Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

പാര്‍ട്ടിക്ക് വലിയ സ്വാധീനമില്ലാതിരുന്ന ആറ്റിങ്ങല്‍, ആലപ്പുഴ ലോക്‌സഭാ മണ്ഡലങ്ങളില്‍ വോട്ട് വിഹിതം കുത്തനെ ഉയര്‍ത്താന്‍ കഴിഞ്ഞു; സംസ്ഥാന ബിജെപിയിലെ വോട്ട് പുള്ളർ ശോഭാ സുരേന്ദ്രന്‍

09 JUNE 2024 06:22 PM IST
മലയാളി വാര്‍ത്ത

More Stories...

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച വനിതാ മാധ്യമപ്രവർത്തകയ്ക്ക് എതിരെ കേസ്; മതമൗലികവാദ ശക്തികൾക്ക് യുഡിഎഫ് സർക്കാർ കീഴടങ്ങിയതിന്റെ തെളിവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

ഡൽഹിയിലേക്ക് മുങ്ങിയ രമ്യ പാലക്കാട് പൊങ്ങി; KCയെ സോപ്പിട്ട് വീടെത്തും മുമ്പ് അടുത്ത ബോംബ് ‌ പൊട്ടിച്ച് പാളയം പ്രദീപ്

സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് സംസ്ഥാന സർക്കാർ; ഇച്ഛാശക്തിയുള്ള ഒരു സർക്കാരിന് എന്തും സാധ്യമാണെന്ന് രേന്ദ്രമോദി സർക്കാർ തെളിയിച്ചതായി വി.മുരളീധരൻ എംഎൽഎ

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്

സംസ്ഥാന ബിജെപിയിലെ വോട്ട് പുള്ളറാണ് ശോഭാ സുരേന്ദ്രന്‍. പാര്‍ട്ടിക്ക് വലിയ സ്വാധീനമില്ലാതിരുന്ന ആറ്റിങ്ങല്‍, ആലപ്പുഴ ലോക്‌സഭാ മണ്ഡലങ്ങളില്‍ വോട്ട് വിഹിതം കുത്തനെ ഉയര്‍ത്താന്‍ കഴിഞ്ഞു. ഇത് കണ്ട് സിപിഎം നേതൃത്വം ഞെട്ടിയിരിക്കുകയാണ്. 2014ല്‍ ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപിക്ക് 90,000 വോട്ടാണുണ്ടായിരുന്നത്. 2019ല്‍ ശോഭ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായതോടെ മണ്ഡലത്തിലെ വോട്ട് ഒന്നരലക്ഷത്തിലധികമാണ് വര്‍ദ്ധിച്ചത്. 2,48.081 വോട്ടാണ് നേടിയത്. അത് കണ്ട് ബിജെപിനേതാക്കള്‍ പോലും അസൂയപ്പെട്ടു.

11 ശതമാനത്തിനടുത്തായിരുന്ന വോട്ട് ശതമാനം 25 നുടത്തേക്ക് ഉയര്‍ത്താന്‍ ശോഭയ്ക്കായി. ഇത് അവരുടെ വ്യക്തിപ്രഭാവം കൊണ്ട് മാത്രമാണ്. അതാണ് സംസ്ഥാന നേതൃത്വത്തിലുള്ള പലരെയും ഞെട്ടിച്ചത്. കെ. സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായതോടെ ശോഭയെ ഒതുക്കിയിരുന്നു. ഇത് മനസ്സിലാക്കിയ ശോഭ പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. പാര്‍ട്ടി പരിപാടികളിലും യോഗങ്ങളിലും പങ്കെടുത്തിരുന്നില്ല. തുടര്‍ന്ന് ദേശീയ നേതൃത്വം ഇടപെട്ട് അനുനയ ശ്രമങ്ങള്‍ നടത്തിയെങ്കിലും പാളിയിരുന്നു.

സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ശോഭാ സുരേന്ദ്രനെ, കെ സുരേന്ദ്രന്‍ അധ്യക്ഷനായ ശേഷം വൈസ് പ്രസിഡന്റാക്കിയത് അവരെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. അതിനിടെ മുസ്ലിം ലീഗിനെ എന്‍ഡിഎ മുന്നണിയിലേക്ക് ക്ഷണിച്ചതും വിവാദമായി. കെ.സുരേന്ദ്രന്‍ ഇതിനെ തള്ളിക്കളഞ്ഞിരുന്നു.  2020 നവംബറില്‍, പാര്‍ട്ടി പ്രസിഡന്റ് കെ. സുരേന്ദ്രന്‍ തനിക്കെതിരെ വ്യക്തിപരമായും രാഷ്ട്രീയമായും രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്ന് ശോഭ ആരോപിച്ച് ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയ്ക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഒരു പരാതി നല്‍കിയിരുന്നു.

ആലപ്പുഴയില്‍ ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആറ് ശതമാനത്തിലധികം വോട്ടാണ് ശോഭാ സുരേന്ദ്രന്‍ ബിജെപിക്ക് വേണ്ടി വാരിക്കൂട്ടിയത്. 1,87,000 വോട്ടില്‍ നിന്ന് 2,99,000 വോട്ടാണ് നേടിയത്. ഇത് ബിജെപിയുടെ ആലപ്പുഴ ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വോട്ട് വിഹിതമാണ്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ കെ.സി വേണുഗോപാലിനെയും ശോഭ പിന്നിലാക്കിയിരുന്നു. ഈ ക്രൗഡ് പുള്ളിംഗ് ദേശീയ നേതൃത്വത്തിന് വലിയ ഇഷ്ടമായി. കാരണം പുന്നപ്രയും വയലാറും അടങ്ങുന്ന വിപ്ലവ മണ്ണില്‍ ബിജെപിക്ക് നേട്ടംകൊയ്യാനാകുമെന്ന് ശോഭ കാട്ടിക്കൊടുത്തു. ദല്ലാള്‍ നന്ദകുമാര്‍ ശോഭയ്‌ക്കെതിരെ ആരോപണങ്ങളുന്നയിച്ചിട്ടും ഇത്രയധികം വോട്ട് നേടാനായത് രാഷ്ട്രീയ നിരീക്ഷകരെ പോലും ഞെട്ടിച്ചിരുന്നു. അങ്ങനെയാണ് ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ശോഭയേയും ക്ഷണിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് മറ്റ് നേതാക്കളെയാരും അങ്ങനെ ക്ഷണിച്ചിട്ടില്ല. ഇത് സംസ്ഥാനത്തെ പല നേതാക്കളെയും ഞെട്ടിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ ഉന്നത സ്ഥാനം അല്ലെങ്കില്‍ കേന്ദ്രമന്ത്രി പദവി എന്നിവയാണ് ശോഭയ്ക്ക് ലഭിക്കാന്‍ പോകുന്നതെന്ന് അറിയുന്നു. മഹാരാഷ്ട്രയിലും യുപിയിലും ശോഭ നടത്തിയ തെരഞ്ഞെടുപ്പ് പരിപാടികളില്‍ വലിയ ജനക്കൂട്ടമുണ്ടായിരുന്നു.

ശബരിമല സമരത്തില്‍ അറസ്റ്റ് വരിച്ച പ്രമുഖ ലനിതാ നേതാക്കളില്‍ ഒരാളായിരുന്നു ശോഭ. തീപ്പൊരി പ്രസംഗവും സംഭാഷണ ശൈലിയുമാണ് ശോഭയുടെ കരുത്ത്. എതിരാളികളായാലും സ്വന്തം പാര്‍ട്ടിയിലുള്ളവരായാലും ശോഭയുടെ നാവിന്റെ മൂര്‍ച്ചയറിയാത്തവര്‍ കുറവാണ്.മുഖ്യമന്ത്രി പിണറായി വിജയനെതിരെ എത്രയോ തവണ അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ നടത്തിയിരിക്കുന്നു. ആരേയും ഭയക്കാത്ത, കൂസാത്ത നേതാവാണ് ശോഭയെന്ന് ഏവര്‍ക്കുമറിയാം. അതുകൊണ്ട് ശോഭയെ സംസ്ഥാന അധ്യക്ഷയാക്കിയാലും അത്ഭുതപ്പെടാനില്ല.

സംസ്ഥാന ബിജെപിയില്‍ ഗ്രൂപ്പ് പോര് ശക്തമാണ്. പഴയ നേതാക്കള്‍ക്ക് പോലും വേണ്ടത്ര പരിഗണന നല്‍കുന്നില്ല. മറ്റ് പാര്‍ട്ടികളില്‍ നിന്ന് ചേക്കേറിയവര്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നെന്ന ആരോപണം സികെ പത്മനാഭന്‍ ഉള്‍പ്പെടെ ഉയര്‍ത്തിയിരുന്നു. അതുകൊണ്ട് ശോഭ പ്രസിഡന്റായാല്‍ പണ്ട് മുതലേ പാര്‍ട്ടിക്കൊപ്പം നിന്നവര്‍ക്ക് പരിഗണന ലഭിക്കുമെന്ന് കരുതുന്നു. സുരേഷ് ഗോപി തൃശൂരില്‍ മികച്ച വിജയം നേടിയതോടെ അദ്ദേഹത്തിനൊപ്പം പാര്‍ട്ടിയും പോകുമോ എന്ന ആശങ്ക പല നേതാക്കള്‍ക്കുമുണ്ട്.

ശോഭയും സുരേഷ് ഗോപിയും അടങ്ങുന്ന മറ്റൊരു നിര ഉയര്‍ന്നുവരുന്നത് പലരെയും ആശങ്കപ്പെടുത്തുന്നുണ്ട്. മറ്റേതെങ്കിലും സംസ്ഥാനത്ത് നിന്ന് ശോഭയെ രാജ്യസഭയിലേക്ക് എത്തിച്ചേക്കുമെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. കേരളത്തിലെ ബിജെപിയുടെ ചരിത്രത്തില്‍ ശോഭയെ പോലെ കരുത്തയായ മറ്റൊരു വനിതാ നേതാവില്ല.

സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ കെ.സുരേന്ദ്രന്റെ കാലാവധി അവസാനിക്കാറായി. അതും ശോഭയ്ക്ക് അനുകൂല ഘടകമാണ്. ശോഭ പിന്നാക്കസമുദായ അംഗമായതിനാല്‍ ആ വിഭാഗത്തിലുള്ളവരെ ബിജെപിയിലേക്ക് കൂടുതല്‍ അടുപ്പിക്കാന്‍ കഴിയുമെന്ന് ദേശീയ നേതൃത്വം കരുതുന്നു. ആലപ്പുഴയിലും ആറ്റിങ്ങലിലും പിന്നാക്ക. ദളിത് വിഭാഗങ്ങളുടെ വോട്ടാണ് ശോഭ വാങ്ങിക്കൂട്ടിയത്. അതില്‍ ഭൂരിപക്ഷവും സിപിഎമ്മിന്റെ വോട്ടുകളായിരുന്നു. കോണ്‍ഗ്രസിന്റെ വോട്ടുകളില്‍ ഭൂരിപക്ഷവും ബിജെപി കയ്യടക്കി കഴിഞ്ഞു. ഇനി സിപിഎമ്മിന്റെ അടിത്തട്ടിലെ വോട്ടുകള്‍ കൂടി നേടിയാല്‍ വലിയ മുന്നേറ്റം നടത്താനാകും.

ബിജെപിയുടെ വളര്‍ച്ച സിപിഎമ്മിനെ വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്. അതിന് തടയിടാന്‍ അവര്‍ക്കിനി കഴിയുമെന്ന് തോന്നുന്നില്ല. ശോഭയെ പോലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വിശ്വാസമുള്ള നേതാക്കളെയാണ് ബിജെപി ദേശീയ നേതൃത്വം പരിഗണിക്കുന്നത്. അതുകൊണ്ട് എല്ലാ കണ്ണുകളും ശോഭയിലേക്കാണ് ഉറ്റുനോക്കുന്നത്. പാര്‍ട്ടിയിലായാലും മറ്റ് പാര്‍ട്ടികളിലായാലും. സംസ്ഥാന ബിജെപിയുടെ ഭാവി ഒരു പക്ഷെ, ഇനി ശോഭയുടെയും സുരേഷ് ഗോപിയുടെയും കൈകളിലായിരിക്കും. അല്ലാതെ പച്ചയ്ക്ക് വര്‍ഗീയത വിളമ്പുന്നവരെ കേരളം സ്വീകരിക്കില്ലെന്ന് നേതൃത്വത്തിന് മനസ്സിലായിട്ടുണ്ട്.

.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (2 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (2 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (2 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (2 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (3 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (3 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (3 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (4 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (4 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (4 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (6 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (6 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (7 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (7 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (8 hours ago)

Malayali Vartha Recommends