'വിലയ്‌ക്കെടുക്കാന്‍ കഴിയാത്തതായി ചിലതുണ്ടെന്ന് നിങ്ങള്‍ തിരിച്ചറിയുന്ന കാലംവരും'; ബി.ജെ.പിക്ക് പ്രിയങ്കാ ഗാന്ധിയുടെ മുന്നറിയിപ്പ്
‘എല്ലാം വിലയ്ക്കു വാങ്ങാന്‍ കഴിയില്ലെന്ന് ഒരിക്കല്‍ ബി.ജെ.പി തിരിച്ചറിയും. എല്ലാവരേയും ഭീഷണിപ്പെടുത്തി നിലയ്ക്കു നിര്‍ത്താനാവില്ല. എല്ലാ കള്ളവും ഒരിക്കല്‍ മറനീക്കി പുറത്തുവരും.’ എന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ വാക്കുകൾ.കര്‍ണാടകയിലെ രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ബി.ജെ.പിക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി രംഗത്ത് എത്തിയിരിക്കുകയാണ് . വിലയ്‌ക്കെടുക്കാന്‍ പറ്റാത്തതായി ചിലതുണ്ടെന്ന് ബി.ജെ.പി ഒരിക്കല്‍ തിരിച്ചറിയുമെന്നാണ് പ്രിയങ്ക പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ അഭിപ്രായ പ്രകടനം.
'വിലയ്‌ക്കെടുക്കാന്‍ കഴിയാത്തതായി ചിലതുണ്ടെന്ന് നിങ്ങള്‍ തിരിച്ചറിയുന്ന കാലംവരും';
ബി.ജെ.പിക്ക് പ്രിയങ്കാ ഗാന്ധിയുടെ മുന്നറിയിപ്പ് ഇങ്ങനെ ‘എല്ലാം വിലയ്ക്കു വാങ്ങാന്‍ കഴിയില്ലെന്ന് ഒരിക്കല്‍ ബി.ജെ.പി തിരിച്ചറിയും. എല്ലാവരേയും ഭീഷണിപ്പെടുത്തി നിലയ്ക്കു നിര്‍ത്താനാവില്ല. എല്ലാ കള്ളവും ഒരിക്കല്‍ മറനീക്കി പുറത്തുവരും.’ എന്നായിരുന്നു അവരുടെ വാക്കുകള്‍ അതുവരെ, ഇന്ത്യയിലെ ജനങ്ങള്‍ക്ക് അനിയന്ത്രിതമായ അഴിമതിയും, ജനതാല്‍പര്യം സംരക്ഷിക്കുന്ന സ്ഥാപനങ്ങളെ വ്യവസ്ഥാപിതമായി നശിപ്പിക്കാനുള്ള ശ്രമവും, ദശാബ്ദങ്ങളുടെ ത്യാഗത്തിന്റെയും അധ്വാനത്തിന്റെയും ഫലമായി പടുത്തുയര്‍ത്തിയ ഈ ജനാധിപത്യത്തെ ക്ഷയിപ്പിക്കലുമെല്ലാം സഹിക്കേണ്ടിവരും.’ എന്നും പ്രിയങ്ക കുറിച്ചു.കര്‍ണാടകയില്‍ ബി.ജെ.പിയുടെ ബി.എസ് യെദ്യൂരപ്പ നാലാമതും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ്. 225 അംഗ സഭയില്‍ 20 എം.എല്‍.എമാര്‍ കഴിഞ്ഞദിവസം എത്തിയിരുന്നില്ല. അതില്‍ 16 പേര്‍ രാജി പിന്‍വലിക്കാന്‍ വിസമ്മതിച്ച വിമതരായിരുന്നു.
ഗാന്ധി കുടുംബത്തില്‍ നിന്നല്ലാതെ ആരെങ്കിലും കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിയാൽ 24 മണിക്കൂറിനുള്ളിൽ പാർട്ടി പിളരുമെന്ന് മുതിര്‍ന്ന നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ നട്‌വര്‍ സിങ്.രാഹുല്‍ ഗാന്ധിയുടെ രാജിയോടെ പാർട്ടിയുടെ നിലനിൽപ് ചോദ്യം ചെയ്യപ്പെട്ടിരിക്കയാണ്. പാർട്ടി ശക്തമായി തുടരണമെങ്കിൽ ഏറ്റവും നേരത്തെ പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കണം. 134 വര്‍ഷത്തെ പാരമ്പര്യമുള്ള പാര്‍ട്ടിക്ക് ദേശീയ അധ്യക്ഷനില്ലാതിരിക്കുന്ന അവസ്ഥ ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞുരാഹുല്‍ ഗാന്ധി രാജിവെച്ച് മാസം പിന്നിട്ടിട്ടും അധ്യക്ഷനെ കണ്ടെത്താനാകാതെ പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്. പ്രിയങ്ക നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് പാർട്ടിയുടെ വിവിധ കോണുകളിൽ നിന്ന് ഉയർന്നു കഴിഞ്ഞു.
https://www.facebook.com/Malayalivartha