Widgets Magazine
07
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് വഴയിലയിൽ കെഎസ്ആർടിസി ബസിന്‍റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം...


ശബരിമല സ്വർണക്കൊള്ളക്കേസിലെ ഏഴാം പ്രതിയായ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ.... ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...

ഈ കോണ്‍ഗ്രസിന് ഇത് എന്ത് പറ്റി, ചിലയിടത്ത് ഗ്രൂപ്പ് വഴക്ക്, ചിലയിടത്ത് കുതുകാല്‍വെട്ട്, ആരാണ് സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കാത്തത്...

08 MARCH 2024 04:47 PM IST
മലയാളി വാര്‍ത്ത

More Stories...

മാറി മാറി ഭരിച്ച ഇടതു മുന്നണിയും വലത് മുന്നണിയും നാടിനെ പറ്റിച്ചു; ബി ജെ പി ലക്ഷ്യം വികസിത കേരളവും, വികസിത അനന്തപുരിയുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

തെളിവ് നശിപ്പിക്കുന്നതിന് സമയവും സാഹചര്യവും നൽകിയത് ഗുരുതര വീഴ്ചയാണ്; ശബരിമല സ്വർണ്ണ കൊള്ളയിൽ സർക്കാർ പ്രതികളെ സംരക്ഷിക്കുകയാണെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ

ദ്വാരപാലക ശിൽപങ്ങളുടെ അറ്റകുറ്റപണികൾക്ക് അനാവശ്യ തിടുക്കം; ഹൈക്കോടതി കണ്ടെത്തലിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ബിജെപിയുടെ വികസിത അനന്തപുരി സന്ദേശ പദയാത്രയ്ക്ക് തുടക്കം; ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു

അതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണ്, ഔദാര്യമല്ല; അതിദാരിദ്ര മുക്ത കേരള പ്രഖ്യാപനത്തിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

'ഈ കോണ്‍ഗ്രസിനിതെന്ത് പറ്റി, ചിലയിടത്ത് ഗ്രൂപ്പ് വഴക്ക്, ചിലയിടത്ത് കുതുകാല്‍വെട്ട്, ആരാണ് സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കാത്തത്. അതുകൊണ്ട് ഇന്ന് തന്നെ കോണ്‍ഗ്രസ് ഉപേക്ഷിക്കുക. സഹായത്തിനായി സി.പി.എമ്മിനെയോ, ബി.ജെ.പിയെയോ വിളിക്കുക'. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥ കാണുമ്പോള്‍ പുകയിലെ വിരുദ്ധപരസ്യത്തിലെ വാചകങ്ങളാണ് ഓര്‍മ്മ വരുന്നത്. ഇന്നത്തെ കോണ്‍ഗ്രസുകാരന്‍ നാളത്തെ ബി.ജെ.പിയോ, സി.പി.എമ്മോ ആയി മാറുന്നു. മറ്റു സംസ്ഥാനങ്ങളില്‍ അവിടെ ശക്തിയുള്ള പാര്‍ട്ടികളിലും. ഒരുത്തനേം നമ്പാന്‍ കൊള്ളാത്ത സ്ഥിതി.

അതുകൊണ്ട് വിശ്വസിച്ച് ഇവര്‍ക്കൊക്കെ എങ്ങനെ വോട്ട് ചെയ്യും. കെ.പി.സി.സി ഓഫീസിന്റെ ചുമതലയുണ്ടായിരുന്ന ജനറല്‍ സെക്രട്ടറിയായിരുന്നു എ.പി അനില്‍കുമാര്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള നിരവധി സ്ഥാനങ്ങള്‍ വഹിച്ചിരുന്നയാളാണ്. ഇപ്പോള്‍ അന്തിയുറക്കം സി.പി.എമ്മിനൊപ്പമാണ്. കാരണം എന്താണെന്ന് അറിയാമോ? കെ.സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റായപ്പോള്‍ മുല്ലപ്പള്ളിയുടെ പെട്ടിതാങ്ങി നടന്ന എല്ലാവനേം ചെവിക്ക് പിടിച്ച് പുറത്താക്കി.

കൂട്ടത്തില്‍ അനില്‍കുമാറും ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ പ്രധാന യുവ നേതാവായിരുന്നു പ്രശാന്ത്. ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാണ്. നിരവധി തവണ എം.എല്‍.എയായിരുന്ന ശോഭനാ ജോര്‍ജ്ജ് സി.പി.എമ്മിന്റെ പാളയത്തിലാണിപ്പോള്‍. പത്തനംതിട്ട മുന്‍ ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജും മുന്‍ ജനറല്‍ സെക്രട്ടറി ഡോ. സജി ചാക്കോയും പിണറായിയുടെ മാടപിറാക്കളാണിപ്പോള്‍. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ദേവസ്വം പ്രസിഡന്റായിരുന്ന രാമന്‍ നായര്‍ ബി.ജെ.പിക്കൊപ്പം പോയി.

 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായിക്കെതിരെ മത്സരിച്ച സി.രഘുനാഥ് ലോക്‌സഭാ തെരഞ്ഞെടുപ്പെത്തിയപ്പോഴേക്കും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി. കെ.പി.സി.സി ഐ.ടി സെല്‍ തലവന്‍ അനില്‍ ആന്റണി എവിടെയാണിപ്പോള്‍? ഇതുവരെ കോണ്‍ഗ്രസ് പാളയം വിട്ടവരില്‍ നിന്നെല്ലാം ഗുരുതരമായ തിരിച്ചടിയാണ് പത്മജാ വേണുഗോപാലിന്റെ ബി.ജെ.പി പ്രവേശനത്തിലൂടെ ഉണ്ടായിരിക്കുന്നത്. ഇന്ദിരാഭവനില്‍ ആകെ ശ്മശാനമൂകത. ചോരയും നീരും കൊടുത്ത് കേരളത്തിലെ കോണ്‍ഗ്രസിനെ വടവൃക്ഷമാക്കി വളര്‍ത്തിയ കെ. കരുണാകരന്റെ മകളാണ് എട്ടിന്റെ പണി തന്നിട്ട് പോയത്, അതും തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍.

താന്‍ മത്സരിച്ചപ്പോഴെല്ലാം കാലുവാരിയ കോണ്‍ഗ്രസുകാരുടെ മുഖത്ത് അടിച്ചിട്ടാണ് പത്മജ താമര നെഞ്ചോട് ചേര്‍ത്തുപിടിച്ചതെന്ന് വേണമെങ്കില്‍ പറയാം. തമ്മിലടിച്ചും കുതുകാല്‍ വെട്ടിയും കാലുവാരിയും സ്വന്തം നേതാക്കളെ തോല്‍പ്പിക്കുന്ന തലതൊട്ടപ്പന്‍മാരും അവരുടെ മൂട് താങ്ങുകയും പെട്ടി ചുമക്കുന്ന ഗ്രൂപ്പ് മാനേജര്‍മാരും ഇനിയെങ്കിലും പാര്‍ട്ടിയോട് കൂറ് പുലര്‍ത്താന്‍ ശ്രമിക്കണം. അല്ലെങ്കില്‍ പ്രവര്‍ത്തിക്കാന്‍ ഈ പാര്‍ട്ടി അധികകാലം ഉണ്ടാകില്ല.

തൃശൂര്‍ ജില്ല കോണ്‍ഗ്രസിന്റെ പുന്നാപുരംകോട്ടയായിരുന്നു. 13 നിയമസഭാ മണ്ഡലങ്ങളുള്ള ജില്ലയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടി സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്. അവിടെ എല്‍.ഡി.എഫിന് വേണ്ടി കേരള കോണ്‍ഗ്രസായിരുന്നു മത്സരിച്ചത്. സി.പി.എം സ്ഥാനാര്‍ത്ഥിയായിരുന്നെങ്കില്‍ ഒരു പക്ഷെ, അതും കട്ടപ്പുറത്തായേനെ.

ജനങ്ങളുമായി ബന്ധമുള്ളവരും പാര്‍ട്ടിയോട് കൂറുള്ളവരുമായ നേതാക്കള്‍ കോണ്‍ഗ്രസില്‍ ഇല്ലാതാകുന്നു. അതിന് കാരണം ഗ്രൂപ്പ് നേതാക്കളുടെ അതിപ്രസരം തന്നെയാണ്. കഴിവുള്ള നേതാക്കളെ ഒറ്റപ്പെടുത്തുകയോ, വെട്ടിനിരത്തുകയോ ചെയ്യുന്നു. അതിനെയൊക്കെ അതിജീവിക്കാന്‍ കെ. മുരളീധരനെ പോലെ അപൂര്‍വ്വം നേതാക്കള്‍ക്കേ കഴിയൂ. ജനങ്ങളുമായുള്ള ബന്ധം തന്നെയാണ് അദ്ദേഹത്തിന്റെ ശക്തി. കേരളത്തില്‍ ഏത് മണ്ഡലത്തില്‍ മത്സരിച്ചാലും വിജയിക്കാന്‍ കെല്‍പ്പുള്ള ഏക നേതാവാണ് അദ്ദേഹം. ഇരട്ടച്ചങ്കുള്ള പിണറായി വിജയന് പോലും അതിന് സാധിക്കില്ല. തിരുവനന്തപുരത്തെ പഴയ ഈസ്റ്റ്, വെസ്റ്റ് നിയമസഭാ മണ്ഡലങ്ങള്‍ സി.പി.എമ്മിന്റെ കോട്ടയായിരുന്നു.

 

ഈ മണ്ഡലങ്ങളുടെ ഭാഗമാണ് വട്ടിയൂര്‍ക്കാവ് മണ്ഡലം. കെ. മുരളീധരന്‍ 2016ല്‍ അവിടെ മത്സരിച്ച് മണ്ഡലം തിരിച്ച് പിടിച്ചു. 2019ല്‍ കോണ്‍ഗ്രസ് അദ്ദേഹത്തോട് വടകരയില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടു. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് വലിയ വിജയം നേടിയപ്പോഴും വടകര സി.പി.എമ്മിനൊപ്പമായിരുന്നു. മുല്ലപ്പളളി രാമചന്ദ്രന്‍ 2009ലും 2014ലും വലിയ ഭൂരിപക്ഷത്തിനല്ല അവിടെ വിജയിച്ചത്. മാത്രമല്ല വീരേന്ദ്രകുമാറിന്റെ ജെ.ഡി.യു അന്ന് യു.ഡി.എഫിനൊപ്പം ഉണ്ടായിരുന്നു. 2019ല്‍ മുരളി വടകരയിലെത്തുമ്പോള്‍ ജെ.ഡി.യു ഇടതിനൊപ്പമായിരുന്നു.

എന്നിട്ടും 84,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് മുരളി സി.പി.എമ്മിനെ പപ്പടം പൊടിക്കും പോലെ പൊടിച്ചു. ചെഞ്ചോരപൊന്‍കതിരായ പി.ജയരാജനായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥി. മുരളിയേയും പലരും കാലുവാരാന്‍ നോക്കി. അദ്ദേഹം ആരോടും പരാതിപ്പെട്ടിട്ടില്ല. കാരണം മറ്റൊന്നുമല്ല, മുരളീധരന്‍ ജനങ്ങളുടെ ഇടയിലാണ് പ്രവര്‍ത്തിക്കുന്നത്. കെ.കരുണാകരനും മുരളീധരനും കോണ്‍ഗ്രസ് വിട്ട് ഡി.ഐ.സി രൂപീകരിച്ചപ്പോഴും അവര്‍ക്കൊപ്പം പോകാതെ നിന്നയാളാണ് പത്മജ.

 

ആ പത്മജ കോണ്‍ഗ്രസിന്റെ നെഞ്ചത്ത് ആണിയടിച്ചിട്ടാണ് ഇറങ്ങിപ്പോയത്. അത് പിണറായി വിജയനും മകള്‍ വീണാ വിജയനും വലിയ ആശ്വാസമാണ് നല്‍കുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ ഇനി വാര്‍ത്തയിലെ താരം പത്മജയായിരിക്കും വീണാ വിജയന്റെ കേസും കരിമണല്‍ കര്‍ത്തായും സ്വാഹാ...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്താംക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം...  (2 minutes ago)

100 ഡോളറിന് വിലയിട്ട് ഇസ്രായേൽ  (11 minutes ago)

വിദ്യാർത്ഥിനിയെ തീകൊളുത്തി കൊന്ന കേസിൽ  (20 minutes ago)

അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കും  (35 minutes ago)

ലക്ഷ്യമിടുന്നത് 46,000 പുതിയ പ്രത്യക്ഷ തൊഴിലവസരങ്ങള്‍ കൂടി  (36 minutes ago)

കുവൈറ്റിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്  (44 minutes ago)

അഞ്ചാമത്തെ മുസ്ലീം രാജ്യം  (46 minutes ago)

വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ശനിയാഴ്ച  (1 hour ago)

ഏറ്റവും ഉയർന്ന ശതമാനം  (1 hour ago)

സുലക്ഷണ പണ്ഡിറ്റ് വ്യാഴാഴ്ച അന്തരിച്ചു...  (1 hour ago)

ആരോഗ്യ വർദ്ധനവ്, കുടുംബത്തിൽ മനഃസമാധാനവും സന്തോഷവും ഉണ്ടാകുന്ന അനുഭവങ്ങൾ എന്നിവ പ്രതീക്ഷിക്കാം.  (1 hour ago)

ചിരിപരത്തി വീഡിയോ  (1 hour ago)

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റിനെ  (1 hour ago)

ഫാറ്റോര്‍ദയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ മുംബൈ സിറ്റി എഫ്സിയോട്  (1 hour ago)

കണ്ണീർക്കാഴ്ചയായി... കെഎസ്ആർടിസി ബസിന്‍റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം  (2 hours ago)

Malayali Vartha Recommends