''മാറി നിൽക്ക് ഇല്ലെങ്കിൽ തല വെട്ടും'' കൈയിൽ മഴുവേന്തി ഹരിയാന മുഖ്യമന്ത്രിയുടെ ഭീഷണി ; സഹപ്രവർത്തകനോട് ഇങ്ങനെയാണെങ്കിൽ ജനങ്ങളോട് എങ്ങനെയായിരിക്കുമെന്ന് കോൺഗ്രസ് ആക്ഷേപം
ഹരിയാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തിയായി നടക്കുകയാണ്. അണികളുമൊത്ത് വോട്ടു പിടിക്കാനും പ്രചാരണങ്ങൾ നടത്തുന്നതിന്റെയും തിരക്കിലാണ് എല്ലാ പാർട്ടികളും. എന്നാൽ തെരഞ്ഞെടുപ്പ് റാലിക്കിടെ സഹപ്രവർത്തകനെ ഭീഷണിപ്പെടുത്തി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. ഒരു റാലിക്കിടെ കോടാലിയും കൈയിലേന്തി നില്‍ക്കുന്നതിനിടെയായിരുന്നു ബി ജെ പി നേതാവിനെ ഭീഷണിപ്പെടുത്തിയത്. വാഹനത്തിൽ നിന്നും ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മനോഹര്‍ ലാല്‍ ഖട്ടര്‍. അതിനിടെ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ അദ്ദേഹത്തിനു സ്വര്‍ണനിറമുള്ള മഴു നൽകുകയുണ്ടായി. ഈ മഴു കൈയിൽ വച്ച ശേഷം ഇത് ഉപയോഗിച്ച് ശത്രുക്കളെ എങ്ങനെ നശിപ്പിക്കാം അതിനായി ഇത് എങ്ങനെ ഉപയോഗിക്കാമെന്ന് ഖത്തർ പൊതുജനങ്ങളോട് പറയുകയായിരുന്നു. ഇതിനിടെയായിരുന്നു വാഹനത്തിൽഅദ്ദേഹത്തിന്റെ പിന്നിൽ നിന്ന മറ്റൊരു സഹപ്രവർത്തകൻ മുഖ്യമന്ത്രിയുടെ തലയില്‍ കിരീടം വയ്ക്കാന്‍ ശ്രമിച്ചത്.
എന്നാൽ ഈ പ്രവർത്തി ഹരിയാന മുഖ്യമന്ത്രിയെ പ്രകോപ്പിക്കുകയായിരുന്നു. "നിങ്ങൾ എന്താണ് ചെയ്യുന്നത്? ഞാൻ നിങ്ങളുടെ തല വെട്ടിക്കളയും. അങ്ങോട്ട് മാറി നിൽക്കൂഇല്ലെങ്കിൽ തലവെട്ടുമെന്നും ഭീഷണി മുഴക്കുകയും ചെയ്തു "എന്ന് കോപത്തോടെ അദ്ദേഹം ആ വ്യക്തിയോട് പറയുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. മുഖ്യമന്ത്രിയുടെ ദേഷ്യം ഭയന്ന നേതാവ് അദ്ദേഹത്തോടു കൈകൂപ്പി മാപ്പപേക്ഷിച്ചു പിന്മാറുന്നതു വീഡിയോയില്‍ കാണാം. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ഉള്‍പ്പടെയുള്ളവര്‍ ഹരിയാന മുഖ്യമന്ത്രിയുടെ ആക്രോശത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പങ്കു വച്ചു. പിന്നാലെ സംഭവം വിവാദമാവുകയുണ്ടായി. കിരീടമണിയിച്ച വ്യക്തി പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും അദ്ദേഹത്തിനു മോശമായി ഒന്നും തോന്നിയിട്ടുണ്ടാവില്ല എന്നുമായിരുന്നു വിവാദത്തോടു ഖട്ടറിന്റെ മറുപടി. കോപവും അഹംഭാവവും ആരോഗ്യത്തിന് ഹാനികരമാണ് എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്ക് വച്ചത്. എന്തുകൊണ്ടാണ് ഖത്തർ സാറിന് ഇത്ര ദേഷ്യം? എന്ന് വീഡിയോ പങ്ക് വച്ച സുർജേവാല ചോദിക്കുന്നുണ്ട്.സ്വന്തം പാർട്ടിയിലെ തന്റെ നേതാവിനോട് ഇങ്ങനെ പറയുകയാണെങ്കിൽ, അദ്ദേഹം പൊതുജനങ്ങളോട് എങ്ങനെയായിരിക്കും എന്നആശങ്ക സുർജേവാല ട്വിറ്ററിലൂടെ അറിയിച്ചു.
"ഇന്ന് ആരെങ്കിലും, പ്രത്യേകിച്ച് എന്റെ പാർട്ടി പ്രവർത്തകൻ എന്റെ തലയിൽ ഒരു വെള്ളി കിരീടം വച്ചിട്ടുണ്ടെങ്കിൽ, എനിക്ക് ദേഷ്യം വരും, എനിക്ക് അത് സഹിക്കാൻ കഴിയില്ല. അധികാരത്തിൽ വന്നതിനുശേഷം ഞങ്ങൾ ഈ സംസ്കാരം അവസാനിപ്പിച്ചു. അദ്ദേഹം ഒരു പഴയ പാർട്ടി പ്രവർത്തകനാണ്, അദ്ദേഹത്തിന് മോശമായിട്ടൊന്നും തോന്നിയിട്ടുണ്ടാകില്ല എന്നാണ് ഖട്ടാർ സംഭവത്തോട് പ്രതികരിച്ചത്. പൊതു പരിപാടിക്കിടെ ഇതാദ്യമായിട്ടല്ല അദ്ദേഹം ദേഷ്യപ്പെടുന്നത്. നേരത്തെനടന്ന പരിപാടിയിൽ ഹരിയാന മുഖ്യമന്ത്രി തന്നോടൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുന്ന ഒരാളെ ആട്ടി പായിച്ചിരുന്നു. അതേ സമയം ഹരിയാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കടുക്കുകയാണ്. ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് പര്യടനത്തിലാണ് ഖട്ടാര്‍. 90 മണ്ഡലങ്ങളിലും കടന്നു പോകുന്ന തരത്തിൽ 'ജന്‍ ആശീര്‍വാദ് റാലി സംഘടിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha