വിശ്വാസ വോട്ടെടുപ്പിന് കാത്തുനിൽക്കാതെ യെദ്യുരപ്പയുടെ രാജി; കുമാരസ്വാമിയുടെ നേതൃത്തത്തിലുള്ള കോൺഗ്രസ്സ് ജനദാതൾ സഖ്യം ഉടൻ അധികാരത്തിലേക്ക്

കര്‍ണ്ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ സഭയില്‍ വിശ്വാസവോട്ട് നേരിടാതെ രാജിവെച്ചു. സഭയില്‍ ഭൂരിപക്ഷം തെളിയിക്കുതിന് ആവശ്യമായ പിന്‍തുണ നേടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വികാര നിര്‍ഭരമായ പ്രസംഗം നടത്തി യെദ്യൂരപ്പ രാജിവെച്ചത്. കര്‍ഷകരുടെ ക്ഷേമമാണ് തന്റെ ലക്ഷ്യമെന്ന് പ്രസംഗത്തില്‍ വ്യക്തമാക്കിയ യെദ്യൂരപ്പ.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കര്‍ണ്ണാടകയില്‍ നടപ്പിലാക്കിയ വികസന പദ്ധതികള്‍ എടുത്ത് പറഞ്ഞ യെദ്യൂരപ്പ കര്‍ണ്ണാടകയിലെ ജനവിധി ബിജെപി ക്ക് അനുകൂലമായിരുന്നുവെന്ന് കൂട്ടിച്ചേര്‍ത്തു. കോൺഗ്രസ്സും ജനതാദള്‍ എസ്സും അവസരവാദ കൂട്ടുകെട്ടിലൂടെ ജനവിധി അട്ടി മറിയ്ക്കുകയായിരുന്നുവെന്നും യെദ്യൂരപ്പ ആരോപിച്ചു. സഭയില്‍ ഭൂരിപക്ഷം തെളിയിക്കുതിനായി കുതിരകച്ചവടത്തിന് ബിജെപി നേതൃത്വം തയ്യാറെടുക്കുകയാണ് ആരോപിച്ചു.
ജനതാദള്‍ എസ്സ് നേതൃത്വം ബിജെപി നേതാക്കള്‍ പണവും പദവിയും വാഗ്ദാനം ചെയ്ത് ബിജെപി നേതാക്കള്‍ എംഎല്‍എ മാരുമായി നടത്തിയ ഫോൺ സംഭാഷണം പുറത്ത് വിടുകയും ചെയ്തു. ഇങ്ങനെ ചടുലമായ രാഷ്ട്രീയ നീക്കങ്ങളിലൂടെ ബിജെപിയുടെ നീക്കങ്ങളെയെല്ലാം പരാജയപെടുത്തുകയും ചെയ്തു. രാഷ്ട്രീയമായി കോൺഗ്രസ് നേതൃത്വത്തിന് കൃത്യമായ വിജയം കര്‍ണ്ണാടകയില്‍ അവകാശപെടാവുതാണ്.
യെദ്യൂരപ്പ രാജിവെച്ചതോടെ സര്‍ക്കാര്‍ രൂപീകരണത്തിന് കോൺഗ്രസ് ജെഡിഎസ്സ് നേതൃത്വം ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ജെഡിഎസ്സ് നേതാവ് എച്ച് ഡി കൂമാരസ്വാമി മുഖ്യമന്ത്രി യാകു മന്ത്രിസഭയില്‍ കോൺഗ്രസ് അംഗങ്ങള്‍ ഉണ്ടാകും. പുറത്ത് നിന്ന് പിന്‍തുണയ്ക്കാമെന്ന് കോൺഗ്രസ് നിര്‍ദ്ദേശം തള്ളിയ ജനതാദള്‍ നേതൃത്വം മന്ത്രിസഭയില്‍ കോൺഗ്രസ് ചേരണമെും ഉപമുഖ്യമന്ത്രി സ്ഥാനമുള്‍പ്പെടെ സ്വീകരിക്കണമെും കോൺഗ്രസിനോട് ആവശ്യപെടുകയായിരുന്നു ..എന്നാൽ മന്ത്രി സ്ഥാനം സംബന്ധിച്ച് അന്തിമ തീരുമാനമായില്ലൊണ് അറിയാന്‍ കഴിയുന്നത്.
https://www.facebook.com/Malayalivartha


























