''കോൺഗ്രസ് പാർട്ടിയുടെ ദിശാ ബോധം നഷ്ടമായി'' പാർട്ടി വിടാനൊരുങ്ങി കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ
ഹരിയാന കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ പാര്‍ട്ടി വിടാനൊരുങ്ങുന്നു. ഹരിയാനയില്‍ നടക്കുന്ന പരിവര്‍ത്തന്‍ റാലിയിലാണ് ഭൂപീന്ദര്‍ പാർട്ടി വിടുന്ന കാര്യം വ്യക്തമാക്കിയത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കവേ ഹൂഡയുടെ ഈ പാർട്ടി വിടൽ തീരുമാനം കോണ്‍ഗ്രസിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നേരത്തെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തോട് ഹൂഡ. കശ്മീരിന്റെ പ്രത്യേക അധികാരം ഒഴിവാക്കിയത് സ്വാഗതാര്‍ഹമാണെന്നും കേന്ദ്ര സര്‍ക്കാര്‍ നല്ലതു ചെയ്താല്‍ താൻ അംഗീകരിക്കുമെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. തന്റെ പാര്‍ട്ടി സഹപ്രവര്‍ത്തകരില്‍ പല ആളുകള്‍ക്കും കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനോട് എതിര്‍പ്പാണുള്ളത്. കോണ്‍ഗ്രസിന് ദിശാബോധം നഷ്ട്ടപ്പെട്ടിരിക്കുന്നുവെന്നും ദേശീയതയുടേയും സ്വന്തം അഭിമാനത്തിന്റെയും കാര്യത്തില്‍ ആരോടും വിട്ടുവീഴ്ച ചെയ്യില്ലെന്നും ഹൂഡ പറഞ്ഞു. ഓഗസ്റ്റ് 17ന് ഹൂഡ കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി ചര്‍ച്ചകള്‍ നടത്തിതായി വിവരങ്ങളുണ്ടായിരുന്നു. നേരത്തെ, ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ മകന്‍ ദീപേന്ദര്‍ ഹൂഡയും കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പിന്തുണ അറിയിച്ച് എത്തിയിരുന്നു.
ഹരിയാനയില്‍ കോണ്‍ഗ്രസിന് 16 എംഎല്‍എമാരുണ്ട്. എന്നാല്‍ ഇതില്‍ 12 പേരും ഹൂഡക്കൊപ്പമാണ്.കടുത്ത രാഷ്ട്രീയ തീരുമാനങ്ങളൊന്നും പ്രഖ്യാപിക്കാതെയാണ് ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ പരിവര്‍ത്തന്‍ റാലി സമാപിച്ചത്. 'ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനത്തെ ഞാന്‍ പിന്തുണയ്ക്കുന്നു. പക്ഷേ, ഹരിയാനയിലെ ബിജെപി സര്‍ക്കാരിനോട് എനിക്കു ചോദിക്കാനുള്ളത് കഴിഞ്ഞ അഞ്ച് വര്‍ഷവും എന്തു ചെയ്തു എന്നാണ്. കേന്ദ്രസര്‍ക്കാരിന്‍റെ കശ്മീര്‍ തീരുമാനത്തിന് പിന്നില്‍ ഒളിച്ചിരിക്കരുത്. ഹരിയാനയില്‍ നിന്നുള്ള സഹോദരന്മാര്‍ കശ്മീരില്‍ സൈനികരായുണ്ട്. അതുകൊണ്ടാണ് ഞാന്‍ ആ തീരുമാനത്തെ പിന്തുണച്ചത്.' ഹൂഡ വ്യക്തമാക്കി.സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് അശോക് തന്‍വാറിനെ മാറ്റണമെന്നാണ് ദീപേന്ദര്‍ ഹൂഡ വിഭാഗം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് ഹൈക്കമാന്‍ഡ് തയ്യാറാവാത്തതോടെ സംസ്ഥാന ഘടകത്തില്‍ നേരത്തെ തന്നെയുണ്ടായിരുന്നു ഭിന്നതകള്‍ക്ക് ശക്തിയാര്‍ജ്ജിക്കുകയായിരുന്നു.
കോൺഗ്രസ് വലിയ വെല്ലുവിളികൾ നേരിടുന്ന സംസ്ഥാനമാണ് ഹരിയാന. താഴേത്തട്ട് മുതൽ പാർട്ടിയുടെ സംഘടനാ സംവിധാനം നിശ്ചലമാണ്. മുൻ മുഖ്യമന്ത്രി ഭൂപിന്ദർ സിംഗ് ഹൂഡയും ഹരിയാന കോൺഗ്രസ് അധ്യക്ഷൻ അശോക് തൻവാറും തമ്മിലുള്ള ഭിന്നതയും വലിയ തലവേദനയാണ് പാര്‍ട്ടിക്ക്. ലോക്സഭ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ കനത്ത പരാജയത്തിന്‍റെ ഉത്തരവാദിത്തം തന്‍വാറിനാണെന്നാണ് ഒരുവിഭാഗം ആരോപിക്കുന്നത്. അതേസമയം തന്‍വാറിനെ തത്സ്ഥാനത്ത് നിന്ന് നീക്കാനോ ഹൂഡയ്ക്ക് അധ്യക്ഷ പദം നല്‍കാനോ ഹൈക്കമാന്‍റ് തയ്യാറാകാത്തതില്‍ കടുത്ത അനിഷ്ടത്തിലാണ് ഹൂഡ ക്യാമ്പ്. എന്നാൽ ഹരിയാനയില്‍ നിയമസഭ തെരഞ്ഞടുപ്പ് പ്രചാരണങ്ങള്‍ക്ക് ബിജെപി തുടക്കം കുറിച്ചു. ഇതിന്റ ഭാഗമായി വികസന നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള ജന്‍ ആശിര്‍വാദ് യാത്രക്ക് ബിജെപി പാച്ച്കുലയില്‍ തുടക്കം കുറിച്ചിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് യാത്ര ഉദ്ഘാടനം ചെയ്തത്. വരുന്ന ഒക്ടോബറിലാണ് ഹരിയാനയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക.
https://www.facebook.com/Malayalivartha