രാഹുൽ ഗാന്ധി ഇന്ത്യയുടെ നിർഭാഗ്യമാണെന്നും പാകിസ്ഥാന്റെ സൗഭാഗ്യമാണെന്നും കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി
രാഹുല്‍ ഗാന്ധി പാക്കിസ്ഥാന് എന്നും പ്രിയങ്കരനാണെന്ന ആക്ഷേപവുമായി ബിജെപി നേതാവ് സ്‌മൃതി ഇറാനി. രാഹുലിന് ത്രിവര്‍ണ്ണ പതാകയോട് അത്ര കണ്ട് സ്‌നേഹമൊന്നുമില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു. പാക്കിസ്ഥാനെതിരെ രാഹുല്‍ പ്രതികരണം നടത്തിയതിന്റെ പിന്നാലെയാണ് സ്മൃതി ഇറാനി അദ്ദേഹത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ രാഹുലിന്റെ വാക്കുകളെടുത്ത് പാക്കിസ്ഥാന്‍ ഐക്യരാഷ്ട്രസഭയ്ക്ക് കത്തെഴുതിയിരുന്നു. ഇതിനെ പറ്റിയുള്ള ചർച്ചയാണ് രാഹുലിനെതിരെ ആഞ്ഞടിക്കാൻ സ്‌മൃതിക്ക് അവസരം കിട്ടിയത്. ത്രിവര്‍ണപാതാകയെ നിസ്സാരമായി കാണുന്ന രാഹുലിനെ പോലത്തെ ഒരു നേതാവ് ഇന്ത്യയുടെ നിര്‍ഭാഗ്യമാണെന്ന് പറഞ്ഞ അവർ , രാഹുൽ പാക്കിസ്ഥാനെന്ന ശത്രുരാജ്യത്തിന്റെ സൗഭാഗ്യമാണെന്നും കൂട്ടി ചേർത്തു. എന്നാണ് രാഹുലിന് ത്രിവര്‍ണ്ണപതാകയോട് ഇത്ര സ്‌നേഹം വന്നതെന്നും, ഇത് ആദ്യമായിട്ടല്ലല്ലോ രാഹുലിന്റെ വാക്കുകളെ പാക്കിസ്ഥാന്‍ ഉപയോഗിക്കുന്നതെന്നും കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രിക്കൂടിയായ സ്‌മൃതി പ്രതികരിച്ചു.
പാര്‍ലമെന്റില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പരാമര്‍ശങ്ങളെ കോണ്‍ഗ്രസ്സ് നേതാക്കള്‍ ആക്ഷേപിച്ചതും സ്‌മൃതി ഇറാനി ചോദ്യം ചെയ്തു. ഒരു പതാകയ്ക്ക് കീഴില്‍ ഭാരതം വരുന്നതിനെപ്പോലും കോണ്‍ഗ്രസ്സ് നേതാക്കള്‍ വിമര്‍ശിച്ചുവെന്നാണ് സ്മൃതി ചൂണ്ടിക്കാട്ടിയത്. എപ്പോഴെല്ലാം പാക്കിസ്ഥാന്‍ കശ്മീർ വിഷയത്തിൽ ഇടപെട്ടിട്ടുണ്ടോ അപ്പോഴല്ലാം ഭാരതത്തിന്റെ ദേശീയ നിലപാടുകളെ മറന്നുള്ള പരാമര്‍ശങ്ങള്‍ രാഹുലിന്റെ ഭാഗത്തു നിന്നും വന്നിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. ഒരു അവസരത്തിനായി തക്കം പാർത്തിരിക്കുന്ന വിഘടനവാദികളും പാക്കിസ്ഥാനും രാഹുലിന്റെ വാക്കുകളെ ഇന്ത്യക്കെതിരായി ഉപയോഗിച്ചിട്ടുണ്ടെന്നും സ്മൃതി പറഞ്ഞു. മാത്രമല്ല പാക്കിസ്ഥാനെന്ന ഭീകര രാഷ്ട്രത്തെ നേരിടാന്‍ ഞങ്ങളുടെ സംസ്ഥാനം ഒറ്റയ്ക്ക് മതിയെന്ന് ഉത്തര്‍പ്രദേശിലെ മന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞത് രാഹുലിനെതിരെയുള്ള തിരിച്ചടിയായിരുന്നു.
കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം നിലപാട് മാറ്റിയിരുന്നു . കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും മൂന്നാം കക്ഷി ഇതിൽ ഇടപെടേണ്ട കാര്യമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കശ്മീരിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ പാകിസ്താന്‍ ആണെന്നും രാഹുല്‍ വിമര്‍ശിക്കുകയുണ്ടായി. എന്നാൽ ഇതിനു മുൻപേ വരെ ഈ നിലപാട് അല്ലായിരുന്നു രാഹുലിന് ഉണ്ടായിരുന്നത്. കശ്മീരില്‍ ആളുകള്‍ കൊല്ലപ്പെടുകയാണെന്ന രീതിയിലായിരുന്നു രാഹുല്‍ ഗാന്ധിപറഞ്ഞിരുന്നത് . കശ്മീരില്‍ ആളുകള്‍ കൊല്ലപ്പെടുകയാണെന്ന രാഹുലിന്റെ പരാമർശം മുന്‍നിര്‍ത്തി ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന്‍ പരാതി നല്‍കിയിരുന്നു. ഇതിനെതിരെ പ്രതിഷേധങ്ങൾ ശക്തമായതോടെയാണ് രാഹുൽ തന്റെ നിലപാട് മയപ്പെടുത്തിയത്. എന്നാൽ സ്‌മൃതി ഇറാനി രാഹുലിന്റെ ഈ പരാമർശങ്ങളോട് രൂക്ഷമായി തന്നെ പ്രതികരിക്കുകയായിരുന്നു. അതേ സമയം കശ്മീര്‍ വിഷയത്തില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പാക് മന്ത്രി സി.എച്ച്.ഫവാദ് ഹുസൈന്‍ രംഗത്ത് വന്നിരുന്നു . മുത്തച്ഛനെ പോലെ നിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ രാഹുലിനാകണമെന്ന് അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha