കോൺഗ്രസുകാരൻ എന്ന് പറയുന്നത് തന്നെ അഭിമാനാണ്; പാർട്ടിയുടെ മോശം സമയത്ത് പാർട്ടിക്കൊപ്പം നിന്ന ആളാണ് താൻ; മുൻഗാമികൾ തുടങ്ങി വച്ച നല്ല കാര്യങ്ങൾ നടപ്പിലാക്കുമെന്ന് പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി

മുൻഗാമികൾ തുടങ്ങി വച്ച നല്ല കാര്യങ്ങൾ നടപ്പിലാക്കുമെന്ന് പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി. പാലക്കാട് നേതാക്കൾ നല്ല രീതിയിൽ പിന്തുണ നൽകുന്നുണ്ട്. താനിപ്പോൾ വന്ന ആളാണ് എന്ന രീതിയിൽ അല്ല അവർ തന്നെ സ്വീകരിക്കുന്നത്. കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ട് . മണ്ഡലത്തിന്റെ കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ട് ,മണ്ഡലം തനിക്ക് അപരിചതമല്ല .
എളുപ്പത്തിൽ പറയാവുന്ന ആരോപണമാണ് താൻ ഒരു സിനിമ നടൻ എന്നത് . വക്കീലന്മാർ മത്സരിക്കുന്നുണ്ട്.പിന്നെ എന്ത് കൊണ്ട് സിനിമാ നടന് മത്സരിച്ച് കൂടാ. കോൺഗ്രസുകാരൻ എന്ന് പറയുന്നത് തന്നെ അഭിമാനാണ് . പാർട്ടിയുടെ മോശം സമയത്ത് പാർട്ടിക്കൊപ്പം നിന്ന ആളാണ് താൻ. ഇങ്ങോട്ടു വിളിച്ച് പ്രചാരണത്തിനു വരാം എന്ന് പറയുന്നവരുണ്ട് .
ധൈര്യ സമ്മേതം പാർട്ടി നിലപാട് പറഞ്ഞ വ്യക്തിയാണ് എന്നൊക്കെ പറയുന്നവരുണ്ട്.അതൊരു ധൈര്യമാണെന്ന് കേൾക്കുമ്പോൾ അത്ഭുതം. നമ്മുടെ രാഷ്ട്രീയ നിലപാട് പറയാൻ എന്തിനാണ് ധൈര്യത്തിന്റെ ആവശ്യം എന്നാണ് പിഷാരടിയുടെ ചോദ്യം .
മുതിർന്ന സിപിഐഎം നേതാവ് തോമസ് ഐസക്ക് ഉൾപ്പെടെയുള്ളവരുടെ ആരോപണങ്ങൾക്ക് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേശ് പിഷാരടി മറുപടി നൽകിയിരുന്നു. എന്നുമുതലാണ് കലയും കലാകാരനും സിപിഐഎമ്മിന് കണ്ണിന് കണ്ടുകൂടാത്തവരായതെന്ന് പിഷാരടി ചോദിച്ചു.
തങ്ങൾക്കൊപ്പം നിൽക്കാത്തവരൊക്കെ വെറുക്കപ്പെട്ടവരെന്ന പ്രത്യയശാസ്ത്രം അവർ പ്രചരിപ്പിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. അദ്ദേഹത്തിന് ഒപ്പം പറയാനായി അനാവശ്യ ചർച്ചകളും പ്രതികരണങ്ങളും നടത്താൻ താനില്ല. തനിക്ക് സംസ്‌കാരമുണ്ടെന്നും അത് സമരം ചെയ്താൽ കിട്ടുന്ന ഒന്നല്ലെന്നും രമേശ് പിഷാരടി പറഞ്ഞു.
https://www.facebook.com/Malayalivartha


























