Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..


കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം


ഇ.ഡി സംഘത്തെ ആക്രമിച്ച കേസിളെ പ്രതി.. ഐ.പി. ബിനു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ക്കൊപ്പം ഓണാഘോഷത്തില്‍..പോലീസ് വക ഓണക്കോടിയും..


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം


സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...

പാര്‍ട്ടിക്ക് വലിയ സ്വാധീനമില്ലാതിരുന്ന ആറ്റിങ്ങല്‍, ആലപ്പുഴ ലോക്‌സഭാ മണ്ഡലങ്ങളില്‍ വോട്ട് വിഹിതം കുത്തനെ ഉയര്‍ത്താന്‍ കഴിഞ്ഞു; സംസ്ഥാന ബിജെപിയിലെ വോട്ട് പുള്ളർ ശോഭാ സുരേന്ദ്രന്‍

09 JUNE 2024 06:22 PM IST
മലയാളി വാര്‍ത്ത

More Stories...

ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..

പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓരോരുത്തരായി കൈയും വീശി ഇറങ്ങി ; സത്യസന്ധമായി കേസ് തെളിയിക്കണമെങ്കിൽ താൻ തന്നെ നേരിട്ട് ഇറങ്ങണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

സംസ്ഥാന ബിജെപിയിലെ വോട്ട് പുള്ളറാണ് ശോഭാ സുരേന്ദ്രന്‍. പാര്‍ട്ടിക്ക് വലിയ സ്വാധീനമില്ലാതിരുന്ന ആറ്റിങ്ങല്‍, ആലപ്പുഴ ലോക്‌സഭാ മണ്ഡലങ്ങളില്‍ വോട്ട് വിഹിതം കുത്തനെ ഉയര്‍ത്താന്‍ കഴിഞ്ഞു. ഇത് കണ്ട് സിപിഎം നേതൃത്വം ഞെട്ടിയിരിക്കുകയാണ്. 2014ല്‍ ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപിക്ക് 90,000 വോട്ടാണുണ്ടായിരുന്നത്. 2019ല്‍ ശോഭ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായതോടെ മണ്ഡലത്തിലെ വോട്ട് ഒന്നരലക്ഷത്തിലധികമാണ് വര്‍ദ്ധിച്ചത്. 2,48.081 വോട്ടാണ് നേടിയത്. അത് കണ്ട് ബിജെപിനേതാക്കള്‍ പോലും അസൂയപ്പെട്ടു.

11 ശതമാനത്തിനടുത്തായിരുന്ന വോട്ട് ശതമാനം 25 നുടത്തേക്ക് ഉയര്‍ത്താന്‍ ശോഭയ്ക്കായി. ഇത് അവരുടെ വ്യക്തിപ്രഭാവം കൊണ്ട് മാത്രമാണ്. അതാണ് സംസ്ഥാന നേതൃത്വത്തിലുള്ള പലരെയും ഞെട്ടിച്ചത്. കെ. സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായതോടെ ശോഭയെ ഒതുക്കിയിരുന്നു. ഇത് മനസ്സിലാക്കിയ ശോഭ പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. പാര്‍ട്ടി പരിപാടികളിലും യോഗങ്ങളിലും പങ്കെടുത്തിരുന്നില്ല. തുടര്‍ന്ന് ദേശീയ നേതൃത്വം ഇടപെട്ട് അനുനയ ശ്രമങ്ങള്‍ നടത്തിയെങ്കിലും പാളിയിരുന്നു.

സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ശോഭാ സുരേന്ദ്രനെ, കെ സുരേന്ദ്രന്‍ അധ്യക്ഷനായ ശേഷം വൈസ് പ്രസിഡന്റാക്കിയത് അവരെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. അതിനിടെ മുസ്ലിം ലീഗിനെ എന്‍ഡിഎ മുന്നണിയിലേക്ക് ക്ഷണിച്ചതും വിവാദമായി. കെ.സുരേന്ദ്രന്‍ ഇതിനെ തള്ളിക്കളഞ്ഞിരുന്നു.  2020 നവംബറില്‍, പാര്‍ട്ടി പ്രസിഡന്റ് കെ. സുരേന്ദ്രന്‍ തനിക്കെതിരെ വ്യക്തിപരമായും രാഷ്ട്രീയമായും രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്ന് ശോഭ ആരോപിച്ച് ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയ്ക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഒരു പരാതി നല്‍കിയിരുന്നു.

ആലപ്പുഴയില്‍ ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആറ് ശതമാനത്തിലധികം വോട്ടാണ് ശോഭാ സുരേന്ദ്രന്‍ ബിജെപിക്ക് വേണ്ടി വാരിക്കൂട്ടിയത്. 1,87,000 വോട്ടില്‍ നിന്ന് 2,99,000 വോട്ടാണ് നേടിയത്. ഇത് ബിജെപിയുടെ ആലപ്പുഴ ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വോട്ട് വിഹിതമാണ്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ കെ.സി വേണുഗോപാലിനെയും ശോഭ പിന്നിലാക്കിയിരുന്നു. ഈ ക്രൗഡ് പുള്ളിംഗ് ദേശീയ നേതൃത്വത്തിന് വലിയ ഇഷ്ടമായി. കാരണം പുന്നപ്രയും വയലാറും അടങ്ങുന്ന വിപ്ലവ മണ്ണില്‍ ബിജെപിക്ക് നേട്ടംകൊയ്യാനാകുമെന്ന് ശോഭ കാട്ടിക്കൊടുത്തു. ദല്ലാള്‍ നന്ദകുമാര്‍ ശോഭയ്‌ക്കെതിരെ ആരോപണങ്ങളുന്നയിച്ചിട്ടും ഇത്രയധികം വോട്ട് നേടാനായത് രാഷ്ട്രീയ നിരീക്ഷകരെ പോലും ഞെട്ടിച്ചിരുന്നു. അങ്ങനെയാണ് ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ശോഭയേയും ക്ഷണിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് മറ്റ് നേതാക്കളെയാരും അങ്ങനെ ക്ഷണിച്ചിട്ടില്ല. ഇത് സംസ്ഥാനത്തെ പല നേതാക്കളെയും ഞെട്ടിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ ഉന്നത സ്ഥാനം അല്ലെങ്കില്‍ കേന്ദ്രമന്ത്രി പദവി എന്നിവയാണ് ശോഭയ്ക്ക് ലഭിക്കാന്‍ പോകുന്നതെന്ന് അറിയുന്നു. മഹാരാഷ്ട്രയിലും യുപിയിലും ശോഭ നടത്തിയ തെരഞ്ഞെടുപ്പ് പരിപാടികളില്‍ വലിയ ജനക്കൂട്ടമുണ്ടായിരുന്നു.

ശബരിമല സമരത്തില്‍ അറസ്റ്റ് വരിച്ച പ്രമുഖ ലനിതാ നേതാക്കളില്‍ ഒരാളായിരുന്നു ശോഭ. തീപ്പൊരി പ്രസംഗവും സംഭാഷണ ശൈലിയുമാണ് ശോഭയുടെ കരുത്ത്. എതിരാളികളായാലും സ്വന്തം പാര്‍ട്ടിയിലുള്ളവരായാലും ശോഭയുടെ നാവിന്റെ മൂര്‍ച്ചയറിയാത്തവര്‍ കുറവാണ്.മുഖ്യമന്ത്രി പിണറായി വിജയനെതിരെ എത്രയോ തവണ അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ നടത്തിയിരിക്കുന്നു. ആരേയും ഭയക്കാത്ത, കൂസാത്ത നേതാവാണ് ശോഭയെന്ന് ഏവര്‍ക്കുമറിയാം. അതുകൊണ്ട് ശോഭയെ സംസ്ഥാന അധ്യക്ഷയാക്കിയാലും അത്ഭുതപ്പെടാനില്ല.

സംസ്ഥാന ബിജെപിയില്‍ ഗ്രൂപ്പ് പോര് ശക്തമാണ്. പഴയ നേതാക്കള്‍ക്ക് പോലും വേണ്ടത്ര പരിഗണന നല്‍കുന്നില്ല. മറ്റ് പാര്‍ട്ടികളില്‍ നിന്ന് ചേക്കേറിയവര്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നെന്ന ആരോപണം സികെ പത്മനാഭന്‍ ഉള്‍പ്പെടെ ഉയര്‍ത്തിയിരുന്നു. അതുകൊണ്ട് ശോഭ പ്രസിഡന്റായാല്‍ പണ്ട് മുതലേ പാര്‍ട്ടിക്കൊപ്പം നിന്നവര്‍ക്ക് പരിഗണന ലഭിക്കുമെന്ന് കരുതുന്നു. സുരേഷ് ഗോപി തൃശൂരില്‍ മികച്ച വിജയം നേടിയതോടെ അദ്ദേഹത്തിനൊപ്പം പാര്‍ട്ടിയും പോകുമോ എന്ന ആശങ്ക പല നേതാക്കള്‍ക്കുമുണ്ട്.

ശോഭയും സുരേഷ് ഗോപിയും അടങ്ങുന്ന മറ്റൊരു നിര ഉയര്‍ന്നുവരുന്നത് പലരെയും ആശങ്കപ്പെടുത്തുന്നുണ്ട്. മറ്റേതെങ്കിലും സംസ്ഥാനത്ത് നിന്ന് ശോഭയെ രാജ്യസഭയിലേക്ക് എത്തിച്ചേക്കുമെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. കേരളത്തിലെ ബിജെപിയുടെ ചരിത്രത്തില്‍ ശോഭയെ പോലെ കരുത്തയായ മറ്റൊരു വനിതാ നേതാവില്ല.

സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ കെ.സുരേന്ദ്രന്റെ കാലാവധി അവസാനിക്കാറായി. അതും ശോഭയ്ക്ക് അനുകൂല ഘടകമാണ്. ശോഭ പിന്നാക്കസമുദായ അംഗമായതിനാല്‍ ആ വിഭാഗത്തിലുള്ളവരെ ബിജെപിയിലേക്ക് കൂടുതല്‍ അടുപ്പിക്കാന്‍ കഴിയുമെന്ന് ദേശീയ നേതൃത്വം കരുതുന്നു. ആലപ്പുഴയിലും ആറ്റിങ്ങലിലും പിന്നാക്ക. ദളിത് വിഭാഗങ്ങളുടെ വോട്ടാണ് ശോഭ വാങ്ങിക്കൂട്ടിയത്. അതില്‍ ഭൂരിപക്ഷവും സിപിഎമ്മിന്റെ വോട്ടുകളായിരുന്നു. കോണ്‍ഗ്രസിന്റെ വോട്ടുകളില്‍ ഭൂരിപക്ഷവും ബിജെപി കയ്യടക്കി കഴിഞ്ഞു. ഇനി സിപിഎമ്മിന്റെ അടിത്തട്ടിലെ വോട്ടുകള്‍ കൂടി നേടിയാല്‍ വലിയ മുന്നേറ്റം നടത്താനാകും.

ബിജെപിയുടെ വളര്‍ച്ച സിപിഎമ്മിനെ വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്. അതിന് തടയിടാന്‍ അവര്‍ക്കിനി കഴിയുമെന്ന് തോന്നുന്നില്ല. ശോഭയെ പോലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വിശ്വാസമുള്ള നേതാക്കളെയാണ് ബിജെപി ദേശീയ നേതൃത്വം പരിഗണിക്കുന്നത്. അതുകൊണ്ട് എല്ലാ കണ്ണുകളും ശോഭയിലേക്കാണ് ഉറ്റുനോക്കുന്നത്. പാര്‍ട്ടിയിലായാലും മറ്റ് പാര്‍ട്ടികളിലായാലും. സംസ്ഥാന ബിജെപിയുടെ ഭാവി ഒരു പക്ഷെ, ഇനി ശോഭയുടെയും സുരേഷ് ഗോപിയുടെയും കൈകളിലായിരിക്കും. അല്ലാതെ പച്ചയ്ക്ക് വര്‍ഗീയത വിളമ്പുന്നവരെ കേരളം സ്വീകരിക്കില്ലെന്ന് നേതൃത്വത്തിന് മനസ്സിലായിട്ടുണ്ട്.

.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (35 minutes ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (41 minutes ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (56 minutes ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (58 minutes ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (1 hour ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (1 hour ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (1 hour ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (1 hour ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (1 hour ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (1 hour ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (2 hours ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (2 hours ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (2 hours ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (2 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (3 hours ago)

Malayali Vartha Recommends