കുറിക്ക് കൊള്ളും ബിജെപിയുടെ അസ്ത്രം ...വട്ടിയൂർക്കാവ് പിടിച്ചേ അടങ്ങു
വടകരയിൽ നിന്ന് കെ മുരളീധരൻ എം എൽ എ ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെ വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ ബിജെപി തയ്യാറെടുപ്പ് തുടങ്ങി കഴിഞ്ഞുവെന്നാണ് അറിയാൻ സാധിക്കുന്നത് .ഇതിന്റെ ആദ്യപടിയായി ലോക്സഭയിൽ ബൂത്തുതല വോട്ടു പരിശോധന പൂർത്തിയാക്കി കുറവുകൾ നികത്താനുള്ളനടപടികൾക്കാണ് തുടക്കം കുറിച്ചത്.
വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ 168 ബൂത്തുകളിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് കിട്ടിയ വോട്ടുകളുടെ കണക്ക് അടിസ്ഥാനമാക്കിയാണ് ഉപതിരഞ്ഞെടുപ്പിന് ബിജെപി തയാറെടുക്കുന്നത്. അതേസമയം വിജയം അനിവാര്യമായ വട്ടിയൂർക്കാവ് നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെ നിച്ഛയിക്കുക ബിജെപിയ്ക് വെല്ലുവിളിയാണ് . ഒന്നിലധികം പേരുകൾ ബിജെപി കേന്ദ്രങ്ങളിൽ നിന്ന് പുറത്ത് വരുന്നുണ്ട്. ഉപതിരഞ്ഞെടുപ്പിൽ കുമ്മനം മത്സരിച്ചാൽ വിജയിക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത് . കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും കുമ്മനം വട്ടിയൂർക്കാവിൽ കെ.മുരളീധരനെതിരെ മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിലും വട്ടിയൂർക്കാവ് മണ്ഡലത്തിൽ കുമ്മനം രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി ശശിതരൂരിന് 53,545 വോട്ടും കുമ്മനത്തിന് 50,709 വോട്ടുമാണ് ലഭിച്ചത്. എൽ.ഡി.എഫിന് കിട്ടിയത് 29,414 വോട്ടും. 2014ലെ അതേസമയം വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ് നടത്താൻ തടസമില്ലെന് മുഖ്യതിരഞ്ഞെടുപ് ഓഫീസർ ടിക്കാറാം മീണ വ്യക്തമാക്കിയിട്ടുണ്ട് .കെ മുരളീധരൻ എം പിയായതോടെ വട്ടിയൂർക്കാവിലെ തിരഞ്ഞെടുപ് സംബന്ധിച്ച് അന്നത്തെ എൻ ഡി എ സ്ഥാനാർഥി കുമ്മനം രാജശേഖരൻ നൽകിയ കേസ് നിലനിൽക്കില്ലെന്ന് ടിക്കാറാം മീണ പറഞ്ഞു .
https://www.facebook.com/Malayalivartha