ലക്ഷണക്കണക്കിന് മനുഷ്യരുടെ വിശ്വാസങ്ങള്‍ മാനിക്കപ്പെടേണ്ടതാണ്; ഏകീകൃത സിവില്‍ കോഡ് എന്നത് മോശം ആശയമല്ലെന്ന് ശശി തരൂര്‍ ; തരൂരിന്റെ പരാമർശത്തിന് മറുപടിയുമായി വീണ്ടും മുരളീധരൻ
ബി ജെ പിയുടെ നയത്തെ അംഗീക്കരിച്ച് വീണ്ടും ബി ജെ പി. ബി ജെ പിയുടെ ഏകീകൃത സിവില്‍ കോഡിനെയാണ് ഇത്തവണ ലോക്‌സഭയിൽ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പിന്തുണച്ചിരിക്കുന്നത്. ഏകീകൃത സിവില്‍ കോഡ് എന്നത് മോശം ആശയമല്ലെന്നാണ് തരൂര്‍ പറഞ്ഞിരിക്കുന്നത്. ഏകീകൃത സിവില്‍ കോഡ് മോശം ആശയമാണെന്ന് ആരു പറയില്ലെന്നും തരൂർ വ്യക്തമാക്കിയിരിക്കുന്നു. എന്നാല്‍ സമുദായങ്ങള്‍ക്കിടയില്‍ നിഷേധിക്കാനാകാത്ത താല്‍പ്പര്യങ്ങളും, സാമൂഹ്യവും മതപരവുമായ ചടങ്ങുകളും ആചാരങ്ങളുമുണ്ട്. ഇത് സംരക്ഷിക്കുന്നതിനായി ഇവര്‍ പ്രതിരോധം ഉയര്‍ത്തുക തന്നെ ചെയ്യമെന്നും തരൂർ. എന്നാല്‍ വിശാലമായ സമൂഹത്തിന്റെ സമന്വയത്തിനായി ഏകീകൃത സിവില്‍കോഡിന്റെ പ്രധാന്യം മതവിഭാഗങ്ങളെ മനസ്സിലാക്കിക്കൊണ്ടുവരികയാണ് വേണ്ടതെന്നും ശശി തരൂര്‍ വിശദമാക്കി. ലക്ഷണക്കണക്കിന് മനുഷ്യരുടെ വിശ്വാസങ്ങള്‍ മാനിക്കപ്പെടേണ്ടതാണ് എന്നാണ് തന്റെ നിലപാടെന്നും ശശി തരൂര്‍ പറയുകെയുണ്ടായി.
മറ്റു മതസ്ഥരുടെ ആരാധനയ്ക്ക് മുടക്കം വരാത്ത വിധത്തില്‍ അയോധ്യയില്‍ രാമക്ഷേത്രം ആവശ്യമാണെന്നും തരൂര്‍ അഭിപ്രായപ്പെടുകയുണ്ടായി. അയോധ്യയുമായി ബന്ധപ്പെട്ട ചരിത്രം വിശദമായി പരിശോധിച്ചാല്‍ അവിടെയൊരു ക്ഷേത്രം ഉണ്ടായിരുന്നു എന്നാണ് വ്യക്തമാകുന്നത്. അവിടുത്തെ ജനങ്ങളുടെ വിശ്വാസം അതൊരു രാമക്ഷേത്രം ആയിരുന്നു എന്നാണ്. ഇതുമായി ബന്ധപ്പെട്ട് ആഴമേറിയ വിശ്വാസമാണ് ജനങ്ങള്‍ക്കിടയിലുള്ളത്. മറ്റു സമുദായങ്ങളുടെ ആരാധനാ സ്ഥലങ്ങള്‍ നശിപ്പിക്കാതെ അവിടൊരു ക്ഷേത്രം ആവശ്യമാണെന്നും തരൂര്‍പറഞ്ഞിരിക്കുയാണ്. എന്നാൽ കോൺഗ്രസിൽ നിന്നും നമോദിയെ അനുക്കൂലിക്കുന്ന ഈ മനോഭാവം കോൺഗ്രസിനെ തെല്ലുമൊന്നുമല്ല ആശങ്കയിൽ ആക്കുന്നത്. കോൺഗ്രസിന്റെ നിലപാടുകൾക്ക് വിരുദ്ധമാണ് ശശി തരൂരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന ഓരോ വാചകങ്ങളും. എന്നാൽ ഏകീകൃത സിവില്‍ കോഡിനെ പിന്തുണച്ച് രംഗത്തെത്തിയ ശശി തരൂരിനെ വിമര്‍ശിച്ച് കെ മുരളീധരന്‍. കശ്മീര്‍, ആയോധ്യ, സിവില്‍ കോഡ് വിഷയങ്ങളില്‍ കോണ്‍ഗ്രസ് നിലപാടില്‍ മാറ്റമില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. ഏകീകൃത സിവില്‍ കോഡ് എന്നത് മോശം ആശയമല്ലെന്നായിരുന്നു തരൂര്‍ അഭിപ്രായപ്പെട്ടത്. ശശി തരൂരിന്റെ പരാമര്‍ശത്തോട് പാര്‍ട്ടിയുടെ ദേശീയ സംസ്ഥാന നേതാക്കള്‍ പ്രതികരിക്കട്ടെയെന്ന് മുരളീധരന്‍ വ്യക്തമാക്കി. മോദി സ്തുതി പാടില്ലെന്ന നിലപാടില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായും മുരളീധരൻ പറഞ്ഞു. തന്നെ മോശമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടും ഇടപെടേണ്ടവര്‍ ഇടപെട്ടില്ല. അത് പറഞ്ഞതിന്റെ പേരില്‍ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നെന്നും മുരളീധരന്‍ പറഞ്ഞു.
ബിജെപിയെ അനുകൂലിക്കുന്നതിലും പിന്തുണയ്ക്കുന്നതിലും ശശി തരൂർ കോൺഗ്രസ് നേതാക്കന്മാരിൽ നിന്നും വാങ്ങി കൂട്ടുന്ന വിമർശനങ്ങൾ ചെറുതല്ല. മോദി സ്തുതി നടത്തുന്നവർക്ക് ബിജെപിയിൽ ചേരാമെന്നും കോൺഗ്രസിന്റെ അക്കൗണ്ടിൽ ഇരുന്നു അത് വേണ്ടെന്നും മുരളീധരൻ അടക്കമുള്ള നേതാക്കൾ ശശി തരൂരിനെ വിമർശിച്ചിരുന്നു. ഏറ്റവും ഒടുവിൽ തന്റെ പരാമർശങ്ങളെ മോദി സ്തുതിയായി വളച്ചൊടിക്കുകയാണ് ചെയ്തെതെന്ന ന്യായവുമായി തരൂർ വന്നിരുന്നു. മോദിയെ ഇങ്ങനെ തരൂർ സ്തുതിക്കാൻ കാരണം കേസിൽ നിന്നും രക്ഷപ്പെടാനുള്ള വഴിയാണെന്ന് വരെ ആക്ഷേപം നിലനിൽക്കുന്നുണ്ട്.ഇതിനൊക്കെ പിന്നാലെയാണ് വീണ്ടും കേന്ദ്ര സർക്കാരിന്റെ നയങ്ങളെയും നിലപാടുകളെയും അനുകൂലിച്ച് ശശി തരൂർ വന്നിരിക്കുന്നത്. എന്നാൽ മോദി സർക്കാരിന്റെ നല്ല പ്രവർത്തനങ്ങളെ അംഗീകരിക്കുമെന്നാണ് തരൂരിന്റെ നിലപാട്.
https://www.facebook.com/Malayalivartha