇതോടെ 55 മണിക്കൂര്‍ മാത്രം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയായി യെദ്യൂരപ്പ മാറി. ഭൂരിപക്ഷം തെളിയിക്കാന്‍ 110 അംഗങ്ങളുടെ പിന്തുണ വേണമെന്നിരിക്കെ, 104 ആംഗങ്ങളുള്ള ബിജെപിയ്ക്ക് സാധിക്കാതെ വന്നതോടെയാണ് യദ്യൂരപ്പ രാജിവെച്ചത്. വിധാന്‍സഭ വിട്ടത്.
3.45 ന് യെദ്യൂരപ്പ വിധാന്‍ സഭയില്‍ അഭിസംബോധന ചെയ്ത് സംസാരിച്ച് തുടങ്ങി.
പ്രധാനമന്ത്രിയും അമിത്ഷായും എന്നെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരെഞ്ഞെടുത്തു. തെരെഞ്ഞെടുപ്പില്‍ ഇതിന് മുമ്പ് ഒരിക്കലും കര്‍ണ്ണടകത്തിലെ ജനങ്ങള്‍ ഇങ്ങനെ ബിജെപിയെ സ്‌നേഹിച്ച് കണ്ടിട്ടില്ല. 40 എംഎല്‍എ മാരില്‍ നിന്ന് ബിജെപി 104 പേരിലെത്തി. ജനവിധി കോണ്‍ഗ്രസിനും ജെഡിഎസിനും എതിരായിരുന്നു. ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്ഷി അതിനാലാണ് ഗവര്‍ണ്ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഞങ്ങളെ ക്ഷണിച്ചത്. കര്‍ണ്ണാടകത്തിലെ കര്‍ഷരാണ് ഇന്ത്യയുടെ അന്നദാധാക്കള്‍. അവരെയാണ് ഞാന്‍ സ്‌നേഹിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷം ഈ സംസ്ഥാനം മുഴുവന്‍ ഞാന്‍ യാത്ര ചെയ്തു. ജനങ്ങളുടെ സ്‌നേഹം ഞാന്‍ അവിടെ കണ്ടിരുന്നു.
ജനാധിപത്യത്തില്‍ എത്ര സീറ്റ് ലഭിക്കുന്നവെന്നതല്ല പ്രധാനം. കര്‍ണ്ണാടകയിലെ ജനത്തിന് ശുദ്ധജലം ലഭിക്കുന്നില്ല, പാവപ്പെട്ടവര്‍ക്ക് വീടുകള്‍ ഇല്ല. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ കര്‍ണ്ണാടകയെ ഒരു മാതൃക സംസ്ഥാനമാക്കി മാറ്റാന്‍ സാധിക്കുമെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. പ്രധാനമന്ത്രിയുടെ സ്വപ്‌നം ആയിരുന്നു കര്‍ണ്ണാടകയിലെ സാധാരണ ജനത്തെ ഉയര്‍ത്തികൊണ്ടുവരുക എന്നത്. അഞ്ച് വര്‍ഷം ഭരിച്ച കോണ്‍ഗ്രസ്സ് സര്‍ക്കാരിനോട് ഒരു തരത്തിലുള്ള വിവേചനവും കേന്ദ്രം കാട്ടിയിരുന്നില്ല. പക്ഷെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ കോണ്‍ഗ്രസ്സ ഒന്നുപോലും നടപ്പാക്കിയില്ല. സഭയിലെ എല്ലാ അംഗങ്ങളോടും ജനാധിപത്യത്തില്‍ വിശ്വസിക്കാന്‍ പറയുന്നു. നന്ദി പറഞ്ഞ് രാജി വെച്ചു.
പ്രസംഗത്തിനിടെ വിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ ജനദാള്‍ ആവശ്യപ്പെട്ടെങ്കിലും, പ്രോട്ടൈം സ്പീക്കര്‍ സംസാരിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുകൊണ്ടായിരുന്നു വിധാന്‍ സഭയിലെ നടപടി ക്രമങ്ങള്‍. രാവിലെ എംഎല്‍എ മാര്‍ സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും നാല് മണിയോടെയാണ് വിശ്വാസവോട്ടെടുപ്പ് ആരംഭിച്ചത്. അതേസമയം, കര്‍ണ്ണാടകത്തിലെ സംഭവ വികാസങ്ങളില്‍ ആര്‍എസ്എസ് അതൃപ്തി അറിയിച്ചു.
തിരെഞ്ഞെടുപ്പില്‍, 104 സീറ്റ് ബിജെപിയ്ക്കും, 78 സീറ്റ് കോണ്‍ഗ്രസ്സിനും, 36 സീറ്റ് ജെഡിഎസിനും ലഭിച്ചതോടെയാണ് കേവലഭൂരിപക്ഷം ആര്‍ക്കും ലഭിക്കാതെ അനിശ്ചിതത്ത്വത്തിലായത്. പിന്നാലെ തങ്ങള്‍ക്കൊപ്പമാണ് ഭൂരിപക്ഷം എന്ന് അവകശപ്പെട്ട് ഗവര്‍ണ്ണര്‍ക്ക് മുന്നിലെത്തുകയായിരുന്നു. ഇതോടെ കോണ്‍ഗ്രസ്സ്-ജെഡിഎസ് സഖ്യത്തെ തള്ളി സര്‍ക്കാര്‍ രൂപീകരിക്കാന്‍ യെദ്യുരപ്പയെ ഗവര്‍ണ്ണര്‍ ക്ഷണിക്കുകയും, 17 ന് യെദ്യുരപ്പ മാത്രം സത്യപ്രതിജ്ഞ ചെയ്യുകയുമായിരുന്നു.
ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം അനുവദിച്ച ഗവര്‍ണ്ണറുടെ നടപടി പിന്നീട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സ് അദ്ധ്യക്ഷനായ ബെഞ്ച് റദ്ദാക്കി. ഇതോടെയാണ് 19 ന് നാല് മണിയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാല്‍ പ്രോട്ടൈം സ്പീക്കറെ ചൊല്ലി വീണ്ടും കോണ്‍ഗ്രസ്സ് രംഗത്തെത്തിയെങ്കിലും, ഗവര്‍ണ്ണറുടെ വിവേചനാധികാരത്തില്‍ ഇടപെടാനാകില്ലെന്ന് കോടതി ഇന്ന് രാവിലെ പറയുകയായിരുന്നു. പിന്നാലെ കോണ്‍ഗ്രസ്സിന്റെ ആവശ്യമനുസരിച്ച് കോടതി നടപടികള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാനും, തത്സമയ സംപ്രേക്ഷണത്തിനും കോടതി അനുമതി നല്‍കി.
https://www.facebook.com/Malayalivartha


























