Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാഞ്ഞിരപ്പള്ളിയില്‍ കണ്ണന്താനം വിജയിക്കുമെന്ന് ബിജെപി വിലയിരുത്തല്‍ പുറത്ത് വന്നു; ലഭിക്കുന്ന വോട്ടിന്റെ ഏകദേശക്കണക്കുകൾ എണ്ണി തിട്ടപ്പെടുത്തി....

10 APRIL 2021 07:12 PM IST
മലയാളി വാര്‍ത്ത

More Stories...

വയനാട്ടില്‍ സര്‍ക്കാര്‍ കാപട്യം കാണിച്ചു; നിര്‍മ്മിച്ച വീടുകളില്‍ ചോര്‍ച്ചയാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. അത് മന്ത്രിയുടെ ജോലിയല്ല; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

വനിതാസംവരണത്തിന്റെ മറവില്‍ ശുദ്ധ തട്ടിപ്പ്; രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മണ്ഡലവിഭജനം ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം; ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

സോഷ്യൽ മീഡിയയാണല്ലോ കേരളത്തിലെ കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്? അതിനൊരു സംവിധാനമുണ്ടല്ലോ; കോൺഗ്രസ് ആദ്യമായിട്ടല്ലല്ലോ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്; പൊട്ടിത്തെറിച്ച് കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല

കെ. സി വേണുഗോപാൽ ദേശീയ തലത്തിൽ നിർണ്ണായക ചുമതലകൾ നിർവഹിച്ച് രാഹുൽജിയുടെ കരങ്ങൾക്ക് ശക്തി പകരുന്നു; കേരളത്തിന് ആവശ്യം അത്തരമൊരു ദൂരദർശിയുള്ള നേതൃത്വം; കോൺഗ്രസിൽ ബോംബ് പൊട്ടിച്ച് കെ. സുധാകരൻ

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ

കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ അല്‍ഫോണ്‍സ് കണ്ണന്താനം വിജയിക്കുമെന്ന വിലയിരുത്തലിലാണ് ബിജെപി ജില്ലാ കമ്മിറ്റി ഇരിക്കുന്നത്. 48,000ല്‍ ഏറെ വോട്ടുകള്‍ കണ്ണന്താനത്തിന് ലഭിക്കുമെന്നാണ് ബിജെപി ഇപ്പോൾ പ്രതീക്ഷിക്കുന്നത്. ട്രഷറര്‍ ജെ. ആര്‍. പത്മകുമാറിന്റെ സാന്നിധ്യത്തിലാണ് തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാന്‍ ജില്ല കമ്മിറ്റി യോഗം കൂടിയത്.

യോ​ഗത്തിൽ ബിഡിജെഎസിനെതിരെ രൂക്ഷവിമര്‍ശനമാണ് മുന്നണി ഉയര്‍ത്തിയത്. പൂഞ്ഞാര്‍, ഏറ്റുമാനൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതില്‍ അപാകത സംഭവിച്ചിട്ടുണ്ടെന്നാണ് യോഗത്തില്‍ ഉയര്‍ന്നു കേട്ട അഭിപ്രായങ്ങള്‍. പൂഞ്ഞാറിലെ ബൂത്തില്‍ ഇരിക്കാന്‍ പോലും ബിഡിജെഎസ് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നില്ലെന്നും ചിലര്‍ വിമര്‍ശനം ഉയർത്തിയിരുന്നു.

ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എം. പി. സെൻ ആദ്യം മത്സരിക്കാനിരുന്നത് ഏറ്റുമാനൂരിലാണ്. എന്നാൽ ആ തീരുമാനം പിന്നീട് മാറ്റുകയാണ് ഉണ്ടായത്. ബിഡിജെഎസിന്റെ സ്ഥാനാർഥി നിർണയത്തിൽ സംശയങ്ങൾ ഉയർന്നതോടെ ബിജെപി ഏറ്റുമാനൂർ സീറ്റ് അവസാനം ഏറ്റെടുത്തു.

എം. പി. സെൻ പൂഞ്ഞാറിൽ മത്സരിച്ചെങ്കിലും ബൂത്തിൽ ഇരിക്കുന്ന പ്രവർത്തകരുടെ പട്ടിക പോലും മുന്നണിക്കു ലഭിച്ചിരുന്നില്ല. ഒടുവിൽ ബി.ജെ.പി. പ്രവർത്തകരാണ് ബൂത്തിൽ ഇരുന്നത്. എന്നാൽ ഇവരരെയൊക്കെ ഞെട്ടിച്ച് പൂഞ്ഞാറിൽ ബി.ജെ.പി പ്രവർത്തകർ തനിക്കു വോട്ടു ചെയ്തെന്ന് പി. സി. ജോർജും തുറന്നു പറഞ്ഞ് വന്നിരുന്നു. ഈ മാസം 20ന് ബിജെപിയുടെ അന്തിമ അവലോകനം നടക്കും എന്നാണ് സൂചന.

ശക്തമായ ത്രികോണ മത്സരത്തിന് വേദിയായ മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും പ്രവര്‍ത്തന മികവും മുഖ്യ അജണ്ടയാക്കിയായിരുന്നു ഇടത് സ്ഥാനാര്‍ത്ഥിയായ എന്‍. ജയരാജിന്റെ പ്രചരണം.

അതേസമയം, മണ്ഡലം ഇത്തവണ യുഡിഎഫിനെ കൈവിടില്ലെന്ന വിശ്വാസത്തിലാണ് ജോസഫ് വാഴക്കന്‍ പ്രവര്‍ത്തിച്ചത്. കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റവും അദ്ദേഹം ചര്‍ച്ചാ വിഷയമാക്കിയിരുന്നു. എരുമേലി വിമാനത്താവളം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് പറഞ്ഞു കൊണ്ടായിരുന്നു കണ്ണന്താനത്തിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചത്.

കാഞ്ഞിരപ്പള്ളി, ചിറക്കടവ്, വെള്ളാവൂര്‍, മണിമല, നെടുങ്കുന്നം, കങ്ങഴ, വാഴൂര്‍, പള്ളിക്കത്തോട് എന്നീ പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് കാഞ്ഞിരപ്പള്ളി മണ്ഡലം. 2016ല്‍ യുഡിഎഫിന് 53,126 വോട്ടുകളാണ് മണ്ഡലത്തില്‍ നിന്ന് ലഭിച്ചിരുന്നത്. എല്‍ഡിഎഫിന് 49,236 വോട്ടും ബിജെപിക്ക് 31,411 വോട്ടും ലഭിച്ചിരുന്നു.

എന്നാൽ, കടുത്ത മത്സരം നടന്ന തൃത്താലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം. ബി. രാജേഷ് വിജയിക്കുമെന്ന വിലയിരുത്തലില്‍ സിപിഎം ജില്ലാ നേതൃത്വം. 3,000 ത്തിലധികം വോട്ടിന് വിജയിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

തൃത്താലയില്‍ തുടക്കം മുതല്‍ അവസാനം വരെ പ്രചാരണത്തിലും ബൂത്ത് പ്രവര്‍ത്തനത്തിലും എല്‍ഡിഎഫ് മേല്‍ക്കൈ നിലനിര്‍ത്തിയിരുന്നു. സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതിലും മുന്തൂക്കം ലഭിച്ചെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍.

വി.ടി. ബല്‍റാം എംഎല്‍എയുടെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് മണ്ഡലത്തില്‍ ജനങ്ങള്‍ക്കിടയിലുള്ള നീരസവും കോണ്‍ഗ്രസിലെ ഒരു വിഭാഗം മാനസികമായി പ്രവര്‍ത്തനത്തില്‍ നിന്ന് അകന്നു നിന്നതും എല്‍ഡിഎഫിന് അനുകൂലമായെന്നുമാണ് കണ്ടെത്തല്‍.

ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് രാഷ്ട്രീയ വോട്ടുകള്‍ ലഭിച്ചെങ്കിലും അവരില്‍ ചില ഗ്രൂപ്പുകള്‍ യുഡിഎഫിനൊപ്പം ഉറച്ചു നിന്നു. സംഘപരിവാര്‍ വോട്ടുകള്‍ പൂര്‍ണ്ണമായും എന്‍ഡിഎ പിടിക്കുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു  (3 hours ago)

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

മദ്യലഹരിയില്‍ അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു  (4 hours ago)

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 22 മരണം  (4 hours ago)

വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് കെ സി വേണുഗോപാല്‍  (4 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടി പൊലീസിനു മുന്നില്‍ ഉടന്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് ഭര്‍ത്താവ്  (5 hours ago)

ഇറാന്‍ യുഎസ് ചര്‍ച്ച ഇന്ന് നടന്നേക്കുമെന്ന് സൂചന; യുഎസ് പ്രതിനിധി സംഘം ഇസ്ലാമാബാദില്‍ എത്തുമെന്ന് ട്രംപ്  (5 hours ago)

തിരുവനന്തപുരം നെട്ടയം മലമുകളില്‍ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം  (5 hours ago)

19കാരനെ കൊന്ന് ലഗേജ് ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ബന്ധു പിടിയില്‍  (5 hours ago)

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ ഉത്തരവിട്ട് കളക്ടര്‍  (6 hours ago)

ഓപ്പറേഷന്‍ ഡിഹണ്ട്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടി; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 39 കേസുകള്‍ രജിസ  (11 hours ago)

വയനാട്ടില്‍ സര്‍ക്കാര്‍ കാപട്യം കാണിച്ചു; നിര്‍മ്മിച്ച വീടുകളില്‍ ചോര്‍ച്ചയാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. അത് മന്ത്രിയുടെ ജോലിയല്ല; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (11 hours ago)

വനിതാസംവരണത്തിന്റെ മറവില്‍ ശുദ്ധ തട്ടിപ്പ്; രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മണ്ഡലവിഭജനം ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം; ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (12 hours ago)

രാത്രി കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷ ബാധയെന്ന് കരുതി...!!! പിന്നാലെ ഒരു കുട്ടി മരിച്ചു; തൃശ്ശൂരിൽ എട്ട് വയസ്സുകാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം; കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്ന  (12 hours ago)

വേനലവധിക്കാലമാണെങ്കിൽ സ്‌കൂളിന്റെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്; മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി. സ്‌കൂളിൽ ആവശ്യമായ അധ്യാപകരെ അടിയന്തിരമായി താൽക്കാലികമായി നിയമിക്കുന്  (12 hours ago)

Malayali Vartha Recommends