Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ആറന്മുളയിലെ പദ്മകുമാറിന്റെ വീട് വളഞ്ഞ് പോലീസ് ! വീട്ടില്‍ നിലവിളി ബഹളവും പത്തനംതിട്ട CPM വിറയ്ക്കുന്നു

20 NOVEMBER 2025 08:07 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിൽ തിരഞ്ഞടുപ്പ് മത്സരം NDA യും ഇൻഡി സഖ്യവും തമ്മിൽ എന്ന രീതിയിലേക്ക് മാറുന്നു; ബിജെപി ഭരണ സമിതി മാറേണ്ടത് സിപി എമ്മിൻ്റെ ആവശ്യമായി മാത്രം മാറിയിരിക്കുന്നു; ആരോപണവുമായി ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ

എക്സാലോജിക്-സിഎംആര്‍എല്‍ മാസപ്പടി വിവാദം; വീണാ അറസ്റ്റിലായാൽ പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്ന് സിപിഎം

രണ്ട് മുറികളിലായി ചോദ്യം ചെയ്യൽ അച്ഛനും മകളും വിയർത്തൊലിച്ച് !! പിണറായിക്ക് കാവലിരിക്കുന്ന രക്ഷാപ്രവർത്തകർ ഇതറിഞ്ഞോ... ?

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാന ബജറ്റില്‍ വീര്യം കുറഞ്ഞ മദ്യത്തിന്‌ വന്‍തോതില്‍ നികുതി ഇളവ്‌ നല്‍കി മദ്യ വ്യവസായികള്‍ക്ക്‌ ലാഭമുണ്ടാക്കാനുള്ള നടപടിയാണ്‌ മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

ലഹരി ഒരു വ്യക്തിയെ മാത്രമല്ല, കുടുംബങ്ങളെയും സമൂഹത്തെയും തകർക്കുന്ന മഹാവിപത്ത്; യുവജനങ്ങളെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സമൂഹം കൈകോർക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വന്‍ പൊട്ടിത്തെറി. പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ഇരച്ച് പ്രതിഷേധം. ആറന്മുളയില്‍ പോലീസിനെ ഇറക്കി സര്‍ക്കാര്‍ നീക്കം. പദ്മകുമാറിന്റെ അറസ്റ്റിന് പിന്നാലെ വീടിന് സുരക്ഷ ഏര്‍പ്പെടുത്തി. പദ്മകുമാറിന്റെ വീട്ടില്‍ നിലവിളിയും ബഹളവുമാണ്. വീടിന്റെ ഭാഗത്തേക്കുള്ള റോഡ് ബാരിക്കേഡുകള്‍ വെച്ച് അടച്ചിരിക്കുകയാണ്. ആരേയും ഈ ഭാഗത്തേക്ക് കടത്തിവിടുന്നതും ഇല്ല. വഴി അടച്ച്പൂട്ടിയതോടെ പ്രദേശത്തുള്ളവര്‍ പ്രതിഷേധത്തില്‍. കണ്ടവന്മാര്‍ അമ്പലം കൊള്ളയടിച്ചതിന് നാട്ടുകാര്‍ക്ക് സൈ്വര്യം തരില്ലെന്ന് പ്രദേശത്തുള്ളവര്‍ പച്ചയ്ക്ക് വിളിച്ച് പറയുന്നു. പദ്മകുമാറിന്റെ കുടുംബത്തിന് നേരെയും തെറിവിളി. വാസു അകത്തായപ്പോഴും ഉയര്‍ന്ന ഒരു പ്രതിഷേധം നിന്റെയൊക്കെ പത്ത് തലമുറ നന്നായാലും അത് അമ്പലം കൊള്ളയുടെ സമ്പത്ത് കൊണ്ടെന്നാണ്. പദ്മകുമാറിന്റെ കാര്യത്തിലും ജനം പ്രതിഷേധിക്കുന്നത് ഇത് പറഞ്ഞുകൊണ്ട്. പദ്മകുമാറിന്റെ കുടുംബത്തോടെ എരിതീയില്‍ വീണിരിക്കുകയാണ്. നേരെ ചെന്ന് വീഴുന്നത് വറചട്ടിയിലേക്ക്.

പത്തനംതിട്ടയില്‍ സ്ഥിതി കൈവിട്ട് പോകുകയാണ്. പാര്‍ട്ടി വലിയ പ്രതിസന്ധിയില്‍ വീണിരിക്കുന്നു. സിപിഎം അമ്പലം കൊള്ളക്കാരെന്ന പ്രതിഷേധം ശക്തമാകുന്നത്. പന്തളത്തും ആറന്മുളയിലും ഭക്തരുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികളിലേക്ക് കടക്കുന്നു. പത്തനംതിട്ടയില്‍ പാര്‍ട്ടി ആളെയിറക്കിയിരിക്കുകയാണ്. പദ്മകുമാറിന്റെ അറസ്റ്റോടെ അടപടലം പൊള്ളി പാര്‍ട്ടി. ഇതിനിടെ ശബരിമല കൊള്ളയില്‍ പാര്‍ട്ടിയിലും കൂട്ടയടി.

ഈ കൊള്ളക്കാരെ ഇതുവരെ സംരക്ഷിച്ചത് ഉന്നതന്മാരാണെന്ന് പിണറായിക്ക് നേരെ വിരല്‍ചൂണ്ടി വിമര്‍ശനം. വിവാദം വന്നപ്പോള്‍ തന്നെ ആരോപണവിധേയരെ പാര്‍ട്ടി പുറത്താക്കിയിരുന്നെങ്കില്‍ പാര്‍ട്ടി ധാര്‍മ്മികത കാണിച്ചു കള്ളന്മാരെ സംരക്ഷിക്കില്ലെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുമായിരുന്നു. എന്നാല്‍ അറസ്റ്റ് വരെ കാത്തിരുന്നു പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയവര്‍ ഇപ്പോള്‍ വായുംപൂട്ടി മിണ്ടാതിരിക്കുന്നുവെന്ന് മുതിര്‍ന്ന നേതാക്കള്‍ വിമര്‍ശിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ശബരിമല തിരിച്ചടിച്ചാല്‍ അതിന് കാരണക്കാര്‍ ചിലര്‍ മാത്രമായിരിക്കുമെന്ന് പിണറായിയുടെ പേര് പറയാതെ പറഞ്ഞ് നേതാക്കള്‍.



പദ്മകുമാര്‍ വിഷയത്തില്‍ നേതാക്കന്മാര്‍ക്ക് പലര്‍ക്കും പല അഭിപ്രായം. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. പത്മകുമാറിന് എന്തെങ്കിലും പങ്കുണ്ടെങ്കില്‍ പത്മകുമാര്‍ അനുഭവിക്കേണ്ടിവരും. പത്മകുമാര്‍ കുറ്റക്കാരനാണെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. ചോദ്യം ചെയ്യല്‍ കഴിഞ്ഞതേയുള്ളൂ. കുറേ നടപടികള്‍ കൂടി ഉണ്ടല്ലോ''  ശിവന്‍കുട്ടി പറഞ്ഞു. കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ കാത്തിരിക്കണം. സര്‍ക്കാരിന്റെ കൈകള്‍ ശുദ്ധമാണ്. കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അതായത് പദ്മകുമാറിനെ വിമര്‍ശിക്കാതെയാണ് ദേവസ്വം മുന്‍മന്ത്രിയുടെ പ്രസ്താവന.

ദേവസ്വം ബോര്‍ഡിന്റെ തീരുമാനങ്ങള്‍ സര്‍ക്കാരിന്റെ അറിവോടെയല്ലെന്നും സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നവയാണെന്നും കടകംപള്ളി സുരേന്ദ്രന്‍. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയതാണെന്നും കടകംപള്ളി വ്യക്തമാക്കി. ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് മന്ത്രിതലത്തില്‍ ഫയല്‍ അയയ്‌ക്കേണ്ട കാര്യമില്ലെന്നും ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട ഒരു ഫയലും തന്റെ ഭരണസമയത്ത് വന്നിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ദേവസ്വം ബോര്‍ഡിന്റെ തീരുമാനങ്ങള്‍ ബോര്‍ഡിന്റേത് മാത്രമാണെന്നും ഇളക്കാന്‍ പറയാനും പൂശാന്‍ പറയാനും ദേവസ്വം മന്ത്രിക്ക് അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേവസ്വം ബോര്‍ഡിന്റെ തീരുമാനങ്ങള്‍ സര്‍ക്കാരിന്റെ അറിവോടെയല്ല. പ്രതിപക്ഷം ഒരുപാട് അന്യായങ്ങള്‍ വിളിച്ചു പറയുന്നുണ്ട്. പ്രതിപക്ഷനേതാവ് മറുപടി പറയാത്തതിന് കോടതി മുഖേന സിവില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. താന്‍ അയച്ച അപകീര്‍ത്തി കേസില്‍ പ്രതിപക്ഷ നേതാവ് ഇതുവരെയും മറുപടി നല്‍കിയിട്ടില്ല. എല്ലാകാര്യങ്ങളും മാധ്യമങ്ങളോട് വിളിച്ചു പറയേണ്ട ആവശ്യമില്ലെന്നും കടകംപള്ളി.

ശബരിമല സ്വര്‍ണ്ണ കൊള്ള അന്വേഷണത്തില്‍ കര്‍ശന നടപടി ഉറപ്പാണെന്ന് സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. ആരാണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും രാജു എബ്രഹാം വ്യക്തമാക്കി. ഇനി പാര്‍ട്ടി പ്രവര്‍ത്തകന്‍ ആണെങ്കിലും കര്‍ശന നടപടി ഉണ്ടാകും. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ ആളുകളെയും തൂക്കി എടുത്ത് അകത്ത് ഇടാന്‍ ആണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ കര്‍ശന നടപടി ഉണ്ടാകുമെന്നും സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി വിവരിച്ചു. ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണത്തിലൂടെ ഭക്തരുടെ വിശ്വാസം സര്‍ക്കാര്‍ നേടിയെന്നും രാജു എബ്രഹാം അഭിപ്രായപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗവും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ പത്മകുമാറിന്റെ ചോദ്യം ചെയ്യല്‍ നടക്കുന്ന വേളയിലായിരുന്നു രാജു എബ്രഹാം പ്രതികരിച്ചത്. എസ് ഐ ടി അന്വേഷണത്തില്‍ തെളിവുകളോടെ വന്നാല്‍ ആരായാലും ചോദ്യം ചെയ്യപ്പെടണം. ആരാണെങ്കിലും മുഖം നോക്കാതെ നടപടി സ്വീകരിക്കട്ടെയെന്നും സി പി എം ജില്ലാ സെക്രട്ടറി പ്രതികരിച്ചു.



പത്മകുമാറിന്റെ ദേവസ്വം ബോര്‍ഡില്‍ അംഗമായിരുന്ന രണ്ടു പേര്‍ പ്രാഥമിക ചോദ്യം ചെയ്യലിന് നേരത്തെ ഹാജരായിരുന്നു. രണ്ടു പേരും തന്ത്രിയും ദേവസ്വം ജീവനക്കാരും പറയുന്നതാണ് അന്നത്തെ ദേവസ്വം ബോര്‍ഡ് ചെയ്തിരുന്നതെന്ന് പറഞ്ഞിരുന്നു. ഇതിന് സമാനമായ മൊഴിയാണ് പത്മകുമാറും നല്‍കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ വിശ്വാസത്തില്‍ എടുത്തത് 'തന്ത്രി'യെ വിശ്വാസത്തിലെടുത്താണെന്നാണ് പത്മകുമാറിന്റെ മൊഴി. തന്ത്രിയുടെ ആളെന്ന നിലയിലാണ് എല്ലാം ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ചെയ്തു നല്‍കിയതെന്നതാണ് പത്മകുമാറിന്റെ നിലപാട്. എന്നാല്‍ വിഷയത്തില്‍ പത്മകുമാറിനെതിരെ നിരവധി തെളിവുകള്‍ എസ് എ ടി ശേഖരിച്ചിരുന്നു. അറസ്റ്റിലായ എല്ലാവരും പത്മകുമാറിനെതിരേയും മൊഴി നല്‍കി. ഈ സാഹചര്യത്തിലാണ് അറസ്റ്റ്.

ഒരു രാഷ്ട്രീയ ഉന്നതിനെതിരേയും പത്മകുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഏറ്റുമാനൂര്‍ ക്ഷേത്ര കവര്‍ച്ചയില്‍ തെളിവുണ്ടാക്കിയ സാക്ഷിയ്ക്ക് ദേവസ്വം ബോര്‍ഡ് വീടു വച്ചു നല്‍കിയിരുന്നു. ഇത് സ്‌പോണ്‍സര്‍ഷിപ്പായി പോറ്റി നടത്തിയതാണ്. പത്മകുമാറിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ഇത്. പോറ്റി മറ്റൊരു രാഷ്ട്രീയ ഉന്നതന്‍ പറഞ്ഞതെല്ലാം ചെയ്തു കൊടുത്തിരുന്നുവെന്നും അതിന്റെ അര്‍ത്ഥ ആ നേതാവിനും സ്വര്‍ണ്ണ കൊള്ളയില്‍ പങ്കുണ്ടോ എന്ന സംശയം പത്മകുമാര്‍ ഉയര്‍ത്തിയിട്ടുണ്ട. എസ് എ ടി ഇത് ഗൗരവത്തില്‍ എടുക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. സ്വര്‍ണ്ണ കൊള്ളയില്‍ ഈ ഉന്നതന്‍ ഫയലുകളൊന്നും കണ്ടിട്ടില്ല. ഈ സാഹചര്യത്തില്‍ ആ വഴിയ്ക്ക് അന്വേഷണം നീളില്ല. രാഷ്ട്രീയ ഉന്നതന്റെ നാട്ടിലെ ക്ഷേത്രത്തിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പ് എത്തിയെന്നാണ് പത്മകുമാര്‍ പറയുന്നത്. എന്നാല്‍ തന്ത്രിയ്‌ക്കെതിരെ നല്‍കിയ മൊഴികളില്‍ പരിശോധന നടക്കും. ഇതും രക്ഷപ്പെടാനുള്ള പത്മകുമാറിന്റെ ശ്രമമാണെന്ന വാദം സജീവമായിരുന്നു. രണ്ടു ദിവസം മുമ്പ് തന്ത്രിയ്‌ക്കെതിരെ മുന്‍ മേല്‍ശാന്തിയുടെ പേരില്‍ വ്യാജ കത്ത് പ്രചരിച്ചിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് പിന്നില്‍ തന്ത്രിയാണെന്ന് വ്യാജമായി വരുത്തുന്നതായിരുന്നു ആ കത്ത്. ആ കത്ത് എഴുതിയെന്ന് പറഞ്ഞ മേല്‍ശാന്തി തന്നെ അങ്ങനെയൊരു കത്തില്ലെന്ന് വ്യക്തമായിരുന്നു. അന്വേഷണ അട്ടിമറിയ്ക്ക് വേണ്ടിയാണ് ഈ കത്തെന്ന് അന്വേഷണ സംഘവും വിലയിരുത്തിയിട്ടുണ്ട്.


കേസില്‍ 2018ലെ ഭരണ സമിതിയെ പ്രതിയാക്കിയപ്പോള്‍ തന്നെ പത്മകുമാര്‍ പ്രതികരണം നടത്തിയിരുന്നു. പ്രതികരണം ഇങ്ങനെയായിരുന്നു '2007 മുതല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. 2007ലാണ് പോറ്റി വരുന്നത്. കീഴ്ശാന്തിയുടെ സഹായിയായിട്ടാണ് വന്നത്. 2007ന് മുന്‍പ് പോറ്റി എവിടെയായിരുന്നു? അത് അന്വേഷിക്കണം. അതിന് മുന്‍പ് ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലായിരുന്നു. ആലപ്പുഴയിലെ കീഴ്ശാന്തിയുടെ സഹായിയായിട്ടാണ് പോറ്റി ശബരിമലയില്‍ എത്തിയത്. അതിന് മുന്‍പ് ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു.അക്കാര്യം കൂടി അന്വേഷിക്കൂ?ആരായിരുന്നു അവിടത്തെ തന്ത്രി എന്നും അന്വേഷിക്കണം. മാധ്യമങ്ങള്‍ പത്മകുമാറിലേക്ക് കേന്ദ്രീകരിക്കുകയാണ്.

ഈ അവതാരങ്ങളെ മുഴുവന്‍ അവിടെ കൊണ്ടുവന്നത് 2019 ലെ ഭരണസമിതിയാണോ? ഉണ്ണികൃഷ്ണന്‍ പോറ്റി 2007ല്‍ വന്ന ആളാണ്. എന്നെക്കാള്‍ ബന്ധമുള്ള ആളുകള്‍ ഇവിടെ ഉണ്ട്. എന്തായാലും സത്യം പുറത്തുവരും. ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും മറുപടി പറയേണ്ടി വരും.' പത്മകുമാര്‍ അന്ന് കൂട്ടിച്ചേര്‍ത്തിരുന്നു. ഈ മൊഴി തന്നെയാണ് പ്ത്മകുമാര്‍ ഇന്നും ആവര്‍ത്തിച്ചത്. എഫ് ഐ ആര്‍ വന്ന ആദ്യ നാളുകളില്‍ പ്രതികരിച്ച പത്മകുമാര്‍ പിന്നീട് മൗനത്തിലായി. തന്ത്രങ്ങളൊന്നും പുറത്തു പറയരുതെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സമീപനം പത്മകുമാര്‍ എടുത്തത്. എന്നിട്ടും ഹൈക്കോടതിയുടെ കടുത്ത നിലപാടുകള്‍ പത്മകുമാറിന് വിനയായി.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (4 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (5 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (6 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (6 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (6 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (6 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (6 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (6 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (6 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (6 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (7 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (10 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (11 hours ago)

Malayali Vartha Recommends