Widgets Magazine
09
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക് പ്രധാനമന്ത്രിയും ഞെട്ടി... പാകിസ്ഥാനില്‍ ഇന്ത്യന്‍ തിരിച്ചടിക്ക് പുറമെ ആഭ്യന്തര കലാപവും; 1971ന് ശേഷം ആദ്യം; കറാച്ചി തുറമുഖം ആക്രമിച്ച് നാവികസേന, മിസൈലുകള്‍ വര്‍ഷിച്ചത് ഐഎന്‍എസ് വിക്രാന്ത്


എസ്എസ്എല്‍സി പരീക്ഷാഫലം ഇന്നറിയാം.... പകല്‍ മൂന്നിന് മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിക്കും


നീതുവിന്റെ മരണം കൊലപാതകം; ആൺസുഹൃത്തടക്കം രണ്ടുപേർ അറസ്റ്റിൽ...


പാക്ക് സൈനികര്‍ക്കെതിരെ ആക്രമണവുമായി ബലൂച് ലിബറേഷന്‍ ആര്‍മി.. 14 പാക്ക് സൈനികരാണ് കൊല്ലപ്പെട്ടത്.. ഐഇഡി സ്‌ഫോടനത്തിലൂടെ പാക്ക് സൈനികരെ വധിച്ചത്..


ഇന്ത്യ ചിതറിച്ചു കൊടുംഭീകരരുടെയല്ലാം ശവസംസ്കാര ചടങ്ങുകൾ.. ഭീകരരും പാക് സൈന്യവും ഒത്തുചേർന്ന് നടത്തുന്ന വീഡിയോകളാണ് ഇപ്പോൾ പുറത്തുവരുന്നത്..

ഈ കോണ്‍ഗ്രസിന് ഇത് എന്ത് പറ്റി, ചിലയിടത്ത് ഗ്രൂപ്പ് വഴക്ക്, ചിലയിടത്ത് കുതുകാല്‍വെട്ട്, ആരാണ് സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കാത്തത്...

08 MARCH 2024 04:47 PM IST
മലയാളി വാര്‍ത്ത

More Stories...

കേന്ദ്രത്തിന്റെ നീക്കം വെട്ടിനിരത്തി കെ സുധാകരന്‍ ; പിണറായി വിജയനെയും എംവി ഗോവിന്ദനെയും നേരിടാന്‍ നാക്കും തോക്കുമുള്ള കെപിസിസി പ്രസിഡന്റ് വരാതെ പറ്റില്ലെന്ന അഭിപ്രായമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക്

ഓരോ വിഭാഗങ്ങളിലുമുള്ള ജനങ്ങളെ മുഖ്യമന്ത്രി നേരിൽ കണ്ട് പ്രശ്നങ്ങൾ പരിഹരിക്കും; ഐക്യ കേരളത്തിന്‌ ശേഷം ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട സംഭവങ്ങളാണ് സർക്കാർ ഒരുക്കുന്നത്; വികസന പ്രവർത്തനങ്ങളിലൂടെയും ജനങ്ങളുമായുള്ള സമ്പർക്കത്തിലൂടെയും സംസ്ഥാന സർക്കാർ പുതിയ ചരിത്രമാണ് കുറിക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി

മലയോര ഹൈവേ യാഥാർഥ്യമാകുന്നു; കാർഷിക, ടൂറിസം മേഖലകളുടെ കുതിപ്പിന് കാരണമാകുന്ന പദ്ധതി രാജ്യത്തെ ഏതൊരു സംസ്ഥാനത്തിനും മാതൃകയാക്കാവുന്നതാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്

കേരളാ സയൻസിറ്റി ഉദ്ഘാടനം അനി ശ്ചിതത്വം തുടരുന്നു : സ്ഥലം സന്ദർശിക്കാനെത്തിയ എംപി, എം എൽ എ പഞ്ചായത്ത് പ്രസിഡൻ്റ് എന്നിവരെ സയൻസിറ്റിക്കുള്ളിൽ പ്രവേശിപ്പിക്കാതെ ഓഫീസുകൾ പൂട്ടി ഉദ്യോഗസ്ഥർ കൂട്ടത്തോടെ മുങ്ങി; 'അവകാശലംഘനത്തിന് സ്പീക്കർക്ക് നോട്ടീസ് നൽകുമെന്ന് മോൻസ് ജേസഫ് എം എൽ എ

മതേതരത്വവും ജനാധിപത്യവും നഷ്ടപ്പെട്ടാല്‍ ഇന്ത്യയെ നമുക്ക് നഷ്ടപ്പെടും; മതേതതര ജനാധിപത്യ ഇന്ത്യയെ മതരാഷ്ട്രമാക്കുക എന്ന അജണ്ടയോടുകൂടിയാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി

'ഈ കോണ്‍ഗ്രസിനിതെന്ത് പറ്റി, ചിലയിടത്ത് ഗ്രൂപ്പ് വഴക്ക്, ചിലയിടത്ത് കുതുകാല്‍വെട്ട്, ആരാണ് സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കാത്തത്. അതുകൊണ്ട് ഇന്ന് തന്നെ കോണ്‍ഗ്രസ് ഉപേക്ഷിക്കുക. സഹായത്തിനായി സി.പി.എമ്മിനെയോ, ബി.ജെ.പിയെയോ വിളിക്കുക'. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥ കാണുമ്പോള്‍ പുകയിലെ വിരുദ്ധപരസ്യത്തിലെ വാചകങ്ങളാണ് ഓര്‍മ്മ വരുന്നത്. ഇന്നത്തെ കോണ്‍ഗ്രസുകാരന്‍ നാളത്തെ ബി.ജെ.പിയോ, സി.പി.എമ്മോ ആയി മാറുന്നു. മറ്റു സംസ്ഥാനങ്ങളില്‍ അവിടെ ശക്തിയുള്ള പാര്‍ട്ടികളിലും. ഒരുത്തനേം നമ്പാന്‍ കൊള്ളാത്ത സ്ഥിതി.

അതുകൊണ്ട് വിശ്വസിച്ച് ഇവര്‍ക്കൊക്കെ എങ്ങനെ വോട്ട് ചെയ്യും. കെ.പി.സി.സി ഓഫീസിന്റെ ചുമതലയുണ്ടായിരുന്ന ജനറല്‍ സെക്രട്ടറിയായിരുന്നു എ.പി അനില്‍കുമാര്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള നിരവധി സ്ഥാനങ്ങള്‍ വഹിച്ചിരുന്നയാളാണ്. ഇപ്പോള്‍ അന്തിയുറക്കം സി.പി.എമ്മിനൊപ്പമാണ്. കാരണം എന്താണെന്ന് അറിയാമോ? കെ.സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റായപ്പോള്‍ മുല്ലപ്പള്ളിയുടെ പെട്ടിതാങ്ങി നടന്ന എല്ലാവനേം ചെവിക്ക് പിടിച്ച് പുറത്താക്കി.

കൂട്ടത്തില്‍ അനില്‍കുമാറും ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ പ്രധാന യുവ നേതാവായിരുന്നു പ്രശാന്ത്. ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാണ്. നിരവധി തവണ എം.എല്‍.എയായിരുന്ന ശോഭനാ ജോര്‍ജ്ജ് സി.പി.എമ്മിന്റെ പാളയത്തിലാണിപ്പോള്‍. പത്തനംതിട്ട മുന്‍ ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജും മുന്‍ ജനറല്‍ സെക്രട്ടറി ഡോ. സജി ചാക്കോയും പിണറായിയുടെ മാടപിറാക്കളാണിപ്പോള്‍. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ദേവസ്വം പ്രസിഡന്റായിരുന്ന രാമന്‍ നായര്‍ ബി.ജെ.പിക്കൊപ്പം പോയി.

 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായിക്കെതിരെ മത്സരിച്ച സി.രഘുനാഥ് ലോക്‌സഭാ തെരഞ്ഞെടുപ്പെത്തിയപ്പോഴേക്കും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി. കെ.പി.സി.സി ഐ.ടി സെല്‍ തലവന്‍ അനില്‍ ആന്റണി എവിടെയാണിപ്പോള്‍? ഇതുവരെ കോണ്‍ഗ്രസ് പാളയം വിട്ടവരില്‍ നിന്നെല്ലാം ഗുരുതരമായ തിരിച്ചടിയാണ് പത്മജാ വേണുഗോപാലിന്റെ ബി.ജെ.പി പ്രവേശനത്തിലൂടെ ഉണ്ടായിരിക്കുന്നത്. ഇന്ദിരാഭവനില്‍ ആകെ ശ്മശാനമൂകത. ചോരയും നീരും കൊടുത്ത് കേരളത്തിലെ കോണ്‍ഗ്രസിനെ വടവൃക്ഷമാക്കി വളര്‍ത്തിയ കെ. കരുണാകരന്റെ മകളാണ് എട്ടിന്റെ പണി തന്നിട്ട് പോയത്, അതും തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍.

താന്‍ മത്സരിച്ചപ്പോഴെല്ലാം കാലുവാരിയ കോണ്‍ഗ്രസുകാരുടെ മുഖത്ത് അടിച്ചിട്ടാണ് പത്മജ താമര നെഞ്ചോട് ചേര്‍ത്തുപിടിച്ചതെന്ന് വേണമെങ്കില്‍ പറയാം. തമ്മിലടിച്ചും കുതുകാല്‍ വെട്ടിയും കാലുവാരിയും സ്വന്തം നേതാക്കളെ തോല്‍പ്പിക്കുന്ന തലതൊട്ടപ്പന്‍മാരും അവരുടെ മൂട് താങ്ങുകയും പെട്ടി ചുമക്കുന്ന ഗ്രൂപ്പ് മാനേജര്‍മാരും ഇനിയെങ്കിലും പാര്‍ട്ടിയോട് കൂറ് പുലര്‍ത്താന്‍ ശ്രമിക്കണം. അല്ലെങ്കില്‍ പ്രവര്‍ത്തിക്കാന്‍ ഈ പാര്‍ട്ടി അധികകാലം ഉണ്ടാകില്ല.

തൃശൂര്‍ ജില്ല കോണ്‍ഗ്രസിന്റെ പുന്നാപുരംകോട്ടയായിരുന്നു. 13 നിയമസഭാ മണ്ഡലങ്ങളുള്ള ജില്ലയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടി സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്. അവിടെ എല്‍.ഡി.എഫിന് വേണ്ടി കേരള കോണ്‍ഗ്രസായിരുന്നു മത്സരിച്ചത്. സി.പി.എം സ്ഥാനാര്‍ത്ഥിയായിരുന്നെങ്കില്‍ ഒരു പക്ഷെ, അതും കട്ടപ്പുറത്തായേനെ.

ജനങ്ങളുമായി ബന്ധമുള്ളവരും പാര്‍ട്ടിയോട് കൂറുള്ളവരുമായ നേതാക്കള്‍ കോണ്‍ഗ്രസില്‍ ഇല്ലാതാകുന്നു. അതിന് കാരണം ഗ്രൂപ്പ് നേതാക്കളുടെ അതിപ്രസരം തന്നെയാണ്. കഴിവുള്ള നേതാക്കളെ ഒറ്റപ്പെടുത്തുകയോ, വെട്ടിനിരത്തുകയോ ചെയ്യുന്നു. അതിനെയൊക്കെ അതിജീവിക്കാന്‍ കെ. മുരളീധരനെ പോലെ അപൂര്‍വ്വം നേതാക്കള്‍ക്കേ കഴിയൂ. ജനങ്ങളുമായുള്ള ബന്ധം തന്നെയാണ് അദ്ദേഹത്തിന്റെ ശക്തി. കേരളത്തില്‍ ഏത് മണ്ഡലത്തില്‍ മത്സരിച്ചാലും വിജയിക്കാന്‍ കെല്‍പ്പുള്ള ഏക നേതാവാണ് അദ്ദേഹം. ഇരട്ടച്ചങ്കുള്ള പിണറായി വിജയന് പോലും അതിന് സാധിക്കില്ല. തിരുവനന്തപുരത്തെ പഴയ ഈസ്റ്റ്, വെസ്റ്റ് നിയമസഭാ മണ്ഡലങ്ങള്‍ സി.പി.എമ്മിന്റെ കോട്ടയായിരുന്നു.

 

ഈ മണ്ഡലങ്ങളുടെ ഭാഗമാണ് വട്ടിയൂര്‍ക്കാവ് മണ്ഡലം. കെ. മുരളീധരന്‍ 2016ല്‍ അവിടെ മത്സരിച്ച് മണ്ഡലം തിരിച്ച് പിടിച്ചു. 2019ല്‍ കോണ്‍ഗ്രസ് അദ്ദേഹത്തോട് വടകരയില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടു. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് വലിയ വിജയം നേടിയപ്പോഴും വടകര സി.പി.എമ്മിനൊപ്പമായിരുന്നു. മുല്ലപ്പളളി രാമചന്ദ്രന്‍ 2009ലും 2014ലും വലിയ ഭൂരിപക്ഷത്തിനല്ല അവിടെ വിജയിച്ചത്. മാത്രമല്ല വീരേന്ദ്രകുമാറിന്റെ ജെ.ഡി.യു അന്ന് യു.ഡി.എഫിനൊപ്പം ഉണ്ടായിരുന്നു. 2019ല്‍ മുരളി വടകരയിലെത്തുമ്പോള്‍ ജെ.ഡി.യു ഇടതിനൊപ്പമായിരുന്നു.

എന്നിട്ടും 84,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് മുരളി സി.പി.എമ്മിനെ പപ്പടം പൊടിക്കും പോലെ പൊടിച്ചു. ചെഞ്ചോരപൊന്‍കതിരായ പി.ജയരാജനായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥി. മുരളിയേയും പലരും കാലുവാരാന്‍ നോക്കി. അദ്ദേഹം ആരോടും പരാതിപ്പെട്ടിട്ടില്ല. കാരണം മറ്റൊന്നുമല്ല, മുരളീധരന്‍ ജനങ്ങളുടെ ഇടയിലാണ് പ്രവര്‍ത്തിക്കുന്നത്. കെ.കരുണാകരനും മുരളീധരനും കോണ്‍ഗ്രസ് വിട്ട് ഡി.ഐ.സി രൂപീകരിച്ചപ്പോഴും അവര്‍ക്കൊപ്പം പോകാതെ നിന്നയാളാണ് പത്മജ.

 

ആ പത്മജ കോണ്‍ഗ്രസിന്റെ നെഞ്ചത്ത് ആണിയടിച്ചിട്ടാണ് ഇറങ്ങിപ്പോയത്. അത് പിണറായി വിജയനും മകള്‍ വീണാ വിജയനും വലിയ ആശ്വാസമാണ് നല്‍കുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ ഇനി വാര്‍ത്തയിലെ താരം പത്മജയായിരിക്കും വീണാ വിജയന്റെ കേസും കരിമണല്‍ കര്‍ത്തായും സ്വാഹാ...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെക്രട്ടറിയേറ്റിലും നോര്‍ക്കയിലുമാണ് കണ്‍ട്രോള്‍ റൂമുകള്‍ ...  (17 minutes ago)

കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അടിയന്തരയോഗം  (38 minutes ago)

ചാവക്കാട് സ്വദേശി ഹൃദയാഘാതം മൂലം ബഹ്‌റൈനില്‍ നിര്യാതനായി....  (58 minutes ago)

, സ്വകാര്യ ലോ കോളജുകളില്‍ അവസരം...  (1 hour ago)

പ്ലസ് വണ്‍ പ്രവേശനത്തിന്  (1 hour ago)

. ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ ...  (1 hour ago)

ആത്മാവ് ശരീരത്തില്‍ നിന്ന് വേര്‍പെടുന്നത് കാണാനായി ആസ്ട്രല്‍ പ്രൊജക്ഷന്‍ ചെകുത്താന്‍  (1 hour ago)

അശ്രദ്ധമായി തുറന്ന കാര്‍ ഡോറില്‍ ബൈക്ക് ഇടിച്ചുണ്ടായ  (2 hours ago)

ജമ്മു ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഡ്രോണ്‍ ആക്രമണം  (2 hours ago)

പാക് പ്രധാനമന്ത്രിയും ഞെട്ടി... പാകിസ്ഥാനില്‍ ഇന്ത്യന്‍ തിരിച്ചടിക്ക് പുറമെ ആഭ്യന്തര കലാപവും; 1971ന് ശേഷം ആദ്യം; കറാച്ചി തുറമുഖം ആക്രമിച്ച് നാവികസേന, മിസൈലുകള്‍ വര്‍ഷിച്ചത് ഐഎന്‍എസ് വിക്രാന്ത്  (2 hours ago)

രാജസ്ഥാന്‍, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി.  (3 hours ago)

ആദ്യ മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ ബാല്‍ക്കണിയില്‍ എത്തി വിശ്വാസികളെ അഭിസംബോധന  (3 hours ago)

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം സംഘമേശ ക്ഷേത്രത്തില്‍  (3 hours ago)

എസ്എസ്എല്‍സി പരീക്ഷാഫലം  (3 hours ago)

ധരംശാലയില്‍ ബ്ലക്ക്ഔട്ട് പ്രഖ്യാപിച്ചു.  (4 hours ago)

Malayali Vartha Recommends