ഡോളർക്കടത്ത് ;സ്പീക്കർ പി .ശ്രീരാമകൃഷ്ണന് കസ്റ്റംസ് നോട്ടീസ്, മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാർക്ക് പങ്കുണ്ടെന്ന് സ്വപ്ന, മാർച്ച് 12 നു ചോദ്യംചെയ്യലിനായി ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് അയച്ചത്, അന്വേഷണം ഊർജിതമാക്കി കസ്റ്റംസ്
ഡോളർക്കടത്ത് കേസിൽ സ്പീക്കർ പി .ശ്രീരാമകൃഷ്ണനെതിരെ കസ്റ്റംസ് നോട്ടീസ് അയച്ചു. മാർച്ച് 12 വെള്ളിയാഴ്‌ച ചോദ്യംചെയ്യലിനായി കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. ഡോളർക്കടത്ത് കേസിൽ മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാർക്ക് പങ്കുണ്ടെന്നാണ് സ്വപ്ന മൊഴിനൽകിയത്, ഈമൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കർ പി .ശ്രീരാണകൃഷ്ണനു കസ്റ്റംസ് നോട്ടീസയച്ചത്.
സ്വപ്ന സരിത്ത് എന്നിവരുടെ രഹസ്യമൊഴി നേരെത്തെതന്നെ അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു .ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യൽ.എന്നാൽ സരിതയുടെ മൊഴിയനുസരിച്ച് മുഖ്യമന്ത്രിക്കും ഇതിൽ പങ്കുണ്ട്.ലൈഫ് മിഷൻ പദ്ധതിയുടെ കമ്മീഷനായി കിട്ടിയ 1 കോടി 90 ലക്ഷം രൂപയാണ് വിദേശത്തേക്ക് കടത്തിയെന്നതാണ് കേസ്.ഇതിൽ സ്പീക്കർ.പി.ശ്രീരാണകൃഷ്ണന്റെ പങ്ക് എത്രത്തോളമാണെന്ന് അന്വേഷിച്ചറിയുവാനാണ് മാർച്ച് 12 നു ചോദ്യംചെയ്യലിനായി ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് അയച്ചത് .കോൺസുൽ ജനറൽ വഴിയാണ് വിദേശത്തേക്ക് ഡോളർ കടത്തിയത്.ഈ പണമൊക്കെയും വിദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിക്ഷേപിച്ചുവെന്നാണ് സ്വപ്നയുടെ മൊഴി.ഈ മൊഴിയുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമകളിൽ നിന്നുമൊക്കെ നേരത്തെതന്നെ വിവരങ്ങൾ കസ്റ്റംസ് ശേഖരിച്ചിരുന്നു .എന്നാൽ സ്പീക്കർ വളരെ വിദഗ്ധമായി തന്റെ സുഹൃത്തായ നാസറിന്റെ പേരിലുള്ള സിം ഉപയോഗിച്ചാണ് പ്രതികളുമായി ബന്ധപെട്ടിരുന്നുവെന്നും അന്വേഷണത്തിൽ കസ്റ്റംസ് കണ്ടെത്തിയത്.ഇതിന്റെ അടിസ്ഥാനത്തിൽ നാസറിന്റെ മൊഴിയും അന്വേഷണസംഘം ശേഖരിച്ചു.
എന്നാൽ ഇതിനിടയിൽ മറ്റൊരു നിർണ്ണായക വിവരവും കസ്റ്റംസിനു ലഭിച്ചു.നയതന്ത ബാഗേജിൽനിന്നും സ്വർണ്ണം കണ്ടെടുത്ത ജൂലൈ 5 ന് ശേഷം സ്പീക്കർ തന്റെ സുഹൃത്തായ നാസറിന്റെ ഉടമസ്ഥതയിൽ എടുത്ത സിം ഉപയോഗിച്ചിട്ടില്ല.ഈ സിം കാർഡ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഈ വിവരം അറിയുവാൻ സാധിച്ചത്.അതേസമയം സ്വപ്നസുരേഷിന്റെ രഹസ്യമൊഴി മുൻനിർത്തി കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ പി.ശ്രീരാമകൃഷ്ണ്ണനുമെതിരെ തിരിഞ്ഞ സാഹചര്യത്തിൽ പ്രതിഷേധം കടുപ്പിക്കുകയാണ് എൽ ഡി എഫ്.ഇന്ന് എൽ ഡി എഫ് ന്റെ നേതൃത്വത്തിൽ കസ്റ്റംസ് മേഖല ഓഫീസുകളിലേക്ക് മാർച്ച് നടത്തും.എന്നാൽ അതേസമയം തന്നെ സ്പീക്കർ പി.ശ്രീരാമകൃഷ്‌ണനെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് കസ്റ്റംസ്.ശ്രീരാമകൃഷ്ണൻ ചോദ്യം ചെയ്യലിന് ഹാജരാകുമോ എന്ന് വ്യക്തമല്ല.
തിരുവനതപുരം,കൊച്ചി,കോഴിക്കോട് കസ്റ്റംസ് ഓഫീസികളിലേക്കാണ് ഇന്ന് എൽ ഡി എഫ് പ്രതിഷേധ പ്രകടനം നടത്തുന്നത്.കസ്റ്റംസിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമെന്നാണ് എൽ ഡി എഫ് ന്റെ ആക്ഷേപം.അതേസമയംതന്നെ തിരഞ്ഞെടുപ്പ് കാലമായതിനാൽ ബിജെപി യും യുഡിഎഫും ഇത് ചർച്ചയാക്കാനുള്ള സാധ്യതയും പാർട്ടി മുൻകൂട്ടികാണുന്നു.അതിനാൽ കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടു നീങ്ങുന്നുവെന്ന പ്രചാരണം ശക്തമാക്കാനാണ് എൽഡിഎഫിന്റെ ശ്രമം.ഇന്ന് നടക്കുന്ന പ്രതിഷേധ മാർച്ചിൽ നേതാക്കൾ കേന്ദ്ര ഏജൻസികൾക്കെതിരെ ശക്തമായ വിമർശനവും ഉന്നയിക്കാനാണ് സാധ്യത.
https://www.facebook.com/Malayalivartha