കശ്മീർ വിഷയം പാലായിലും ; പാലായിൽ പ്രചരണം ശക്തമാക്കി ബി ജെ പി
കശ്മീർ വിഷയത്തെ കേരളത്തിലും പ്രചാരണ ആയുധമാക്കിയിരിക്കുകയാണ് ബി ജെ പി. പാലാ ഉപതെരഞ്ഞടുപ്പ് പ്രാചാരണത്തിനിടെ ശ്രീധരൻ പിള്ള കശ്മീർ വിഷയത്തെ ഉദ്ധരിക്കുകയുണ്ടായി. ലോകത്തിന്റെ ഏത് ഭാഗത്തു പോയാലും പാലാക്കാരെ അവിടെയെല്ലാം കാണാന്‍ സാധിക്കും . എവിടെയും ചെന്ന് കൃഷി ചെയത് വികസന ഭൂപടത്തില്‍ ഇടം പിടിക്കുന്നവരാണ് പാലാക്കാര്‍. എന്നാൽ ഏറ്റവും കുടൂതല്‍ ആളുകള്‍ പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലം കശ്മിരാണ്.അങ്ങനെ ആഗ്രഹിക്കുന്നവർക്ക് അവിടേക്ക് പോകാന്‍ സൗകര്യം ഒരുക്കി നൽകിയിരിക്കുന്നത് മോദി സര്‍ക്കാരാണ്. എവിടെയും പോകാനും സ്ഥലം വാങ്ങാനും ചിന്തിക്കുന്ന ഒരു ജനതയുള്ള പാലായെ സംബന്ധിച്ചിടത്തോളം ഇത് നല്ല അവസരമാണെന്നും അദ്ദേഹം വ്യക്തമാക്കി. മോദിയോട് ഇഴുകി ചോരാനാഗ്രഹിക്കുന്ന ജനങ്ങളെ സമാഹരിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. പാലായില്‍ ജനവിധി അനുകൂലമാകുമെന്ന പ്രതീക്ഷ ബി ജെ പിക്കുണ്ട് . എന്‍ഡിഎയ്ക്ക് മറ്റ് സംഘടനകളുടെ പിന്തുണയും ഉണ്ടെന്ന് ശ്രീധരന്‍പിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാൽ കോണ്‍ഗ്രസുകാരും സിപിഎമ്മുകാരും ഈ തീരുമാനത്തെ എതിര്‍ക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
പാലാ ഉപതെരഞ്ഞടുപ്പില്‍ ജനങ്ങള്‍ വോട്ടു ചെയ്യേണ്ടത് ബിജെപിക്കെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള പറയുകയുണ്ടായി . ഈ ഉപതെരഞ്ഞടുപ്പില്‍ അലയടിക്കുക പ്രാദേശിക വികാരം മാത്രമായിരിക്കും. സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തള്ളപ്പെട്ടുപോയ മണ്ഡലമാണ് പാല. അന്‍പത് പേര്‍ക്ക് ഒന്നിച്ച് ജോലി കിട്ടുന്ന ഒരു സ്ഥാപനം പോലും ഇവിടെ കാണാനില്ല. ഗ്രാമങ്ങളിലേക്ക് വികസനം എത്തിനോക്കിയിട്ടുപോലുമില്ല. ഇതൊക്കെ വിലയിരുത്തി ജനങ്ങള്‍ എന്‍ഡിഎയ്ക്ക് വോട്ടുചെയ്യുമെന്നാണ് വിശ്വാസമെന്നും ശ്രീധരന്‍പിള്ള കൂട്ടിചേർത്തു. പാലായിൽ പ്രാചാരണം പൊടിപൊടിക്കുകയാണ്.അതേ സമയം രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പെന്ന അവകാശവാദവുമായി ഇടത്- വലത് സ്ഥാനാര്‍ഥികള്‍ പറയുന്നു. പാലാ ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഓണാഘോഷത്തില്‍ ഇരു സ്ഥാനാർഥികളും വോട്ടും പിന്തുണയും അഭ്യര്‍ഥിച്ചിരുന്നു.
എന്നാൽ പാലായിലെ രാഷ്ട്രീയ സാഹചര്യം ഇപ്പോൾ എല്‍.ഡി.എഫിന് അനുകൂലമാണെന്നും കേരളാ കോണ്‍ഗ്രസ് വോട്ടുകൾ തനിക്ക് അനുകൂലമാണെന്നും എൽ ഡി എഫ് സ്ഥാനാർഥി മാണി സി കാപ്പന്‍ വ്യക്തമാക്കി. പാലായില്‍ കെ.എം. മാണി നടപ്പാക്കിയ വികസനങ്ങളുടെ തുര്‍ച്ചയായാണ് വോട്ടര്‍മാര്‍ക്കുള്ള തന്‍റെ വാഗ്‌ദാനമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. ജോസ് ടോം കൂട്ടി ചേര്‍ത്തു. പാലായിലെ ബി ജെ പി സ്ഥാനാർത്ഥി ഹരിയും തികഞ്ഞ ആത്മ വിശ്വാസത്തിലാണ്.അതേ സമയം പാലാ ഉപതെരഞ്ഞെടുപ്പില്‍ നാമനിർദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്നാണ് . തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥാനാർഥികള്‍ക്ക് ഇന്ന് ചിഹ്നവും അനുവദിക്കും. കണ്‍വെന്‍ഷനുകളും വീടുകയറിയുള്ള പ്രചാരണ പരിപാടികളിലുമാണ് സ്ഥാനാർഥികള്‍.14 സ്ഥാനാർഥികളാണ് പാലാ ഉപതെരഞ്ഞെടുപ്പില്‍ നാമനിർദ്ദേശ പത്രികകള്‍ സമർപ്പിച്ചിരിക്കുന്നത്. പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്നാണ്. റിട്ടേണിംഗ് ഓഫീസർ സ്ഥാനാർഥികള്‍ക്ക് ഇന്ന് അഞ്ച് മണിക്ക് ചിഹ്നം അനുവദിക്കും. രണ്ടില ലഭിക്കില്ലെന്ന് ഉറപ്പായ യു.ഡി.എഫ് സ്ഥാനാർഥി ആദ്യ പരിഗണനയായി നല്കിയിരിക്കുന്നത് കൈതച്ചക്ക ചിഹ്നമാണ്. സഭാ പരിപാടികളില്‍ പങ്കെടുത്തും പ്രമുഖ വ്യക്തികളെ നേരില്‍ കണ്ട് പിന്തുണ തേടുകയുമാണ് യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമിന്റെ ഇന്നത്തെ പ്രധാന പ്രചരണ പരിപാടി. പ്രചാരണ പരിപ്പാടിക്കൾക്കിടെയാണ് ശ്രീധരൻപിള്ളയുടെ പരാമർശം.
https://www.facebook.com/Malayalivartha