Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

ലോകായുക്തയുടെ ആ പ്രഖ്യാപനം പുറത്ത് വന്നാൽ കെ.ടി. ജലീലെ 'കടക്ക് പുറത്ത്'... കട്ട സപ്പോർട്ടുമായി മന്ത്രി എ.കെ. ബാലൻ...

10 APRIL 2021 04:40 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തില്‍ ഭരണ വിരുദ്ധ തരംഗത്തെക്കാള്‍ ശക്തമാണ് പിണറായി വിരുദ്ധ വികാരമെന്നും പോളിറ്റ് ബ്യൂറോ; മേയ് നാലിന് വരാനിരിക്കുന്ന വന്‍തോതില്‍വിക്കു പിന്നാലെ ജനങ്ങളോടും പാര്‍ട്ടിയോടും എന്ത് മറുപടി പറയണമെന്ന് പഠിച്ച് എംവി ഗോവിന്ദന്‍

വയനാട്ടില്‍ സര്‍ക്കാര്‍ കാപട്യം കാണിച്ചു; നിര്‍മ്മിച്ച വീടുകളില്‍ ചോര്‍ച്ചയാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. അത് മന്ത്രിയുടെ ജോലിയല്ല; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

വനിതാസംവരണത്തിന്റെ മറവില്‍ ശുദ്ധ തട്ടിപ്പ്; രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മണ്ഡലവിഭജനം ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം; ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

സോഷ്യൽ മീഡിയയാണല്ലോ കേരളത്തിലെ കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്? അതിനൊരു സംവിധാനമുണ്ടല്ലോ; കോൺഗ്രസ് ആദ്യമായിട്ടല്ലല്ലോ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്; പൊട്ടിത്തെറിച്ച് കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല

കെ. സി വേണുഗോപാൽ ദേശീയ തലത്തിൽ നിർണ്ണായക ചുമതലകൾ നിർവഹിച്ച് രാഹുൽജിയുടെ കരങ്ങൾക്ക് ശക്തി പകരുന്നു; കേരളത്തിന് ആവശ്യം അത്തരമൊരു ദൂരദർശിയുള്ള നേതൃത്വം; കോൺഗ്രസിൽ ബോംബ് പൊട്ടിച്ച് കെ. സുധാകരൻ

ഭരണപക്ഷത്തിന് ഒന്നുമേൽ മറ്റൊന്നായി നിരന്തര പ്രഹരമാണ് ഇപ്പോൾ ഏൽക്കേണ്ടി വരുന്നത്. മന്ത്രി കെ.ടി. ജലീൽ സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയതായി കണ്ടെത്തിയ ലോകായുക്ത അത് ‘പ്രഖ്യാപനം’ ചെയ്ത സാഹചര്യത്തിൽ രാജി അനിവാര്യമാണെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ഇനി ആകെയുള്ള ആശ്രയം ഹൈക്കോടതിയും പിന്നീട് സുപ്രീംകോടതിയുമാണ്. കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടാനുള്ള തത്രപ്പാടിലാണ് മന്ത്രി ഇപ്പൾ ശ്രമിക്കുന്നത്. ഹൈക്കോടതി നേരത്തെ തള്ളിയ കേസായതിനാൽ ജലീലിന് ആത്മവിശ്വാസം ഏറെയുണ്ട്. എന്നാൽ, സുപ്രീംകോടതിയിൽ ജസ്റ്റിസായിരുന്ന ലോകായുക്ത സിറിയക് ജോസഫിന്റെ ഉത്തരവ് കോടതിക്ക് മുഖവിലയ്ക്ക് എടുക്കേണ്ടിവരുമെന്നും മന്ത്രിക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ഒരുപക്ഷം പറയുന്നുണ്ട്.

‘പരാതിയിൽ വസ്തുതയുണ്ടെന്നു ബോധ്യപ്പെട്ടാൽ ആരോപണ വിധേയനായ ആൾ ആ പദവിയിൽ ഇരിക്കാന്‍ യോഗ്യനല്ലെന്നു ലോകായുക്ത പ്രഖ്യാപനം നടത്തണം. ഇത് ഗവർണറോ, സർക്കാരോ, മുഖ്യമന്ത്രിയോ ആരാണോ നടപടിയെടുക്കാൻ അധികാരി അവർ അതു പോലെ അംഗീകരിക്കണം’ എന്നാണ് നിയമത്തിൽ പറയുന്നത്. പ്രഖ്യാപനത്തിന്റെ പകർപ്പ് റജിസ്ട്രേഡ് തപാലിൽ ബന്ധപ്പെട്ടവർക്കായി അയച്ച് കൊടുക്കും.

ഇന്ന് അവധിയായതിനാൽ തിങ്കളാഴ്ച തപാൽ അയയ്ക്കുമെന്നു ലോകായുക്തയിലെ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി ബന്ധുവായ കെ. ടി. അദീബിനെ നിയമിച്ചത് അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നായിരുന്നു ലോകായുക്തയുടെ വിധി.

വീഴ്ചയുണ്ടായെന്നും സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും ലോകായുക്ത പ്രഖ്യാപിച്ചാൽ പൊതുസേവകൻ സ്ഥാനമൊഴിയണമെന്നാണ് ലോകായുക്ത നിയമത്തിലെ വകുപ്പ് 14ൽ സൂചിപ്പിക്കുന്നത്. ലോകായുക്തയിൽ അപ്പീൽ നൽകാൻ എന്തായാലും വ്യവസ്ഥയില്ല. എന്തായാലും നടപടിയെടുക്കാൻ സമയ പരിധി ഇതുവരെ നിശ്ചയിച്ചിട്ടില്ല.

സർക്കാരും സിപിഎമ്മും ജലീലിനു പിന്തുണ പ്രഖ്യാപിച്ച് ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. അവൈലബിൾ സെക്രട്ടേറിയറ്റിൽ വിഷയം ചർച്ച ചെയ്തു. ഹൈക്കോടതിയും ഗവർണറും തള്ളിയ കേസാണിതെന്നാണ് ജലീലിന്റെ പ്രതികരണം. ഹൈക്കോടതിയിൽ മുസ്ലീംലീഗ് നേതാവ് പി.കെ. ഫിറോസാണ് പരാതി നൽകിയത്.

ഉചിതമായ മറ്റു ഫോറങ്ങളിൽ പരാതി നൽകാനുണ്ടെന്നു കാട്ടി പിന്നീടതു പിൻവലിച്ചു. ഫിറോസ് പ്രോസിക്യൂഷൻ അനുമതി തേടിയില്ലെന്നും മറ്റു വേദികളിൽ പരാതി ഉന്നയിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, കീഴ്‌ക്കോടതിയില്‍ നിന്ന് ഉത്തരവുണ്ടായാല്‍ ഉടന്‍ മന്ത്രി കെ. ടി. ജലീല്‍ രാജിവയ്ക്കില്ലെന്ന് മന്ത്രി എ. കെ. ബാലനും വെളിപ്പെടുത്തി. ഡപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിക്കരുതെന്ന് വ്യവസ്ഥയില്ലെന്ന് അദ്ദേഹം പറഞ്ഞു. കെ. എം. മാണി ഉള്‍പ്പെടെ ഡപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിച്ചിട്ടുണ്ട്.

യോഗ്യതയുണ്ടോ ഇല്ലയോ എന്നതാണ് പ്രശ്‌നമെന്നും മന്ത്രി ബാലന്‍ പറഞ്ഞു. മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് കെ.ടി ജലീലിന്റെ തീരുമാനം എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് ചികില്‍സയിലായതിനാല്‍ അദ്ദേഹവുമായി ആലോചിച്ച് നിയമമന്ത്രി എ.കെ. ബാലന്‍ നിലപാടു വ്യക്തമാക്കുകയാണ് ചെയ്തത്.

ലോകായുക്ത വിധിക്കെതിരെ ജലീൽ അപ്പീൽ നൽകിയാൽ വിശദമായ വാദം ഹൈക്കോടതിയിൽ നടക്കും. ലോകായുക്ത വിധിയുടെ അടിസ്ഥാനത്തിൽ തെളിവുകൾ നിരത്തി ഗവർണർക്കു വീണ്ടും പരാതി നൽകാനും ആലോചനകൾ നടക്കുന്നുമുണ്ട്.

ജൂൺ ഒന്നിനകം പുതിയ മന്ത്രിസഭ അധികാരത്തിൽ വരണം. അതിനിടയിൽ സർക്കാർ ലോകായുക്ത ഉത്തരവ് നടപ്പിലാക്കില്ല എന്നാണ് മനസ്സിലക്കാൻ സാധിക്കുന്നത്. ജലീലിന്റെ അപ്പീലിൽ കോടതി വിധികൾ വരുന്നതുവരെ ക്ഷമിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (23 minutes ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (34 minutes ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (36 minutes ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (43 minutes ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (1 hour ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (2 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (3 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (4 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (4 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (4 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (4 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (4 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (5 hours ago)

Malayali Vartha Recommends