ഗുജറാത്തിലെ വിജയ് രൂപാണി സര്‍ക്കാരിന് എതിരെ അവിശ്വാസ പ്രമേയ നീക്കത്തിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് സജ്ജമാകുന്ന ബിജെപിക്ക് മുന്നില്‍ വന്‍ പ്രതിസന്ധി ആയിരിക്കുകയാണ് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ രോഗാവസ്ഥ
അതിനിടെ കാവിക്കോട്ടയായ ഗുജറാത്തിലും ബിജെപിക്ക് കാര്യങ്ങള്‍ അത്ര സുഖകരമല്ല. ഗുജറാത്തിലെ വിജയ് രൂപാണി സര്‍ക്കാരിന് എതിരെ അവിശ്വാസ പ്രമേയ നീക്കത്തിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ്.
ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിരുന്നിട്ടും ഭരണം പിടിക്കാനാവാതെ പോയ കോണ്‍ഗ്രസ് ഗോവയില്‍ തിരിച്ച് വരാനുള്ള ശ്രമത്തിലാണ്. ആന്ധ്ര പ്രദേശും ബിഹാറും അടക്കം ഒറ്റയ്ക്ക് നിന്നാല്‍ ശക്തര്‍ അല്ലാത്ത ഇടങ്ങളിലൊക്കെ പ്രാദേശിക കക്ഷികളെ കൂടെ നിര്‍ത്താന്‍ കോൺഗ്രസ് ശ്രമങ്ങള്‍ നടത്തുന്നുണ്ട് . 2019ലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ കളികളെല്ലാം
വിജയ് രൂപാണി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് സ്പീക്കര്‍ക്ക് നല്‍കിയതായി കോണ്‍ഗ്രസ് എംഎല്‍എ ശൈലേഷ് പാര്‍മര്‍ വ്യക്തമാക്കി. ബിജെപി സര്‍ക്കാര്‍ എല്ലാ മേഖലകളിലും പൂര്‍ണപരാജയമാണ് എന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിരിക്കുന്നത്. നോട്ടീസ് ലഭിച്ചതായി നിയമസഭാ സെക്രട്ടറി ഡിഎം പാട്ടീല്‍ സ്ഥിരീകരിച്ചു.
ബിജെപിയെ പൂട്ടാന്‍ അതേ ഹിന്ദുത്വ കാര്‍ഡിറക്കുക എന്ന അറ്റകൈ പ്രയോഗമാണ് മധ്യപ്രദേശിലടക്കം കോണ്‍ഗ്രസ് പ്രയോഗിക്കുന്നത്. അതിനിടെയാണ് ഗുജറാത്തില്‍ കോണ്‍ഗ്രസ് ബിജെപി സര്‍ക്കാരിന് എതിരെ അവിശ്വാസ പ്രമേയ നീക്കം നടത്തുന്നത്. ഈ മാസം 18, ചൊവ്വാഴ്ച തുടങ്ങാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിലാണ് കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയ നീക്കം.
സംസ്ഥാനത്തെ അഴിമതി തടയുന്നതിലും കാര്‍ഷിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കര്‍ഷകരുടെ വായ്പ എഴുതിത്തളളും എന്നതടക്കമുള്ള വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കിയില്ല. ജനങ്ങള്‍ക്ക് രൂപാണി സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും കോണ്‍ഗ്രസ് ആരോപണം ഉന്നയിക്കുന്നു.
https://www.facebook.com/Malayalivartha