Widgets Magazine
18
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെട്ടിലായി കോണ്‍ഗ്രസ്... ദില്ലിയിൽ മാരത്തൺ ചർച്ചകൾ, കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയാകും; സീറ്റ് വേണമെന്ന നിലപാടിലുറച്ച് കെ സുധാകരൻ, സണ്ണി ജോസഫിന്‍റെ പേരാവൂരിൽ നിറയെ സുധാകരൻ അനുകൂല ഫ്ലക്സ്; സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണും


ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി


പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ


ഈദ് ഗാഹുകളോ തുറന്ന സ്ഥലങ്ങളിലെ നമസ്കാരമോ ഉണ്ടാവില്ല.. യുഎഇയിൽ ഈദ് പ്രാർഥനകൾ പള്ളികളിൽ മാത്രമായിരിക്കുമെന്ന് അറിയിപ്പ്.... ഖത്തറിലും സമാന നിർദേശം നൽകി


യൂട്യൂബർമാരും നിരീക്ഷണത്തിൽ! കവടിയാർ കൊട്ടാരത്തിലെ ലോക്കർ തകർത്ത് കവർന്നത് കോടികൾ; നടുക്കത്തിൽ രാജകുടുംബം...

നിമസഭ അടിച്ചു പൊളിക്കും മന്ത്രിമാരും പൊക്കി കെട്ടി ഇറങ്ങി ഇ.ഡി., സ്വപ്‌ന, അഴിമതി.. പിണറായിയ്ക്ക് 'വിറളിസം.'

28 FEBRUARY 2023 12:25 PM IST
മലയാളി വാര്‍ത്ത

More Stories...

എൽ.ഡി.എഫ് എന്ന മുങ്ങുന്ന കപ്പലിൽ നാണംകെട്ട് അള്ളിപ്പിടിച്ചിരുന്ന് അപമൃത്യു വരിക്കണമോയെന്ന് ഗാഢമായി ചിന്തിക്കണം; കോൺഗ്രസ് വിട്ടവരെ തിരിച്ചു വിളിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

ദുര്‍ഭരണത്തിന് അന്ത്യം കുറിച്ച് കേരളത്തിലെ ജനങ്ങള്‍ പുതുയുഗ പിറവിയ്ക്ക് തുടക്കമിടും; നൂറിലധികം സീറ്റുകളുമായി കേരളത്തില്‍ ടീം യു.ഡി.എഫ് അധികാരത്തിലേക്ക് തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ശബരിമല സ്ത്രീപ്രവേശന വിഷയം; അടിയന്തരമായി സുപ്രീം കോടതിയിൽ നൽകിയ ഈ റിട്ടൺ സബ്മിഷൻ പിൻവലിക്കണം; മുൻ ഉമ്മൻചാണ്ടി സർക്കാർ നൽകിയ സത്യവാങ്മൂലം പൂർണ്ണമായും അംഗീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഈ തെരെഞ്ഞെടുപ്പില്‍ ആത്മവിശ്വാസത്തിന്റെയോ അമിത ആത്മവിശ്വാസത്തിന്റെയോ പ്രശ്‌നമില്ല; തെരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ്പൂര്‍ണ്ണ സജ്ജമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

കൃഷ്ണപിള്ള സ്മാരകം തകർത്തതിന് പിന്നിൽ ആരാണ്? പോരാട്ടം പൊളിറ്റിക്കൽ ക്രിമിനലുകൾക്ക് എതിരെയാണെങ്കിൽ ജി സുധാകരൻ അത് വെളിപ്പെടുത്തണമെന്ന് സന്ദീപ് വാചസ്പതി

ഇടതുപക്ഷത്ത് മാത്രമല്ല കോണ്‍ഗ്രസിലും ചൊടിയും ചുണയുമുള്ള ചെറുപ്പക്കാരുണ്ടെന്ന് പിണറായി വിജയനും സംഘവും അറിഞ്ഞു കൊണ്ടിരിക്കുകയാണ്. ആരു അറിയാതെ നിരവധി അഴിമതികളുടെ കൂട്ടത്തില്‍ ഒന്നായി മാത്രം പോകേണ്ടിയിരുന്ന ലൈഫ് മിഷന്‍ അഴിമതിയെ ഇത്രത്തോളം എത്തിച്ചത് മുന്‍ എംഎല്‍എ അനില്‍ അക്കരയാണ്. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അനില്‍ അക്കര ജയിക്കാതിരിക്കാനും നിയമസഭയില്‍ വന്ന ലൈഫ് മിഷന്‍ കേസ് കുത്തിപൊക്കാതിരിക്കാനും പിണറായിയും സംഘവും വളരെ കഷ്ടപ്പെട്ട് അദ്ദേഹത്തെ തോല്പിച്ച് . ആ തോല്‍വിയില്‍ സന്തോഷിച്ചിരിക്കുമ്പോഴാണ് നിയമസഭയിലേയ്ക്ക് മാത്യു കുഴല്‍നാടന്‍ എത്തിയത്. മുഖ്യമന്ത്രിയുടെ മകളുടെ പങ്ക് ഉള്‍പ്പടെ പുറത്തു കൊണ്ടു വന്ന കുഴല്‍നാടനാണ് സഭയ്ക്കകത്ത് പിണറായിയെ ലൈഫ് മിഷന്‍ കേസില്‍ കട്ടയ്ക്ക് പിടിച്ചിരിക്കുന്നത്.

ഇന്നത്തെ സഭാസമ്മേളനത്തില്‍ മുഖ്യമന്ത്രി മാത്രമല്ല, മന്ത്രിമാരും കൂടി ചേര്‍ന്നാണ് മാത്യുകുഴല്‍നാടനെ മാന്തികീറാന്‍ ഇറങ്ങിയത്. ലൈഫ് മിഷന്‍ അഴിമതി സംബന്ധിച്ച വിഷയം അടിയന്തിര പ്രമേയമായി ചര്‍ച്ചയ്‌ക്കെടുക്കണെമെന്നാതയിരുന്നു കുഴല്‍നാടന്റെ ആദ്യത്തെ ആവശ്യം. എന്നാല്‍ അത് സമ്മതിച്ചതുമില്ല. കുഴലന്‍നാടനെ കടന്നാക്രമിക്കാന്‍ മന്ത്രി രാജീവും , എം.ബി.രാജേഷും് രംഗത്തെത്തുകയും ചെയ്തു. സെദ്ധാന്തിക അവലോകന കാച്ചികുറുക്കല്‍ വരുത്തി കാര്യങ്ങള്‍ മന്ത്രി രാജീവ് അവതരിച്ചപ്പോഴേയ്ക്കും ഇഡി അന്വേഷണ റിമാന്‍ഡ് റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെയക്കാമെന്ന ആവശ്യം പ്രതിപക്ഷം ഉയര്‍ത്തി. റിമാന്‍ഡി റിപ്പോര്‍ട്ടിന്റെ പകര്‍പ്പുമായാണ് കുഴല്‍നാടന്‍ മുഖ്യമന്ത്രിയെ നേരിട്ടത്. റിമാന്‍ഡ് റിപ്പോര്‍ട്ട് മേശപുറത്ത് വെയ്ക്കുന്നുവെന്ന പറഞ്ഞതോടെയാണ്

സ്വപ്‌നയുടെ നിയമനം, ശിവശങ്കറിന്റെ അറസ്റ്റ്, ലൈഫ് മിഷന്‍ കരാറുകള്‍ തുടങ്ങി ഇടതുപക്ഷത്തിന്റെയും മുഖ്യമന്ത്രിയുടെയും ചെകിട്ടത്തടി കിട്ടുന്ന വിവരങ്ങളാണ് മേശപുറത്ത് വെയക്കാന്‍ പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഇതോടെ മന്ത്രിമാര്‍ തീവ്രവാദികളോടെന്ന പോലെയാണ് സഭയില്‍ പ്രതിപക്ഷത്തെ നേരിട്ടത്. അഴിമതി ചോദിക്കരുത് ഞങ്ങള്‍ കൂട്ടായി നടത്തിയാലും ഒറ്റയ്ക്കായാലും ആരും ചോദ്യം ചെയ്യരുത്. ചേദ്യം ചെയ്താല്‍ ഞങ്ങള്‍ ഒറ്റക്കെട്ടാണെന്ന പ്രഖ്യാപനമാണ് മന്ത്രിമാര്‍ ഇന്ന സഭയില്‍ നടത്തിയ പ്രതിപക്ഷത്തിന് നേരെയുള്ള കൂട്ട ആക്രമണം.

ലൈഫ് മിഷന്‍ അഴിമതിയില്‍ നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയ ആവശ്യം ഉന്നയിച്ചതിനെ സമയത്ത തുടങ്ങിയ ബഹളം സഭ നിറുത്തി വെയ്ക്കുന്നതുവരെ തുടര്‍ന്നു. മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മാത്യു കുഴല്‍നാടന്‍ രംഗത്തിറങ്ങിയതോടെ സഭയില്‍ ഭരണപക്ഷം ബഹളം വെച്ചു. ഇതോടെ സ്പീക്കര്‍ സഭ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. മാത്യു കുഴല്‍നാടന്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. വടക്കാഞ്ചേരിയില്‍ പണിയുന്ന ഫ്ളാറ്റിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കോടികള്‍ കോഴ വാങ്ങിയതും അറസ്റ്റിലായതും ഇഡി ഒഴിച്ചുള്ള അന്വേഷണങ്ങള്‍ നിലച്ചതും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാആവശ്യമാണ് നോ്ട്ടീസിലുണ്ടായിരുന്നത്.

എന്നാല്‍ ലൈഫ് മിഷനിലെ അടിയന്തര പ്രമേയം അടിസ്ഥാനമില്ലാത്ത പ്രശ്നമാണെന്ന് മന്ത്രി എംബി രാജേഷ് സഭയെ അറിയിച്ചു. സമാന വിഷയം ഈ സമ്മേളനത്തില്‍ നേരത്തെ ഉന്നയിച്ചിരുന്നു. പഴയ വീഞ്ഞും പഴയ കുപ്പിയും പഴയ ലേബലുമാണ്. ആള്‍ മാത്രം മാറിയെന്നേയുള്ളുവെന്നും രാജേഷ് പരിഹസിച്ചു. ലൈഫ് മിഷനെതിരെ സംഘടിത ആക്രമണം നടക്കുന്നുവെന്നും അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അടിയന്തര പ്രമേയ നോട്ടീസെന്നും മന്ത്രി രാജേഷ് കുറ്റപ്പെടുത്തി.

കഴിഞ്ഞ മന്ത്രിസഭയുടെ  സ്വപ്ന സമാനമായ പദ്ധതിയാണ് ലൈഫ് മിഷന്‍. റെഡ് ക്രസന്റ് ധാരണാപത്രം ഒപ്പിട്ടത് നിയമവകുപ്പ് കൂടി കണ്ട ശേഷമാണ്. അതില്‍ ലൈഫ് മിഷനോ സര്‍ക്കാറിനോ സാമ്പത്തിക ഉത്തരവാദിത്ത്വമില്ല. സര്‍ക്കാര്‍ ഇതിനോട് സഹകരിക്കുന്ന സമീപനം സ്വീകരിച്ചു. കോഴ ഇടപാട് ആരോപണവുമായി ലൈഫ് മിഷന് ബന്ധമില്ല. സിബിഐ പരാതി കിട്ടിയ ഉടന്‍ എഫ്ഐആര്‍ ഇട്ടു. നയപരമായ തീരുമാനം എടുത്തതുകൊണ്ട്, ഉദ്യോഗസ്ഥര്‍ വരുത്തിയ തെറ്റില്‍ സര്‍ക്കാരിന് മേല്‍ പങ്ക് ആരോപിക്കാനാവില്ലെന്നും മന്ത്രി എം.ബി.രാജേഷ് സഭയില്‍ പറഞ്ഞു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം തുടരുകയാണ്. വിജിലന്‍സ് പ്രാഥമിക അന്വേഷണം പോലും അതായത് , മിഷനില്‍ അഴിമതി നടന്നിട്ടുണ്ടോയെന്ന കണ്ടെത്തല്‍ പോലും നടത്തിയിട്ടില്ല.

പക്ഷേ കേന്ദ്ര ഏജന്‍സികള്‍ വിജിലന്‍സിന് വിവരങ്ങള്‍ കൈമാറുന്നില്ലെന്നാണ് മന്ത്രി പറഞ്ഞത്. സിബിഐ ശേഖരിച്ച 18 ഫയലുകള്‍ വിജിലന്‍സ് അന്വേഷണത്തിന് ആവശ്യമാണ്. ഇതിനായി കോടതിയെ സമീപിച്ചിട്ടുണ്ട്. ലൈഫ് മിഷനില്‍ അടിസ്ഥാനത്തിലാണ് മാധ്യമ വിവരങ്ങളുടെ ഇഡി അന്വേഷണം നടത്തുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഇതിന്റെ പേരിലാണ് സഭ നിര്‍ത്തി വെച്ചു ചര്‍ച്ച ചെയ്യണമെന്ന ആവശ്യം കോണ്‍ഗ്രസും മുന്നോട്ട് വെക്കുന്നത്. മുന്‍വിധികള്‍ ഉള്ള നിലപാട് വെച്ച് പുലര്‍ത്തുന്നതാണ് അടിയന്തിരപ്രമേയ നോട്ടീസ്. ചര്‍ച്ചയാവശ്യമില്ലെന്നും മന്ത്രി സഭയെ അറിയിച്ചു.

എന്നാല്‍ കേരളം കണ്ട ഏറ്റവും ശാസ്ത്രീയ അഴിമതിയാണ് ലൈഫ് മിഷനില്‍ ഉണ്ടായതെന്ന് മാത്യു കുഴല്‍നാടന്‍ സഭയില്‍ പറഞ്ഞു. ശിവശങ്കരിന്റ് ചാറ്റുകള്‍ സഭയില്‍ ഉദ്ധരിച്ച മാത്യു, യുഎഇ കോണ്‍സുലേറ്റിന് യൂണിടാകുമായി കരാര്‍ ഒപ്പിടാന്‍ സിഎം അനുമതി നല്‍കിയോയെന്ന ചോദ്യവും ഉന്നയിച്ചു. സ്വപ്നയ്ക്ക് ജോലി നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും മാത്യു കുഴല്‍നാടന്‍ ഉന്നയിച്ചതോടെ സഭയില്‍ ബഹളമായി. സ്വപ്നയും ശിവശങ്കറും കോണ്‍സുല്‍ ജനറലും ക്ലിഫ്ഹൗസില്‍ യോഗം ചേര്‍ന്നെന്ന് മാത്യു ആരോപിച്ചു. ഇതോടെ മുഖ്യമന്ത്രിയും ക്ഷുഭിതനായി എഴുന്നേറ്റു. ഇതൊക്കെ നേരത്തെ ചര്‍ച്ച ചെയ്ത വിഷയമാണെന്നും പച്ചക്കള്ളമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തുടര്‍ന്ന സംസാരിച്ച നിയമമന്ത്രി പി രാജീവ് വാട്സ്ആപ്പ് ചാറ്റുകള്‍ക്ക് ആധികാരികത ഇല്ലെന്നും സാക്ഷ്യപ്പെടുത്തിയ അല്ലെന്നും പറഞ്ഞു. എന്നാല്‍, താന്‍ ചൂണ്ടിക്കാട്ടിയത് റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ആണെന്നും അത് സഭയുടെ മേശപ്പുറത്ത് വെക്കാമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ഇതോടെ ഭരണപക്ഷം മന്ത്രിമാര്‍ അടക്കമുള്ളവര്‍ ബഹളം വെച്ചു. തുടര്‍ന്ന് ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെക്കുന്നതായി സ്പീക്കര്‍ എ എന്‍ ഷംസീര്‍ അറിയിച്ചു. മന്ത്രിമാര്‍ കൂട്ടത്തോടെ മുഖ്യമന്ത്രിക്ക്ും മന്ത്രിസഭയ്ക്കും രക്ഷാകവചമൊരുക്കിയത്ാണ് ഇത്തവണ സഭസമ്മേളനത്തിലെ ഏറെ കൗതുകകരമായ കാര്യം. സാധാരണ എംഎല്‍എമാര്‍ പ്രതിപക്ഷത്തിനെതിരെ തിരിയാറുണ്ട്. ബഹളം വെയ്ക്കുകയും പതിവാണ് എന്നാല്‍ മന്ത്രിമാര്‍ ഇറങ്ങിയതോടെ ഭരണപക്ഷത്ത് ശക്തി കൂടിയെന്ന വിലയിരുത്തലാണുണ്ടാക്കിയത്.

സഭയില്‍ യൂണിടാക് , ലൈഫ് മിഷന്‍, ശിവശങ്കര്‍, സ്വപ്‌ന സുരേഷ് തുടങ്ങിയ നാമങ്ങളൊന്നും ഉന്നയിക്കാന്‍ പാടില്ലെന്ന് ഭരണപക്ഷം പറയുന്ന തരത്തിലേയ്ക്ക് കാര്യങ്ങള്‍ എത്തി നില്ക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി തുടരുന്ന സി.എം.രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ കുറിച്ചും നിയമസഭയില്‍ മറുപടിയൊന്നുമില്ല. ബിജെപി സര്‍ക്കാര്‍ വിരോധം തീര്‍ക്കാനാണ് ഇത്തരം കേന്ദ്ര ഏജന്‍സികളെ ഇറക്കിയിരിക്കുന്നത് . അന്വേഷണം അനന്തമായി നീട്ടി കൊണ്ടു പോയി മോദി സര്‍ക്കാര്‍ പിണറായിയെ രക്ഷിച്ചു കൊണ്ടിരിക്കുന്നുവെന്നാണ് പ്രതിപക്ഷം തിരിച്ചടിച്ചത്.

എന്തായാലും മുഖ്യന്‍ ഒറ്റയ്ക്കല്ല. ഞങ്ങളെല്ലാം കൂടെയുണ്ടെന്ന സന്ദേശമാണ് മന്ത്രിമാര്‍ ഇന്ന സഭയില്‍ നടത്തിയത്. ഇന്നലെ എംഎല്‍എമാര്‍ ബഹളമുണ്ടാക്കി പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തെ തടസ്സപ്പെടുത്തിയിരുന്നു. ഭരണ പക്ഷ എംഎല്‍എമാര്‍ മര്യാദ പാലിക്കണമെന്ന് പോലും സ്പീക്കര്‍ക്ക് പറയേണ്ടി വന്നു. സ്പീക്കര്‍ നിര്‍വ്വാഹമില്ലാതെ സഭ നിറുത്തി വെയ്ക്കുകയാണുണ്ടായത്. എംഎല്‍എമാര്‍ മര്യാദ പാലിക്കണമെന്ന് ഇന്നലെ പറഞ്ഞ സ്പീക്കര്‍ ഇന്ന് മന്ത്രിമാര്‍ അഴിഞ്ഞാടിയിട്ടും മന്ത്രിമാര്‍ മര്യാദ പാലിക്കണമെന്ന് പറയാനുള്ള മര്യാദ സ്പീക്കറും കാട്ടിയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെട്ടിലായി കോണ്‍ഗ്രസ്... ദില്ലിയിൽ മാരത്തൺ ചർച്ചകൾ, കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയാകും; സീറ്റ് വേണമെന്ന നിലപാടിലുറച്ച് കെ സുധാകരൻ, സണ്ണി ജോസഫിന്‍റെ പേരാവൂരിൽ നിറയെ സുധാകരൻ അനുകൂല ഫ്ലക്സ്;  (11 minutes ago)

ടുലിപ് പുഷ്പോത്സവത്തിന് ജമ്മു-കശ്മീരിലെ ഇന്ദിരാഗാന്ധി മെമ്മോറിയൽ ടുലിപ് പൂന്തോട്ടത്തിൽ തുടക്കം...  (14 minutes ago)

ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി  (22 minutes ago)

പാലും തൈരും കേടാകാതിരിക്കാൻ മുന്‍കരുതല്‍ നിര്‍ദേശങ്ങളുമായി മില്‍മ  (46 minutes ago)

മുൻവൈരാഗ്യത്തിന്റെ പേരിൽ സ്ത്രീയെ വെട്ടിയും കുത്തിയും കൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് ഏഴ് വർഷം കഠിന തടവും 10,000 രൂപ പിഴയും വിധിച്ചു  (1 hour ago)

ജെ​സ്‌​ന മ​രി​യ ജ​യിം​സി​ന്റെ തി​രോ​ധാ​ന​ത്തി​ൽ വീ​ണ്ടും സി.​ബി.​ഐ അ​ന്വേ​ഷ​ണം...  (1 hour ago)

  യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ... ഇന്ന് രാത്രി നടക്കുന്ന രണ്ടാം പാദ പ്രീ ക്വാർട്ടറുകളിൽ വിജയം തേടി മുൻ ചാമ്പ്യന്മാരായ ബാഴ്സലോണയും ലിവർപൂളും ബയേൺ മ്യൂണിക്കും മുൻ റണ്ണേഴ്സ് അപ്പ് അത്‌ലറ്റിക്കോ മാഡ്രിഡ  (2 hours ago)

തൊണ്ടിമുതൽ കേസിൽ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി... മുൻമന്ത്രി ആന്റണി രാജുവിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല  (2 hours ago)

കോഴിക്കോട് കൊയിലാണ്ടിയിൽ വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം‌  (2 hours ago)

സ്ഥാനക്കയറ്റവും ഐശ്വര്യവും! ഇടവം, ചിങ്ങം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി  (3 hours ago)

പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ  (3 hours ago)

ഈദ് ഗാഹുകളോ തുറന്ന സ്ഥലങ്ങളിലെ നമസ്കാരമോ ഉണ്ടാവില്ല.. യുഎഇയിൽ ഈദ് പ്രാർഥനകൾ പള്ളികളിൽ മാത്രമായിരിക്കുമെന്ന് അറിയിപ്പ്.... ഖത്തറിലും സമാന നിർദേശം നൽകി  (3 hours ago)

ഇന്ത്യയ്‌ക്കെതിരെ തീവ്രവാദ ഗൂഢാലോചന കേസില്‍ 7 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (10 hours ago)

ധര്‍മ്മടത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍  (11 hours ago)

Malayali Vartha Recommends