Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയ കുഞ്ഞിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി: കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയാണോ എന്ന് സംശയം: വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്ന അമ്മൂമ്മ റോസി, ഓവർഡോസ് കഴിച്ചതായി സംശയം: മൂക്കന്നൂരിലെ സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു...


പാലക്കാട്ടെ തറക്കല്ലിടൽ ചടങ്ങ് വൈറൽ! രാഹുലേട്ടൻ്റെ അടുത്ത് നിൽക്കാൻ ഒരു പെണ്ണിനും പേടിയില്ല: കണ്ടോ കണ്ടോ കണ്ടോടാ... കമ്മികളെ...


ശബരിമല കേസിൽ ഹൈക്കോടതിയുടെ ഇടിവെട്ട് നീക്കം — വാസുവിന് ഉറക്കമില്ലാത്ത രാത്രി! ‘അതിബുദ്ധി’ കുരുക്കി...


സി പി ഐയും സി പിഎമ്മും തള്ളിയ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയില്ലെങ്കിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾ..പി എം ശ്രീ കരാറിൽ നിന്ന് പിൻമാറുന്നത് ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ലെന്നാണ് മന്ത്രി വി.ശിവൻകുട്ടി..


ഈ മാസം 12 ന് ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി

ചായക്കടക്കാരന്‍ എങ്ങനെ മുഖ്യമന്ത്രി പദത്തിലെത്തി? കഴിവും മികവുമുള്ള ഡസണിലേറെ നേതാക്കന്മാരെ കടത്തിവെട്ടി പനീര്‍ ശെല്‍വം എത്തിയതിന് പിന്നിലെ രഹസ്യം?

28 SEPTEMBER 2014 11:36 PM IST
മലയാളി വാര്‍ത്ത.

പകരക്കാരനായി പനീര്‍ ശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രി പദത്തില്‍ രണ്ടാമതും എത്താന്‍ കാരണം അദ്ദേഹത്തിന്റെ സത്യസന്ധതയും വിധേയത്വവും തന്നെയാണ്. സര്‍വ പ്രതാപിയായ ജയലളിത കഴിഞ്ഞാല്‍ കഴിവും മികവും ഉള്ള ഡസണിലേറെ നേതാക്കന്മാര്‍ എ.ഡി.എം.കെ.യില്‍ ഉണ്ട്. എങ്കിലും അവരെയെല്ലാം കടത്തിവെട്ടി പനീര്‍ ശെല്‍വം അധികാരത്തിലെത്തുന്നതിന് പിന്നില്‍ ജയലളിതയ്ക്കുള്ള മതിപ്പ് തന്നെയാണ്. 

ഒരിക്കല്‍ ഇതുപോലെ ജയലളിത കുറ്റക്കാരിയാണെന്ന് കണ്ടെത്തിയപ്പോള്‍ പനീര്‍ ശെല്‍വത്തെ മുഖ്യമന്ത്രിയാക്കി. എന്നാല്‍ അധികാരം കൈക്കുമ്പുളില്‍ വന്നപ്പോഴും മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാതെ ജയലളിതയെ ആരാധിക്കുക മാത്രമാണ് ചെയ്തത്. ഒരിക്കല്‍ പോലും തന്റെ സാമ്രാജ്യം പടുത്തുയര്‍ത്താനോ അതിനു വേണ്ടി ചരടു വലിക്കാനോ പനീര്‍ ശെല്‍വം ശ്രമിച്ചില്ല. അതാണ് പനീര്‍ ശെല്‍വമെന്ന സാധാരണക്കാരനെ വ്യത്യസ്ഥനാക്കുന്നത്. സവര്‍ണ മേധാവിത്വത്തിനെതിരെ പോരാടുന്ന അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തില്‍ തേവര്‍ വിഭാഗത്തില്‍ നിന്നും മുഖ്യമന്ത്രിയാകുന്ന ഏക വ്യക്തി കൂടിയാണ് പനീര്‍ ശെല്‍വം. 

പനീര്‍ശെല്‍വം എങ്ങനെ ഈ നിലയിലെത്തി? 
കേരളത്തിന്റെ ഇടുക്കി ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന തമിഴ്‌നാട്ടിലെ തേനി മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. നിരവധി മലയാളികളാണ് ഇപ്പോഴും തേനിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നത്. \"\"തേനി ബസ് സ്റ്റാന്‍ഡും പരിസരവും മലയാളികള്‍ക്കും സുപരിചിതമാണ്. ഇവിടെ മലയാളികള്‍ക്കും തമിഴ്‌നാട്ടുകാര്‍ക്കും ഇഷ്ടപ്പെട്ട ഒരു ചായക്കടയുണ്ടായിരുന്നു. അതാണ് നമ്മുടെ ഇപ്പോഴത്തെ തമിഴ്‌നാട് മുഖ്യമന്ത്രി പനീര്‍ ശെല്‍വത്തിന്റെ ചായക്കട. 

1951 ല്‍ ജനിച്ച പനീര്‍ ശെല്‍വം വിദ്യാഭ്യാസത്തിനു ശേഷം ഉപജീവനത്തിനായി കണ്ടെത്തിയ മാര്‍ഗമായിരുന്നു ഈ ചായക്കട. ചായക്കട പച്ച പിടിക്കുന്നതോടൊപ്പം പനീര്‍ ശെല്‍വത്തിന്റെ ഭാവിയും പച്ച പിടിക്കുകയായിരുന്നു.
ചായകുടിക്കാന്‍ വരുന്നവരോടൊക്കെ അല്‍പസ്വല്‍പം രാഷ്ട്രീയ ചര്‍ച്ച നടത്തുക ശെല്‍വത്തിന്റെ പതിവ് പരിപാടിയാണ്. അങ്ങനെയാണ് പനീര്‍ ശെല്‍വം എ.ഡി.എം.കെയില്‍ ചേര്‍ന്നത്. ചായക്കടയില്‍ വച്ചുള്ള സൗഹൃദം പനീര്‍ ശെല്‍വത്തെ നാട്ടുകാരുടെ ഇടയില്‍ പ്രശസ്തനാക്കി. അദ്ദേഹത്തിന്റെ വിനയവും പെരുമാറ്റവും ആദരവ് പിടിച്ചുപറ്റി. 

1996ല്‍ പനീര്‍ ശെല്‍വത്തെ പെരിയാകുളം മുന്‍സിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കി. വന്‍ഭൂരിപക്ഷത്തോടെ വന്ന പനീര്‍ ശെല്‍വം മുന്‍സിപ്പാലിറ്റി അധ്യക്ഷനായി.
1999 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണ് പനീര്‍ ശെല്‍വത്തിന്റെ ജീവിതത്തെ മാറ്റി മറിച്ചത്. ടി.വി ദിനകരന്‍ എ.ഡി.എം.കെ. സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ കല്ലര്‍ സൊസൈറ്റി കോമ്പൗണ്ടില്‍ ആയിരുന്നു എ.ഡി.എം.കെയുടെ കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റി ഓഫീസ്. ഈ കോമ്പൗണ്ടിന്റെ ഉടമയോടൊപ്പം നടക്കുന്ന ആളായിരുന്നു പനീര്‍ ശെല്‍വം. ജയലളിത പെരിയകുളം സന്ദര്‍ശിച്ചപ്പോള്‍ കോമ്പൗണ്ടിന്റെ ഉടമയോട് പെരിയകുളം വാര്‍ഡ് പ്രസിഡന്റിന്റെ ഓഫീസില്‍ ഇരിക്കാന്‍ വിശ്വസ്ഥനായ ഒരാള്‍ വേണമെന്ന് ആവശ്യപ്പെട്ടു. ആ നറുക്ക് വീണത് പനീര്‍ ശെല്‍വത്തിനായിരുന്നു. അങ്ങനെ പനീര്‍ ശെല്‍വം ദിനകരന് വേണ്ടി തെരഞ്ഞെടുപ്പിലെ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു. ദിനകരന്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോള്‍ അത് പനീര്‍ ശെല്‍വത്തിനും വിലയായി. ഇത് ജയലളിതയുമായുള്ള അടുപ്പത്തിലേക്ക് എത്തിച്ചു.
തുടര്‍ന്ന് 2001ല്‍ പെരിയാകുളത്ത് നിന്നും നിയമസഭയിലെത്തി. ജയലളിതയുടെ അടുപ്പം കാരണം ആദ്യവിജയത്തില്‍ തന്നെ റവന്യൂ മന്ത്രിയാക്കി. വളരെപ്പെട്ടെന്ന് ജയലളിതയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായി ശെല്‍വം മാറി. \"\"
അങ്ങനെയാണ് ജയലളിത 2001ല്‍ താന്‍സി ഭൂമിയിടപാടില്‍ പുറത്ത് പോയപ്പോള്‍ പനീര്‍ ശെല്‍വം മുഖ്യമന്ത്രിയായത്. എന്നാല്‍ വന്നവഴി പനീര്‍ ശെല്‍വം മറന്നില്ല. തുടക്കക്കാരനായ തന്നെ ജയലളിത മുഖ്യമന്ത്രിയാക്കിയതില്‍ ഒട്ടും അഹങ്കരിച്ചില്ല. മുഖ്യമന്ത്രി കസേരയില്‍ ഇരുന്നില്ലെന്ന് മാത്രമല്ല ആ കസേരയില്‍ ജയലളിതയുടെ ഫോട്ടോവച്ച് പൂജിക്കുകയും ചെയ്തു. ഒരു ഫയലിലും ജയലളിതയുടെ അനുമതിയില്ലാതെ ഒപ്പിട്ടില്ല. എല്ലാം കാത്തുസൂക്ഷിച്ച് ജയലളിത തിരികയെത്തിയപ്പോള്‍ നല്‍കുകയും ചെയ്തു. മറ്റേതെങ്കിലും നേതാവാണെങ്കില്‍ കാണാമായിരുന്നു. അതാണ് പനീര്‍ ശെല്‍വം എന്ന സാധാരണക്കാരന്‍.\"\"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തെ ഒരു ഫുഡ് ഡെസ്റ്റിനേഷന്‍ ആക്കുക ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്; തിരുവനന്തപുരം ഫുഡ് സ്ട്രീറ്റ് ഹബ്ബ് യാഥാര്‍ത്ഥ്യമായി  (4 hours ago)

അങ്കമാലിയിലെ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് അമ്മൂമ്മ  (4 hours ago)

പൊതു പാര്‍ക്കുകളിലും കെട്ടിടങ്ങളിലും എഐ കാമറകള്‍ സ്ഥാപിച്ച് റിയാദ് മുനിസിപ്പാലിറ്റി  (4 hours ago)

സി.കെ. നായിഡു ട്രോഫിയില്‍ പഞ്ചാബിന് തകര്‍പ്പന്‍ വിജയം  (5 hours ago)

ജിം ട്രെയ്‌നറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

മൂന്നാറില്‍ വിനോദ സഞ്ചാരിയെ ഭീഷണിപ്പെടുത്തിയതില്‍ നടപടി  (7 hours ago)

വിമാനത്തിനുള്ളില്‍ കമിതാക്കളുടെ വഴക്ക്; വിമാനം വൈകിപ്പിച്ചതിനാല്‍ ജീവനക്കാര്‍ കമിതാക്കളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു  (8 hours ago)

ദേശീയ പാതയോരത്ത് മയക്കുമരുന്നുമായി അസം സ്വദേശിയായ യുവാവ് പിടിയില്‍  (8 hours ago)

പൃഥ്വിരാജിന്റെ 'ആടുജീവിതം' എന്ന സിനിമയിലെ അഭിനയം അവാര്‍ഡിനര്‍ഹമാകേണ്ടതല്ലേ; വൈറലാകാന്‍ നോക്കിയ ഫിറോസ് എയറിലായി  (8 hours ago)

മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വിണ് മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍  (9 hours ago)

സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബന്ധുവിന് 82 വര്‍ഷം കഠിന തടവ്  (9 hours ago)

ബിജെപിയുടെ വികസിത അനന്തപുരി സന്ദേശ പദയാത്രയ്ക്ക് തുടക്കം; ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു  (9 hours ago)

എല്ലാ സർക്കാർ വകുപ്പുകളെയും ഏകോപിപ്പിച്ച് എല്ലാ വിഭാഗം ജനങ്ങൾക്കും നൈപുണ്യ പരിശീലനത്തിന് അവസരം സൃഷ്ടിക്കും; വികേന്ദ്രീകൃത മാതൃക സംസ്ഥാന സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്നതായി മന്ത്രി വി. ശിവൻകുട്ടി  (9 hours ago)

മില്‍മ ഉല്‍പ്പന്നങ്ങള്‍ ഓസ്ട്രേലിയയിലേക്കും ന്യൂസിലാന്‍ഡിലേക്കും, കയറ്റുമതി ചെയ്യുന്നതിനായി ധാരണാപത്രം ഒപ്പുവച്ചു...  (9 hours ago)

അതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണ്, ഔദാര്യമല്ല; അതിദാരിദ്ര മുക്ത കേരള പ്രഖ്യാപനത്തിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി  (10 hours ago)

Malayali Vartha Recommends