കേരളത്തിന്റെ ലീഡർക്ക് ഇന്ന് നൂറ്റിയൊന്നാം പിറന്നാൾ
അന്തരിച്ച മുൻ മുഖ്യ മന്ത്രിയും ദീർഘ കാലം കോൺഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരന് ഇന്ന് 101 ആം പിറന്നാൾ .ഓർമ്മയായിട്ടും കേരളയീരുടെ ഓർമ്മയിൽ നിന്നും അദ്ദേഹം മായുന്നില്ല. 1918 ജൂലൈ അഞ്ചിന് തെക്കേടത്തു രാമുണ്ണി മാരാരുടെയും കണ്ണോത്തു കല്യാണി അമ്മയുടെയും മൂന്നാമത്തെ മകനായി കണ്ണൂരിലെ ചിറക്കലിലാണ് അദ്ദേഹം ജനിച്ചത്. വടകര ലോവർ പ്രൈമറി സ്കൂൾ ,രാജാസ് ഹൈ സ്കൂൾ, തൃശൂർ ആർട്സ് കോളേജ് എന്നിവടങ്ങളിൽ പഠനം നിറവേറ്റി. 1954 ൽ കല്യാണികുട്ടിയമ്മയെ ജീവിത സഖിയാക്കി. സ്വാതന്ത്ര്യ സമരങ്ങൾ കേരളത്തിൽ ശക്തമായിരുന്ന കാലത്താണ് കരുണാകരൻ രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത്. നിരവധി സമരങ്ങളിൽ പങ്കെടുക്കുകയും ജയിൽ വാസം അനുഭവിക്കുകയും ചെയ്ത കരുണാകരൻ ആ കാലത്തു വാർത്തകളിൽ നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു.
കരുണാകരൻ എന്ന ലീഡറിനെ മാറ്റി നിർത്തിയാൽ കോൺഗ്രസ് അപൂർണമാണ്. കോൺഗ്രസ് തൊഴിലാളി സംഘടനകളുടെ നേതാവ്, ഐക്യ ജനാധിപത്യ മുന്നണിയുടെ പ്രധാന ശില്പി ,നാഷണലിസ്റ് കോൺഗ്രസ് പാർട്ടിയിലെ അംഗം തുടങ്ങി കോൺഗ്രസ് പാർട്ടിയിലൂടെ അദ്ദേഹം നടത്തിയ ജന സേവനങ്ങൾ അനവധിയാണ്. ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്തനായിരുന്നു കരുണാകരൻ. കേരളത്തിൽ നാലു തവണ മുഖ്യ മന്ത്രി പദം അലങ്കരിച്ചിരുന്നു. കേന്ദ്ര വ്യവസായ മന്ത്രി, പ്രതിപക്ഷ നേതാവ് , ആഭ്യന്തര മന്ത്രി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കോൺഗ്രസ്സ് പാർട്ടിയിലൂടെ സാമുഹ്യ സേവനം നടത്തിയ കരുണാകരന്റെ രാഷ്ട്രീയ ജീവത ത്തിൽ നിരവധി പ്രതിസന്ധികൾ കടന്നു വന്നു.എന്നാൽ അവയെല്ലാം മറികടന്നു പതറാതെ മുന്നോട്ടു പോയി കരുണാകരൻ.കേരളത്തിനു അദ്ദേഹം നൽകിയ സംഭാവനകൾ എണ്ണമറ്റവയാണ്. കേരളം കോൺഗ്രസ് ഇന്ന് തല ഉയർത്തി നിൽക്കുന്നതിന്റെ പിന്നിൽ കരുണാകരന്റെ പ്രവൃത്തികളും മികവും എടുത്തു പറയേണ്ടതുണ്ടു. തൊഴിലാളി പ്രസ്ഥാനത്തിലൂടെ കടന്ന് വന്ന് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇതിഹാസ തുല്യമായ പ്രവർത്തനമായിരുന്നു അദ്ദേഹം കാഴ്ചവച്ചത്.കൊച്ചി അന്തരാഷ്ട്ര വിമാനത്താവളം, , ജവഹർലാൽ നെഹ്‌റു അന്തരാഷട്ര സ്റ്റേഡിയം, ഗ്രോസറി പാലം, തുടങ്ങി നിരവധി സംരഭങ്ങൾ കൊണ്ടു വന്നതും നടപ്പാക്കിയതും കെ കരുണാകരൻ അധികാരത്തിൽ ഇരുന്നപ്പോഴാണ്. ഇത് കോൺഗ്രസിനും അഭിമാനം നൽകുന്നവയാണ്. 2010 ഡിസംബർ 23 തന്റെ 92 ആം വയസ്സിൽ വാർധക്യ സഹജമായ രോഗങ്ങൾക്ക് മുന്നിൽ അദ്ദേഹം കീഴടങ്ങി. ആയിരങ്ങളാണ് ആ ദിനത്തിൽ അദ്ദേഹത്തെ ഓർത്തു വിതുമ്പിയത്. എങ്കിലും അദ്ദേഹം ചെയ്ത സേവനങ്ങൾ ഇന്നും മനുഷ്യ മനസ്സിൽ മരണമില്ലാത്ത നില നിൽക്കുന്നു.
https://www.facebook.com/Malayalivartha