Widgets Magazine
11
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ഗൾഫ് പര്യടനത്തിന് വിദേശകാര്യ മന്ത്രാലയം അനുമതി നൽകുമെന്ന ശുഭപ്രതീക്ഷയിലാണ് താനെന്ന് മുഖ്യമന്ത്രി ‌


സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത


ഷാഫി പറമ്പിൽ എംപിയെ പൊലീസ് മർദിച്ചതിൽ ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കാനൊരുങ്ങി കോൺഗ്രസ്...


അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് ഡെവലപ്‌മെന്റ് സെന്റർ (സിഡാക്) ൽ ഒഴിവുകൾ. മാനേജർ, പ്രോജക്ട് അസോസിയേറ്റ് ഉൾപ്പെടെ 646 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബി ടെക്/ ബി ഇ, എം ഇ/എം.ടെക്, എം സി എ, എം ഫിൽ/പി എച്ച് ഡി എന്നിവയാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യതകൾ


ഒമാനിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനുള്ള വമ്പൻ റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ച് കേരള സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സ് ലിമിറ്റഡ് (ഒഡെപെക്) . ഇംഗ്ലീഷ്, ഫിസിക്സ്, മാത്സ്, ഐസിടി, ഫിസിക്കൽ എജ്യൂക്കേഷൻ എന്നീ വിഷയങ്ങളിലെ അധ്യാപകർക്കാണ് അവസരം. സ്ത്രീകൾക്ക് മുൻഗണന നൽകുന്ന ഈ നിയമനത്തിൽ 5 ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾ 2025 ഒക്ടോബർ 15-നകം അപേക്ഷിക്കണമെന്ന് ഒഡെപെക് അറിയിച്ചു.

രണ്ടാം ദിനവും മൊഴികളിൽ വൈരുധ്യം: ഇന്നത്തെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റിന് സാധ്യത: രവീന്ദ്രന് കുരുക്കാകുന്നത് യു. വി ജോസിന്റെ മൊഴി..

09 MARCH 2023 11:48 AM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിക്ക് ബുർജ് ഖലീഫയുടെ അത്രയും പൊക്കം ഉണ്ടോ? മുഖ്യമന്ത്രിയുടെ ബോഡി ഷേമിങ് പരാമർശത്തിനെതിരെ ആഞ്ഞടിച്ച് എട്ടാം ക്ലാസുകാരി

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം എൽ എമാർ രു കുറ്റവും ചെയ്തിട്ടില്ല; സി.പി.എമ്മുകാരെ പോലെ സഭാ നടപടികള്‍ തടസപ്പെടുത്തുന്ന ഒരു അക്രമമവും കാട്ടിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ചീഫ് മാര്‍ഷലിനെ ആരും ആക്രമിച്ചിട്ടില്ല; സഭയിലെ എല്ലാ കാര്യങ്ങളും സഭാ ടിവി സംപ്രേഷണം ചെയ്യുന്നില്ല; മര്‍ദ്ദനം നടന്നാല്‍ കാണില്ലെ? പൊട്ടിത്തെറിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

എക്സിക്യൂട്ടിവിന്റെ നിരുത്തരവാദപരവും നിഷേധാത്മകവുമായ നിലപാട്; നിയമസഭാ സാമാജികർ സഭയിൽ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമില്ല; പ്രതിഷേധിച്ച് രമേശ് ചെന്നിത്തല

യഥാര്‍ഥ പ്രതികളെ പിടികൂടണമെങ്കില്‍ സത്യസന്ധമായ അന്വേഷണം നടക്കണം; ദേവസ്വം മന്ത്രി സ്ഥാനമൊഴിയണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ രണ്ടാംഘട്ട ചോദ്യം ചെയ്യലിന് കഴിഞ്ഞ ദിവസം ഇ.ഡിയ്ക്ക് മുമ്പിൽ ഹാജരായിരുന്നു. പത്തു മണിക്കൂറോളമാണ് ചോദ്യം ചെയ്യൽ തുടർന്നത്. രണ്ടാം ദിനവും മൊഴികളിൽ വൈരുധ്യമെന്നാണ് റിപ്പോർട്ടുകൾ. ചോദ്യം ചെയ്യൽ കഴിഞ്ഞ് രവീന്ദ്രൻ െകാച്ചിയിലെ ഇഡി ഓഫിസിൽ നിന്ന് മടങ്ങിയെങ്കിലും ഇന്ന് വീണ്ടും ചോദ്യം ചെയ്യും.അതിന് ശേഷം അറസ്റ്റിനും സാധ്യതയുണ്ട്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ ശിവശങ്കറിനെ അറസ്റ്റു ചെയ്തത്.

ഇതേ രീതിയിൽ രവീന്ദ്രനേയും അറസ്റ്റു ചെയ്യാൻ സാധ്യതയുണ്ട്. ചോദ്യം ചെയ്യലിനായി രാവിലെ എട്ടു മണിയോടെയാണ് രവീന്ദ്രൻ ഇഡി ഓഫിസിൽ ഹാജരായയത്. പത്ത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്തത്. കേസ് അന്വേഷണത്തിന്റെ രണ്ടാം ഘട്ടത്തിൽ, കോഴ ഇടപാടിൽ രവീന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ പങ്ക് കണ്ടെത്താനാണ് ഇഡിയുടെ നീക്കം.

പല മൊഴികളും തമ്മിൽ പൊരുത്തക്കേടുണ്ട്. അതുകൊണ്ട് തന്നെ രവീന്ദ്രനും അറസ്റ്റിലാകുമെന്നാണ് സൂചന. എന്നാൽ വ്യക്തമായ തെളിവുണ്ടെങ്കിലേ അറസ്റ്റിലേക്ക് കടക്കൂ. ലൈഫ് മിഷൻ ഇടപാടിൽ രവീന്ദ്രനും പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ളവരുടെ മൊഴികളുണ്ട്. ഇതിനു പുറമേ ഡിജിറ്റൽ തെളിവുകളും ഇഡി ശേഖരിച്ചിട്ടുണ്ട്. ഈ തെളിവുകളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ചോദ്യം ചെയ്യൽ.

രവീന്ദ്രന്റെ മറുപടികൾ തൃപ്തികരമല്ലെന്ന നിലപാടിലാണ് ഇ.ഡി. ബുധനാഴ്ച രാവിലെ 10.30-ഓടെ ഹാജരായ രവീന്ദ്രനെ രാത്രി എട്ടുമണിയോടെയാണ് വിട്ടയച്ചത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട വാട്സാപ്പ് ചാറ്റുകളുടെ ആവർത്തന ചോദ്യങ്ങളായിരുന്നു ബുധനാഴ്ചയും. എന്നാൽ, യൂണിടാക്കുമായി ബന്ധപ്പെട്ട ഇടപാടുകളിൽ തനിക്ക് അറിവില്ലെന്ന മറുപടിയിൽ തന്നെയാണ് രവീന്ദ്രൻ ഉറച്ച് നിൽക്കുന്നത്. സ്വപ്നയുടെ മൊഴികളാണ് രവീന്ദ്രനെതിരേയുള്ള ഇ.ഡി.യുടെ പ്രധാന പിടിവള്ളി. എന്നാൽ, സ്വപ്ന പറഞ്ഞതിനെക്കുറിച്ച് തനിക്കറിവില്ലെന്ന മറുപടിയാണ് രവീന്ദ്രൻ നൽകിയത്. അശ്‌ളീല ചാറ്റ് ഉൾപ്പടെ അഴിമതിയുമായി ബന്ധമില്ലെന്നാണ് രവീന്ദ്രൻ പറയുന്നത്.

 

ചാറ്റ് തീർത്തും വ്യക്തിപരമാണെന്ന നിലപാടിലാണ് രവീന്ദ്രൻ. സ്വപ്ന സുരേഷും ശിവശങ്കറും ഉൾപ്പെട്ട ലൈഫ് മിഷൻ അഴിമതിയിലെ കള്ളപ്പണക്കേസിൽ സി എം രവീന്ദ്രന് അറിവോ പങ്കാളിത്തമോ ഉണ്ടോയെന്നാണ് ഇഡി പരിശോധിക്കുന്നത്. ലൈഫ് മിഷൻ കോഴയുമായി ബന്ധപ്പെട്ട എല്ലാ വഴിവിട്ട നടപടികളും മുഖ്യമന്ത്രിയുടെ അഡി പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ അറിവോടെയാണെന്നാണ് സ്വപ്ന മൊഴിയും നൽകിയിരുന്നു. സ്വപ്നയുടെ മൊഴിയും ഡിജിറ്റൽ തെളിവുകൾക്കും അപ്പുറം കേസിൽ രവീന്ദ്രനെ ബന്ധിപ്പിക്കാനാകുന്ന കൂടുതൽ കാര്യങ്ങൾ ഇഡിക്ക് കണ്ടെത്താനാകുമോ എന്ന ചോദ്യങ്ങളും കേസുമായി ബന്ധപ്പെട്ട് ഉയരുന്നു.

കേസിലെ പ്രതികളായ സ്വപ്ന സുരേഷും പി.എസ്.സരിത്തും സി.എം.രവീന്ദ്രനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ലൈഫ് മിഷൻ മുൻ സിഇഒ യു.വി.ജോസിന്റെ മൊഴികളിലെ ചില പരാമർശങ്ങളാണു രവീന്ദ്രനെ കൂടുതൽ പ്രശ്‌നത്തിലാക്കുന്നതെന്നാണു വിവരം. കേസിൽ അറസ്റ്റുണ്ടായാൽ സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ചു രവീന്ദ്രൻ നിയമവിദഗ്ധരുമായി കൂടിയാലോചനകൾ നടത്തിയിരുന്നു.

 

കേസിലെ പ്രതിയായ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ റിമാൻഡ് പ്രത്യേക കോടതി 14 ദിവസം കൂടി നീട്ടി. 23നു വീണ്ടും ഹാജരാക്കണം. അതിനു മുൻപ് ശിവശങ്കർ വീണ്ടും ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് അഭിഭാഷകർ പറഞ്ഞു. ലൈഫ് മിഷൻ ഭവനപദ്ധതിക്കു വേണ്ടി ലഭിച്ച 19 കോടി രൂപയുടെ വിദേശസഹായത്തിൽ 4.50 കോടി രൂപ കോഴയായും കമ്മിഷനായും തട്ടിയെടുത്തെന്ന കേസിൽ മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ഇഡി വരിഞ്ഞ് മുറുക്കുമെന്നാണ് സൂചനകൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെനിസ്വേലക്കെതിരെ അർജന്റീനക്ക് ഒരു ഗോൾ ജയം  (18 minutes ago)

കുടുംബശ്രീയും രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ റിലയൻസ് ജിയോയും കൈകോർക്കുന്നു  (40 minutes ago)

കോട്ടയം റൂട്ടിൽ ട്രെയിൻ നിയന്ത്രണം‌ ഏർപ്പെടുത്തി  (44 minutes ago)

രണ്ടാം ദിനമായ ഇന്ന് ബാറ്റിങ് ഇന്ത്യ പുനരാരംഭിക്കും  (52 minutes ago)

വിവാഹത്തിന് ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ യോഗം കാണുന്നു  (55 minutes ago)

തമിഴ്നാട്ടിലെ കമ്പത്ത് ജോലിക്കെത്തിയ മലയാളിയായ തൊഴിലാളിയെ  (1 hour ago)

കെഎസ്ആർടിസി ബജറ്റ് ടൂറിസം ആരംഭിച്ച ...  (1 hour ago)

36 കാരി തീകൊളുത്തി മരിച്ച നിലയിൽ...  (1 hour ago)

അധിക താരിഫ് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്...  (1 hour ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നാളെ നടക്കും...  (2 hours ago)

നറുക്കെടുപ്പ് ... ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനത്തിനായി ....  (2 hours ago)

യാത്ര നിഷേധിച്ചതിൽ കാര്യമില്ലെന്നും ഇനി അനുമതി കിട്ടുമോ എന്നതിലാണ് കാര്യമെന്നും മുഖ്യമന്ത്രി ...  (2 hours ago)

ഇടിമിന്നലോടുകൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും  (2 hours ago)

ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെടി ശങ്കരൻ പമ്പയിലെത്തി.  (3 hours ago)

കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാനിറങ്ങിയ ബി.ബി.എ. വിദ്യാർത്ഥി മുങ്ങിമരിച്ചു  (3 hours ago)

Malayali Vartha Recommends