Widgets Magazine
17
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂട്യൂബർമാരും നിരീക്ഷണത്തിൽ! കവടിയാർ കൊട്ടാരത്തിലെ ലോക്കർ തകർത്ത് കവർന്നത് കോടികൾ; നടുക്കത്തിൽ രാജകുടുംബം...


കുടുംബത്തിനുള്ളിലും പൊട്ടിത്തെറികൾ.. മറിയ ഉമ്മന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍..മാറിക്കൊടുക്കാന്‍ തയ്യാറാണെന്നാണ് ചാണ്ടി ഉമ്മന്റെ നിലപാട്..


രാഹുൽ മാങ്കൂട്ടത്തിലും സൈബർ സഖാക്കളും നേർക്കുനേർ; രാഷ്ട്രീയ തർക്കം വ്യക്തിഹത്യയിലേക്ക്...


പശ്ചിമേഷ്യ കത്തിയെരിയുമ്പോഴും ലോകരാജ്യങ്ങളെ വിറപ്പിക്കുന്ന ട്രംപിന് അടിപതറുന്നോ..? ഇറാന്‍റെ ഭീഷണി നേരിടാൻ സഖ്യ രാജ്യങ്ങൾ യുഎസിനൊപ്പം ചേരാത്തതിൽ ട്രംപിന് അമർഷം..


ഇന്ത്യയിൽ മൺസൂൺ കുറഞ്ഞേക്കും: പസഫിക്കിൽ എൽ നിനോ പ്രതിഭാസം ശക്തിപ്പെടുന്നു; കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

പിണറായി ഭരണകാലത്ത് രാഷ്ട്രീയ ഒതുക്കലിന് പാത്രമായ മികവുറ്റ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു പി.ജയരാജന്‍. കണ്ണൂരില്‍ സിപിഎം ന്റെ ആവേശം മാത്രമല്ല ആശയുമായിരുന്ന

21 NOVEMBER 2022 04:21 PM IST
മലയാളി വാര്‍ത്ത

More Stories...

എൽ.ഡി.എഫ് എന്ന മുങ്ങുന്ന കപ്പലിൽ നാണംകെട്ട് അള്ളിപ്പിടിച്ചിരുന്ന് അപമൃത്യു വരിക്കണമോയെന്ന് ഗാഢമായി ചിന്തിക്കണം; കോൺഗ്രസ് വിട്ടവരെ തിരിച്ചു വിളിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

ദുര്‍ഭരണത്തിന് അന്ത്യം കുറിച്ച് കേരളത്തിലെ ജനങ്ങള്‍ പുതുയുഗ പിറവിയ്ക്ക് തുടക്കമിടും; നൂറിലധികം സീറ്റുകളുമായി കേരളത്തില്‍ ടീം യു.ഡി.എഫ് അധികാരത്തിലേക്ക് തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ശബരിമല സ്ത്രീപ്രവേശന വിഷയം; അടിയന്തരമായി സുപ്രീം കോടതിയിൽ നൽകിയ ഈ റിട്ടൺ സബ്മിഷൻ പിൻവലിക്കണം; മുൻ ഉമ്മൻചാണ്ടി സർക്കാർ നൽകിയ സത്യവാങ്മൂലം പൂർണ്ണമായും അംഗീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഈ തെരെഞ്ഞെടുപ്പില്‍ ആത്മവിശ്വാസത്തിന്റെയോ അമിത ആത്മവിശ്വാസത്തിന്റെയോ പ്രശ്‌നമില്ല; തെരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ്പൂര്‍ണ്ണ സജ്ജമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

കൃഷ്ണപിള്ള സ്മാരകം തകർത്തതിന് പിന്നിൽ ആരാണ്? പോരാട്ടം പൊളിറ്റിക്കൽ ക്രിമിനലുകൾക്ക് എതിരെയാണെങ്കിൽ ജി സുധാകരൻ അത് വെളിപ്പെടുത്തണമെന്ന് സന്ദീപ് വാചസ്പതി

പെരുവഴിയിലാകും ജയരാജാ ..സഹായിക്കണം.
പിണറായി ഭരണകാലത്ത് രാഷ്ട്രീയ ഒതുക്കലിന് പാത്രമായ മികവുറ്റ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു പി.ജയരാജന്‍. കണ്ണൂരില്‍  സിപിഎം ന്റെ ആവേശം മാത്രമല്ല ആശയുമായിരുന്ന പി.ജയരാജനെ പെട്ടെന്നൊരു ദിവസം പാര്‍ട്ടി ചില ചട്ടക്കൂടുകള്‍ക്കുള്ളില്‍ തളയ്ക്കാന്‍ തുടങ്ങി. പിണറായി വിജയന്‍, കോടിയേരി ബാലകൃഷൃഷ്ണന്‍, ഇ.പി.ജയരാജന്‍ തുടങ്ങി കണ്ണൂരിന്റെ വിപ്ലകാരികള്‍ അധികാര കസേരകള്‍ക്കായി തലസ്ഥാനത്തേയ്ക്ക് വണ്ടി കയറിയിപ്പോള്‍ ഇളകാത്ത അധികാരം ഉറപ്പിക്കാനായി കണ്ണൂരില്‍ നിലയുറപ്പിച്ച നേതാവയിരുന്ന പി.ജയരാജന്‍. തിരഞ്ഞെടുപ്പ് ഗോദയിലെ ജയപരാജയങ്ങളേറെ ജനങ്ങളുടെ മനസില്‍ നിറഞ്ഞ നേതൃത്വ പദവിയാണ് അദ്ദേഹത്തിന് കണ്ണൂര്‍ ഉണ്ടായിരുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഖാദിബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനം നല്കി അദ്ദേഹത്തെ മൂലയ്ക്കിരുത്തി. ഇപ്പോള്‍ പിണറായി സര്‍ക്കാരിന് വീണ്ടും പി.ജയരാജനോട് തോന്നിയ സ്‌നേഹമാണ് ഇപ്പോള്‍ കേരളം ചര്‍ച്ച ചെയ്യുന്നത്. ഖാദി ബോര്‍ഡ് ചെയര്‍മാനായ ജയരാജന് മുപ്പത്തഞ്ച് ലക്ഷം രൂപയുടെ കാര്‍ അനുവദിച്ചു കൊണ്ടാണ് പിണറായി തന്റെ രാഷ്ട്രീയ ഇഷ്ടം ജയരാജനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ജയരാജന് സുരക്ഷ പോരെന്നും, അതു കൊണ്ട് ബുള്ളറ്റ് പ്രൂഫ് കാര്‍ തന്നെ വേണമെന്നുമാണ് സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്.എനിക്ക് ബുള്ളറ്റ് പ്രൂഫ് കാര്‍ വേണമെന്നോ, സുരക്ഷ കൂട്ടണമെന്നോ ജയരാജന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നതാണ് വാസ്തവം. എന്നാല്‍ പിണറായി വിജയന്റെ അറിഞ്ഞുള്ള ഈ ഇടപെടലിന് കാരണം സിപിഎംല്‍ ഉയര്‍ന്നു വരുന്ന അസ്വസ്ഥതകളാണെന്ന് നിസംശയം പറയാം. പാര്‍ട്ടി അറിയാതെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതും, സര്‍വ്വകലാശാല വിഷയങ്ങളില്‍ സര്‍ക്കാര്‍ നിരന്തരം അപഹാസ്യരാകുന്നതുമുള്‍പ്പടെയുള്ള കാര്യങ്ങളില്‍ പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍ നടത്തിയ പ്രസ്താവനകള്‍ പിണറായിയുടെ ഏകാധ്യപത്യത്തെ എതിര്‍ക്കുന്നതിന് തുല്യമായിരുന്നു. എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് പിണറായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചെങ്കിലും സംസ്ഥാന കമ്മിറ്റിയില്‍ എം.വി.ഗോവിന്ദന്‍ പിണറായാക്കെതിരെ തുറന്നടിച്ചിരുന്നു. കോടിയേരി ബാലകൃഷ്ണനും , വിജയരാഘവനും അല്ല സെക്രട്ടറി സ്ഥാനത്തെന്ന കാര്യം ഒര്‍മ്മിപ്പിക്കുന്നതായിരുന്നു. പിണറായി വിജയനോടൊപ്പം നിന്ന കോടിയേരിയും, ഇപി ജയരാജനും രാഷ്ട്രീയ ഗ്രാഫ് ഉയര്‍ത്തി മുന്നേറിയപ്പോള്‍ പിണറായിയ്ക്ക് അവര്‍ ഇടവും വലവും സംരക്ഷണം ഒരുക്കി. എന്നാലിപ്പോള്‍ കോടിയേരിയുടെ മരണത്തെ തുടര്‍ന്നാണ് മാറ്റങ്ങളുണ്ടായി തുടങ്ങിയത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേയ്ക്ക് പിണറായി സംഘത്തിന്റെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചു കൊണ്ടാണ് എം.വി.ഗോവിന്ദന്‍ എത്തിയത്. ഇ.പി.ജരാജനാണെങ്കില്‍ അസുഖ ബാധിതനായി ചികിത്സയിലും ഈ സാഹചര്യത്തില്‍ പിണറായിയക്കെതിരെ വരുന്ന അമ്പുകളെ തടുക്കാന്‍ മുന്നില്‍ നില്‍ക്കാന്‍ ആളില്ല. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയും പിണറായിയും ചേര്‍ന്ന് ഒതുക്കിയ പി.ജയരാജനെ അങ്ങോട്ട് ചെന്ന് സഹിയിക്കാനൊരുങ്ങുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

 

 

 

 

മൂന്ന് പ്രാവശ്യം എംഎല്‍എ ആയിട്ടും പി.ജയരാജന്‍ ശ്രദ്ധിക്കപ്പെടുന്ന പദവികളിലൊന്നും എത്തിയില്ല. കണ്ണൂരില്‍ ജയരാജന്‍ കൂടിയേ തീരൂ എന്ന നിര്‍ദ്ദേശം വെച്ചുകൊണ്ടാണ് അദ്ദേഹത്തെ ജില്ല സെക്രട്ടറിയാക്കിയത്. ജില്ല സെക്രട്ടറിയായിരുന്ന കാലത്ത്  കലങ്ങി മറിഞ്ഞ കണ്ണൂര്‍ രാഷ്ട്രീയത്തില്‍ അദ്ദേഹം കരുത്തുറ്റ നേതാവായി വളര്‍ന്നു. യുവാക്കള്‍ മുഴുവന്‍ ജയരാജന്റെ ഒപ്പമായി. പി.ജെ.ആര്‍മി എന്ന പേരില്‍ യുവാക്കള്‍ സ്വയം സംഘടിച്ചു. പാര്‍ട്ടിയില്‍ പിണറായി വിജയനേക്കാളും ആരാധകര്‍ പി.ജെ.യ്ക്ക് ലഭിച്ചു. പാര്‍ട്ടിയുടെ പല കമ്മിറ്റികളിലും ഇത് ചര്‍ച്ച ചെയ്‌തെങ്കിലും ജയരാജന്റെ വളര്‍ച്ച പിണറായി , കോടിയേരി സംഘം ഒവികെ മറ്റെല്ലാവരും അംഗീകരിച്ചു. കണ്ണൂരിലെ യുവാക്കള്‍ ജയരാജനെ കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററിയാണ് പിന്നീട് അദ്ദേഹത്തെ ഒതുക്കാനായി സിപിഎം ഉപയോഗിച്ച ആയുധം. വ്യക്ത്യാരാധന അനുവദിക്കില്ലെന്ന് സംസ്ഥാന കമ്മിറ്റിയില്‍ പിണറായി തന്നെ ശക്തിയായ പറഞ്ഞിരുന്നു. എന്നാല്‍ പിണറായി ആരാധന ശരിയല്ലെന്ന് ഒരു നേതാവും അന്ന് വാദിച്ചില്ല. ജയരാജന്‍ പബ്ലിസിറ്റിക്ക് പിന്നാലെ പോകുന്നതായി പാര്‍ട്ടിയുടെ കണ്ടെത്തല്‍ വിചിത്രമായിരുന്നു. ജില്ല സെക്രട്ടറി സ്ഥാനത്ത് നിന്നും അദ്ദേഹത്തെ മാറ്റിയാലുണ്ടാകുന്ന നഷ്ടം ഓര്‍ത്ത് പാര്‍ട്ടി അനങ്ങിയിരുന്നില്ല. എന്നാല്‍ 2019 ലെ ലേക്‌സഭ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കി. മത്സരിക്കാനായി അദ്ദേഹത്തിന് ജില്ല സെക്രട്ടറി സ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നു. മത്സരത്തില്‍ പരാജയപ്പെട്ട അദ്ദേഹത്തിന് ജില്ല സെക്രട്ടറി സ്ഥാനം തിരിച്ചു നല്കിയില്ല എന്നു മാത്രമല്ല പി.ജെ. ആര്‍മിയുടെ പേരില്‍ അദ്ദേഹത്തെ നിരന്തരം വേട്ടയാടി കൊണ്ടിരുന്നു. നിയമസഭ തിരഞ്ഞെടുപ്പുകളില്‍ നിന്നും അദ്ദേഹത്തെ മാറ്റിനിറുത്തി. എങ്കിലും കണ്ണൂരിന്റെ സിപിഎം ന്റെ അവസാന വാക്ക് ഇപ്പോഴും പി.ജരാജന്‍ തന്നെയാണ്. ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണദ്ദേഹം. മറ്റ് കണ്ണൂര്‍ നേതാക്കളെ പോലെ മണ്ടത്തരങ്ങള്‍ അധികം വിളമ്പാറില്ലെന്നുള്ളത് തന്നെയാണ് അദ്ദേഹത്തെ ജനപ്രിയനാക്കി നിറുത്തിയിരിക്കുന്നതും. പി.ജയരാജനെ ഒതുക്കി മൂലയ്ക്കിരുത്തുന്നതിന് നേതൃത്വം നല്കിയ ആ പിണറായിയിപ്പോള്‍ ജയരാജനോട് കാണിക്കുന്ന ഈ കരുതലാണ് സിപിഎം അണികള്‍ ചര്‍ച്ച ചെയ്യുന്നത്.

 

 

 

 

 

പിണറായി ഭരണം തുടങ്ങിയ ശേഷം കേരളത്തില്‍ സിപിഎം ന് സെക്രട്ടറിയുണ്ടെന്നറിയുന്നത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായെന്ന മാധ്യമങ്ങളുടെ കളിയാക്കല്‍ അണികള്‍ ഗൗരവ്വമായി ചിന്തിക്കുന്നുണ്ട്. കണ്ണൂര്‍ സിപിഎം പ്രവര്‍ത്തകരുടെ മനസില്‍ തീ കോരിയിട്ടു കൊണ്ടാണ് പി.ജരാജനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ പാര്‍ട്ടി രഹസ്യമായും പരസ്യമായും നടത്തിയത്. ബ്രാഞ്ച് തലം മുതല്‍ പി.ജെ.ആര്‍മിയും , വ്യക്തി ആരാധനയും ചര്‍ച്ച ചെയ്‌തെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ജയരാജനെ തള്ളിപറഞ്ഞില്ല. ഇപ്പോഴിതാ പിന്‍തള്ളാന്‍ ചുക്കാന്‍ പിടിച്ചവര്‍ തന്നെ ജയരാജനെ മുന്‍നിരയിലേയ്ക്ക് കൊണ്ടു വരാന്‍ ശ്രമം നടത്തി കൊണ്ടിരിക്കുന്നു. അദ്ദേഹത്തേക്കാളും വളറെ ജൂനിയറായവര്‍ വലിയ വലിയ സ്ഥാനമാനങ്ങള്‍ അലങ്കരിക്കുമ്പോള്‍ അദ്ദേഹം പാര്‍ട്ടിയോട് ഒന്നും ചോദിച്ചു വാങ്ങാറില്ല. പി.ജ.രാജന്റെ നിലപാടുകള്‍ക്കുള്ള ശരിയാണ് പിണറായിയുടെ മുപ്പത്തഞ്ച് ലക്ഷത്തിന്റെ കാറ് സമ്മാനം എന്ന് അനുമാനിക്കാം.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയ്‌ക്കെതിരെ തീവ്രവാദ ഗൂഢാലോചന കേസില്‍ 7 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (55 minutes ago)

ധര്‍മ്മടത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍  (1 hour ago)

യുദ്ധം അവസാനിക്കുന്നു മൊജ്തബയുടെ ഖബറിന് ആണിയടിച്ച് ചെങ്കീരികൾ... മിസൈൽ കോട്ട ഖേഷം പിളർത്തി  (1 hour ago)

അൽ നഹ്യാന്റെ പ്രഖ്യാപനം..! പ്രവാസികൾ കരുതിയിരിക്കൂ; ദേ പ്രവചനം എത്തി..! AIR INDIA സർവീസ് തുടങ്ങി  (1 hour ago)

ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് യുവതികളുടെ സ്വര്‍ണാഭരണവുമായി മുങ്ങുന്ന യുവാവ് അറസ്റ്റില്‍  (1 hour ago)

സാറേ ആ തള്ളയെ പുറത്തിറക്കല്ലേ സാറേ...! സ്‌റ്റേഷന് മുന്നിൽ നിലവിളിച്ച് ശാന്തയുടെ മകൻ...! കാലത്തിയെ കൊണ്ടുവരല്ലേ..!ആൺമക്കൾ സൂക്ഷിക്കുക..!  (4 hours ago)

സിനിമാവേദിയില്‍ ജാതി പറഞ്ഞ് സ്വയം പരിചയപ്പെടുത്തി പാര്‍ഥിപന്‍  (4 hours ago)

മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു  (4 hours ago)

മണ്ണുത്തിയില്‍ പൊലീസിനുനേരെ ഗുണ്ടാ ആക്രമണം  (4 hours ago)

മാദ്ധ്യമങ്ങള്‍ എല്ലാ ദിവസവും രാവിലെ ഓരോരുത്തരുടെ പേരിടും 'എന്റെ അനന്തരവന്റെ പേര് കൂടിയേ പറയാന്‍ ബാക്കിയുള്ളു'; മറിയ ഉമ്മന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍  (5 hours ago)

ഏപ്രില്‍ 23ന് പ്രാദേശിക അവധി  (5 hours ago)

ഹരിദാസിൻ്റെ ഡാൻസാഫിൽ പുതിയ രൂപത്തിലും, ഭാവത്തിലും ഷൈൻ ടോം ചാക്കോ!!!!  (5 hours ago)

പ്രവാസികൾ കരുതിയിരിക്കൂ യുദ്ധത്തിന് പിന്നാലെ മറ്റൊന്ന് കൂടി..വൈകാതെ അന്തരീക്ഷം മാറിമറിയും!! യുഎഇ നിവാസികൾ അറിയാൻ  (5 hours ago)

വെറിപിടിച്ച് ഇറാഖിൽ തീതുപ്പി ഇറാൻ..വിക്ടോറിയ ബേസ് തകർത്തു ഇസ്രായേലിലേക്കും ഡ്രോണ്‍ വര്‍ഷം വ്യോമപാത അടച്ച് യുഎഇ  (6 hours ago)

പി ജയരാജൻ ശ്യാമളെ എടുത്ത് തോട്ടിൽ കളഞ്ഞു..! അച്ചികൾക്ക് ഒരു സീറ്റ് തീപ്പന്തമായി..!കണ്ണൂരിൽ കലാപം  (6 hours ago)

Malayali Vartha Recommends