Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി... ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം


ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ....


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...

ഈ കോണ്‍ഗ്രസിന് ഇത് എന്ത് പറ്റി, ചിലയിടത്ത് ഗ്രൂപ്പ് വഴക്ക്, ചിലയിടത്ത് കുതുകാല്‍വെട്ട്, ആരാണ് സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കാത്തത്...

08 MARCH 2024 04:47 PM IST
മലയാളി വാര്‍ത്ത

More Stories...

ഉപഭോക്താക്കളെ സൗരോര്‍ജ പദ്ധതികളില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന ശുപാര്‍ശകള്‍ സംസ്ഥാനത്ത് ഊര്‍ജ പ്രതിസന്ധിയും പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ട സാഹചര്യവും വരുത്തി വയ്ക്കും; മുഖ്യമന്ത്രിക്ക് കത്ത് അയച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

കേരളത്തിലെ പത്തോളം പ്രമുഖ പഞ്ചനക്ഷത്ര സ്വകാര്യ ആശുപത്രികളിലെ മഹാഭൂരിപക്ഷം ഓഹരികൾ ചില വിദേശ നിക്ഷേപ കമ്പനികൾ കയ്യടക്കി കഴിഞ്ഞു; ചികിത്സാ കച്ചവടത്തിന് വിദേശ കമ്പനികൾക്ക് സർക്കാർ തന്നെ വഴിയൊരുക്കുകയാണ് എന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ല; മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

ഭൂതകാലത്തിൻ്റെ തടവറ ദേദിച്ച് കോൺഗ്രസിലെ പുതിയ തലമുറ ആധുനികതയുടെ വക്താക്കളായി മാറുന്നത് സന്തോഷകരമാണ്; ഈടില്ലാത്ത ഖദർ അലക്കി തേച്ച് വെണ്മയോടെ നിലനിർത്തുന്നതിന് ചെലവേറുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

ആശുപത്രിയിൽ നിന്നും 'ആ സന്ദേശം'; വരും മണിക്കൂറുകൾ നിർണായകം; വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു

'ഈ കോണ്‍ഗ്രസിനിതെന്ത് പറ്റി, ചിലയിടത്ത് ഗ്രൂപ്പ് വഴക്ക്, ചിലയിടത്ത് കുതുകാല്‍വെട്ട്, ആരാണ് സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കാത്തത്. അതുകൊണ്ട് ഇന്ന് തന്നെ കോണ്‍ഗ്രസ് ഉപേക്ഷിക്കുക. സഹായത്തിനായി സി.പി.എമ്മിനെയോ, ബി.ജെ.പിയെയോ വിളിക്കുക'. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥ കാണുമ്പോള്‍ പുകയിലെ വിരുദ്ധപരസ്യത്തിലെ വാചകങ്ങളാണ് ഓര്‍മ്മ വരുന്നത്. ഇന്നത്തെ കോണ്‍ഗ്രസുകാരന്‍ നാളത്തെ ബി.ജെ.പിയോ, സി.പി.എമ്മോ ആയി മാറുന്നു. മറ്റു സംസ്ഥാനങ്ങളില്‍ അവിടെ ശക്തിയുള്ള പാര്‍ട്ടികളിലും. ഒരുത്തനേം നമ്പാന്‍ കൊള്ളാത്ത സ്ഥിതി.

അതുകൊണ്ട് വിശ്വസിച്ച് ഇവര്‍ക്കൊക്കെ എങ്ങനെ വോട്ട് ചെയ്യും. കെ.പി.സി.സി ഓഫീസിന്റെ ചുമതലയുണ്ടായിരുന്ന ജനറല്‍ സെക്രട്ടറിയായിരുന്നു എ.പി അനില്‍കുമാര്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള നിരവധി സ്ഥാനങ്ങള്‍ വഹിച്ചിരുന്നയാളാണ്. ഇപ്പോള്‍ അന്തിയുറക്കം സി.പി.എമ്മിനൊപ്പമാണ്. കാരണം എന്താണെന്ന് അറിയാമോ? കെ.സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റായപ്പോള്‍ മുല്ലപ്പള്ളിയുടെ പെട്ടിതാങ്ങി നടന്ന എല്ലാവനേം ചെവിക്ക് പിടിച്ച് പുറത്താക്കി.

കൂട്ടത്തില്‍ അനില്‍കുമാറും ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ പ്രധാന യുവ നേതാവായിരുന്നു പ്രശാന്ത്. ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാണ്. നിരവധി തവണ എം.എല്‍.എയായിരുന്ന ശോഭനാ ജോര്‍ജ്ജ് സി.പി.എമ്മിന്റെ പാളയത്തിലാണിപ്പോള്‍. പത്തനംതിട്ട മുന്‍ ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജും മുന്‍ ജനറല്‍ സെക്രട്ടറി ഡോ. സജി ചാക്കോയും പിണറായിയുടെ മാടപിറാക്കളാണിപ്പോള്‍. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ദേവസ്വം പ്രസിഡന്റായിരുന്ന രാമന്‍ നായര്‍ ബി.ജെ.പിക്കൊപ്പം പോയി.

 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായിക്കെതിരെ മത്സരിച്ച സി.രഘുനാഥ് ലോക്‌സഭാ തെരഞ്ഞെടുപ്പെത്തിയപ്പോഴേക്കും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി. കെ.പി.സി.സി ഐ.ടി സെല്‍ തലവന്‍ അനില്‍ ആന്റണി എവിടെയാണിപ്പോള്‍? ഇതുവരെ കോണ്‍ഗ്രസ് പാളയം വിട്ടവരില്‍ നിന്നെല്ലാം ഗുരുതരമായ തിരിച്ചടിയാണ് പത്മജാ വേണുഗോപാലിന്റെ ബി.ജെ.പി പ്രവേശനത്തിലൂടെ ഉണ്ടായിരിക്കുന്നത്. ഇന്ദിരാഭവനില്‍ ആകെ ശ്മശാനമൂകത. ചോരയും നീരും കൊടുത്ത് കേരളത്തിലെ കോണ്‍ഗ്രസിനെ വടവൃക്ഷമാക്കി വളര്‍ത്തിയ കെ. കരുണാകരന്റെ മകളാണ് എട്ടിന്റെ പണി തന്നിട്ട് പോയത്, അതും തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍.

താന്‍ മത്സരിച്ചപ്പോഴെല്ലാം കാലുവാരിയ കോണ്‍ഗ്രസുകാരുടെ മുഖത്ത് അടിച്ചിട്ടാണ് പത്മജ താമര നെഞ്ചോട് ചേര്‍ത്തുപിടിച്ചതെന്ന് വേണമെങ്കില്‍ പറയാം. തമ്മിലടിച്ചും കുതുകാല്‍ വെട്ടിയും കാലുവാരിയും സ്വന്തം നേതാക്കളെ തോല്‍പ്പിക്കുന്ന തലതൊട്ടപ്പന്‍മാരും അവരുടെ മൂട് താങ്ങുകയും പെട്ടി ചുമക്കുന്ന ഗ്രൂപ്പ് മാനേജര്‍മാരും ഇനിയെങ്കിലും പാര്‍ട്ടിയോട് കൂറ് പുലര്‍ത്താന്‍ ശ്രമിക്കണം. അല്ലെങ്കില്‍ പ്രവര്‍ത്തിക്കാന്‍ ഈ പാര്‍ട്ടി അധികകാലം ഉണ്ടാകില്ല.

തൃശൂര്‍ ജില്ല കോണ്‍ഗ്രസിന്റെ പുന്നാപുരംകോട്ടയായിരുന്നു. 13 നിയമസഭാ മണ്ഡലങ്ങളുള്ള ജില്ലയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടി സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്. അവിടെ എല്‍.ഡി.എഫിന് വേണ്ടി കേരള കോണ്‍ഗ്രസായിരുന്നു മത്സരിച്ചത്. സി.പി.എം സ്ഥാനാര്‍ത്ഥിയായിരുന്നെങ്കില്‍ ഒരു പക്ഷെ, അതും കട്ടപ്പുറത്തായേനെ.

ജനങ്ങളുമായി ബന്ധമുള്ളവരും പാര്‍ട്ടിയോട് കൂറുള്ളവരുമായ നേതാക്കള്‍ കോണ്‍ഗ്രസില്‍ ഇല്ലാതാകുന്നു. അതിന് കാരണം ഗ്രൂപ്പ് നേതാക്കളുടെ അതിപ്രസരം തന്നെയാണ്. കഴിവുള്ള നേതാക്കളെ ഒറ്റപ്പെടുത്തുകയോ, വെട്ടിനിരത്തുകയോ ചെയ്യുന്നു. അതിനെയൊക്കെ അതിജീവിക്കാന്‍ കെ. മുരളീധരനെ പോലെ അപൂര്‍വ്വം നേതാക്കള്‍ക്കേ കഴിയൂ. ജനങ്ങളുമായുള്ള ബന്ധം തന്നെയാണ് അദ്ദേഹത്തിന്റെ ശക്തി. കേരളത്തില്‍ ഏത് മണ്ഡലത്തില്‍ മത്സരിച്ചാലും വിജയിക്കാന്‍ കെല്‍പ്പുള്ള ഏക നേതാവാണ് അദ്ദേഹം. ഇരട്ടച്ചങ്കുള്ള പിണറായി വിജയന് പോലും അതിന് സാധിക്കില്ല. തിരുവനന്തപുരത്തെ പഴയ ഈസ്റ്റ്, വെസ്റ്റ് നിയമസഭാ മണ്ഡലങ്ങള്‍ സി.പി.എമ്മിന്റെ കോട്ടയായിരുന്നു.

 

ഈ മണ്ഡലങ്ങളുടെ ഭാഗമാണ് വട്ടിയൂര്‍ക്കാവ് മണ്ഡലം. കെ. മുരളീധരന്‍ 2016ല്‍ അവിടെ മത്സരിച്ച് മണ്ഡലം തിരിച്ച് പിടിച്ചു. 2019ല്‍ കോണ്‍ഗ്രസ് അദ്ദേഹത്തോട് വടകരയില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടു. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് വലിയ വിജയം നേടിയപ്പോഴും വടകര സി.പി.എമ്മിനൊപ്പമായിരുന്നു. മുല്ലപ്പളളി രാമചന്ദ്രന്‍ 2009ലും 2014ലും വലിയ ഭൂരിപക്ഷത്തിനല്ല അവിടെ വിജയിച്ചത്. മാത്രമല്ല വീരേന്ദ്രകുമാറിന്റെ ജെ.ഡി.യു അന്ന് യു.ഡി.എഫിനൊപ്പം ഉണ്ടായിരുന്നു. 2019ല്‍ മുരളി വടകരയിലെത്തുമ്പോള്‍ ജെ.ഡി.യു ഇടതിനൊപ്പമായിരുന്നു.

എന്നിട്ടും 84,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് മുരളി സി.പി.എമ്മിനെ പപ്പടം പൊടിക്കും പോലെ പൊടിച്ചു. ചെഞ്ചോരപൊന്‍കതിരായ പി.ജയരാജനായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥി. മുരളിയേയും പലരും കാലുവാരാന്‍ നോക്കി. അദ്ദേഹം ആരോടും പരാതിപ്പെട്ടിട്ടില്ല. കാരണം മറ്റൊന്നുമല്ല, മുരളീധരന്‍ ജനങ്ങളുടെ ഇടയിലാണ് പ്രവര്‍ത്തിക്കുന്നത്. കെ.കരുണാകരനും മുരളീധരനും കോണ്‍ഗ്രസ് വിട്ട് ഡി.ഐ.സി രൂപീകരിച്ചപ്പോഴും അവര്‍ക്കൊപ്പം പോകാതെ നിന്നയാളാണ് പത്മജ.

 

ആ പത്മജ കോണ്‍ഗ്രസിന്റെ നെഞ്ചത്ത് ആണിയടിച്ചിട്ടാണ് ഇറങ്ങിപ്പോയത്. അത് പിണറായി വിജയനും മകള്‍ വീണാ വിജയനും വലിയ ആശ്വാസമാണ് നല്‍കുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ ഇനി വാര്‍ത്തയിലെ താരം പത്മജയായിരിക്കും വീണാ വിജയന്റെ കേസും കരിമണല്‍ കര്‍ത്തായും സ്വാഹാ...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം...  (22 minutes ago)

ഗർവ്വും വീരസ്യങ്ങളും സ്വാർത്ഥ താല്പര്യങ്ങളും അധികാര കസേരയുടെ ആടയാഭരണങ്ങളാക്കി മാറ്റിയ ഡബിൾ ചങ്കന്മാരുടെ അഹന്ത മുറ്റിയ മുഖങ്ങളെ അടിമക്കൂട്ടങ്ങൾ ഒഴിച്ചുള്ള സാധാരണ ജനം വെറുപ്പോടെ നോക്കി മുഖം തിരിക്കുന്നു  (43 minutes ago)

ഉപഭോക്താക്കളെ സൗരോര്‍ജ പദ്ധതികളില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന ശുപാര്‍ശകള്‍ സംസ്ഥാനത്ത് ഊര്‍ജ പ്രതിസന്ധിയും പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ട സാഹചര്യവും വരുത്തി വയ്ക്കും; മുഖ്യമന്ത്രിക്ക് കത്ത് അയച്ച് ക  (53 minutes ago)

കേരളത്തിലെ പത്തോളം പ്രമുഖ പഞ്ചനക്ഷത്ര സ്വകാര്യ ആശുപത്രികളിലെ മഹാഭൂരിപക്ഷം ഓഹരികൾ ചില വിദേശ നിക്ഷേപ കമ്പനികൾ കയ്യടക്കി കഴിഞ്ഞു; ചികിത്സാ കച്ചവടത്തിന് വിദേശ കമ്പനികൾക്ക് സർക്കാർ തന്നെ വഴിയൊരുക്കുകയാണ് എ  (1 hour ago)

കോട്ടയം കുറുപ്പന്തറയിൽ പള്ളിയുടെ മേൽക്കൂരയിൽ നിന്ന് അറ്റകുറ്റപ്പണികൾക്കിടെ താഴെ വീണ് പള്ളിയുടെ കൈക്കാരന് ദാരുണാന്ത്യം: രണ്ട് പേർക്ക് പരിക്ക് : സംഭവം കുറുപ്പന്തറ മണ്ണാറപ്പാറ പള്ളിയിൽ  (1 hour ago)

മീനച്ചിലാറ്റില്‍ തുണി കഴുകുന്നതിനിടെ ഗൃഹനാഥയെ നീര്‍നായ കടിച്ചു...  (1 hour ago)

173 പേരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി... 100 പേര്‍ പ്രാഥമിക പട്ടികയില്‍...  (1 hour ago)

രേവ്ദണ്ഡ കടല്‍ തീരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ അജ്ഞാത ബോട്ട് കണ്ടെത്തി..  (1 hour ago)

വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ 2 മാസത്തോളമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു  (1 hour ago)

മിന്നല്‍ പ്രളയത്തില്‍ മരണം  (1 hour ago)

തോട്ടില്‍ വീണ ബൈക്ക് യാത്രക്കാരനെ...  (2 hours ago)

ഫോറസ്റ്റ് ഗാര്‍ഡിനെ മരിച്ചനിലയില്‍ ...  (2 hours ago)

ഈ ഭൂമിക്കടിയിൽ പെണ്ണുങ്ങളുടെ ശവമുണ്ട് സാറെ,അലറിവിളിച്ച് അയാൾ അടിവസ്ത്രമില്ലാതെ സ്‌കൂള്‍ കുട്ടിയെ കത്തിച്ചു,മാന്തി പുറത്തെടുക്കും  (3 hours ago)

ജനിച്ചിട്ട് 2 മാസമായില്ല കുഞ്ഞിനെ സുന്നത്ത് നടത്തി കൊന്നു ഈ തന്ത, അനസ്തേഷ്യ കുത്തിവെച്ച് മണിക്കൂറിനുള്ളിൽ  (3 hours ago)

പവന് 400 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends