അരൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ സിപിഎം-ബിജെപി കൂട്ടുക്കെട്ട് ; ആരോപണവുമായി ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം. ലിജു
അരൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരെ നീക്കങ്ങൾ നടക്കുന്നുവെന്ന ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം. ലിജു. ഷാനിമോള്‍ ഉസ്മാനെ തോല്‍പ്പിക്കാന്‍ സിപിഎം-ബിജെപി ബന്ധമുണ്ടെന്ന് എം. ലിജു പറഞ്ഞു. മാത്രമല്ല ബിജെപി വോട്ടുകള്‍ വാങ്ങാന്‍ സിപിഎമ്മിന്റെ കണ്ണൂര്‍ ലോബി അരൂരില്‍ പ്രവർത്തിക്കുയാണെന്നും ലിജു ആരോപിക്കുയുണ്ടായി. പി. ജയരാജനടക്കമുള്ള നേതാക്കള്‍ ബിജെപി നേതാക്കളുടെ വീടുകളില്‍ കയറി ഇറങ്ങി നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം-ബിജെപി ബന്ധമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ലിജു ചൂണ്ടിക്കാറ്റുകയുണ്ടായി. മാത്രമല്ല ജില്ലാ കളക്ടര്‍ക്ക് മേല്‍ സമ്മര്‍ദം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഷാനിമോള്‍ ഉസ്മാനെതിരായ 'പൂതന' പരാമര്‍ശം നടത്തിയ മന്ത്രി ജി. സുധാകരന് അനുകൂലമായി റിപ്പോര്‍ട്ട് നൽകാനായിരുന്നു ഈ സമ്മര്‍ദം നടത്തിയത്. ഇത് സ്വതന്ത്ര നീരീക്ഷകരെ ഉപയോഗിച്ച് അന്വേഷിക്കണമെന്ന് ആവശ്യവുപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും ലിജു പറഞ്ഞു.
https://www.facebook.com/Malayalivartha