'ത്രികാലജ്ഞാനിയാണ് സ്വാമി' ; സന്ദീപാനന്ദഗിരിയെ പരിഹസിച്ച് കെ ശബരിനാഥന്‍ എം എൽ എ; സ്വാമി പങ്ക് വച്ച കുറിപ്പിന്റെ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്‌തു
ലൈഫ് മിഷന്‍ കേസിൽ ഐഫോണുകൾ കിട്ടിയ വിഷയത്തിൽ നിർണ്ണായകമായ വെളിപ്പെടുത്തലുകളാണ് ഇന്ന് വന്നിരിക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ സ്വാമി സന്ദീപാനന്ദഗിരിയെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് കെ.എസ് ശബരീനാഥന്‍ എം.എല്‍.എ.
സിഇഒ സന്തോഷ് ഈപ്പന്‍ വാങ്ങി നല്‍കിയ ആറ് ഐഫോണുകളില്‍ ഏറ്റവും വിലകൂടിയ ഫോണിനെ സംബന്ധിച്ച വിഷയത്തില്‍ സ്വാമി സന്ദീപാനന്ദഗിരിയെ ഫേസ്‌ബുക്കിലൂടെ പരിഹസിക്കുകയായിരുന്നു കെ.എസ് ശബരീനാഥന്‍ എം.എല്‍.എ. 'ത്രികാലജ്ഞാനിയാണ് സ്വാമി' എന്ന കുറിപ്പോടെ കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ രണ്ടിന് സന്ദീപാനന്ദഗിരി കുറിപ്പ് പങ്ക് വച്ചിരുന്നു .
എന്നാൽ അദ്ദേഹം കുറിച്ച പോസ്‌റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്‌തിരിക്കുകയാണ് ശബരിനാഥന്‍. നമ്മള്‍ ജീവിക്കുന്നത് ശാസ്‌ത്ര സാങ്കേതിക വിദ്യ വികാസം പ്രാപിച്ച കാലത്താണെന്ന് മറക്കരുതെന്നും ഐഫോണ്‍ ബില്ലിലെ ബാച്ച്‌നമ്ബരിലൂടെ ഫോണ്‍ ഇപ്പോള്‍ എവിടെയാണെന്നറിയാന്‍ നിമിഷാര്‍ത്ഥങ്ങള്‍ മതി.ജാഗ്രതൈ..എന്നായിരുന്നു സ്വാമി സന്ദീപാനന്ദഗിരി അന്ന് പങ്കു വച്ച പോസ്‌റ്റ്.
1.13 ലക്ഷം രൂപ വിലവരുന്ന ഐ ഫോണ്‍ അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനിയാണ് ഉപയോഗിച്ചതെന്ന് കസ്‌റ്റംസ് കണ്ടെത്തിയിരുന്നു. എന്നാല്‍ സ്വര്‍ണക്കടത്ത് കേസ് വിവാദമായതോടെ ഇവര്‍ ഈ ഫോണ്‍ ഉപയോഗിച്ചില്ലെന്നും കസ്‌റ്റംസ് അറിയിക്കുകയുണ്ടായി . ഐഎംഇഐ നമ്പര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഫോണ്‍ ഉപയോഗിക്കുന്നയാളെ കണ്ടെത്തിയത്.
മറ്റ് ഫോണുകള്‍ വാങ്ങിയത് ആരെല്ലാമെന്ന് മനസിലാക്കിയെങ്കിലും വിലകൂടിയ ഫോണ്‍ വാങ്ങിയത് ആരെന്ന് അറിവായിരുന്നില്ല. ഇതന്വേഷിച്ച കസ്‌റ്റംസ് വിനോദിനി ബാലകൃഷ്‌ണനാണ് ഫോണ്‍ ഉടമ എന്ന് കണ്ടെത്തി. ഫോണ്‍ എങ്ങനെ വിനോദിനിക്ക് ലഭിച്ചു എന്നതും അന്വേഷണ വിധേയമാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha