സൗദിയില്‍ വീണ്ടും കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 24 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരാൾ മരിച്ചു
സൗദിയില്‍ മരണം വിതക്കുന്ന കൊറോണ വൈറസ് പടരുന്നു..കനത്ത ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍
സൗദിയില്‍ വീണ്ടും കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 24 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരാൾ മരിച്ചു
രോഗം ബാധിച്ചവരില്‍ 65 ശതമാനം പേരും റിയാദ് പ്രവിശ്യയിലെ വാദി അല്‍ ദവാസിര്‍ നിവാസികളാണ്...
ബുറൈദ, ഖമീസ് മുശൈത്ത് എന്നിവിടങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ രാജ്യത്ത് 773 പേര്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ട്.2012 മുതലാണ് കൊറോണ വൈറസ് പ്രചരിച്ച് തുടങ്ങിയത്.ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം നവംബര്‍ വരെ 27 രാജ്യങ്ങളിലായി 2274 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. 806 പേര്‍ മരിക്കുകയും ചെയ്തു. മരിച്ചവരില്‍ 80 ശതമാനം പേരും സൗദിയിലുള്ളവരായിരുന്നു.
ഒരിടവേളയ്ക്ക് ശേഷം വീണ്ടും രോഗബാധ സ്ഥിരീകരിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുകയാണ്. ഈ സാഹചര്യത്തിലാണ് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. ഒട്ടകങ്ങളില്‍ നിന്നാണ് വൈറസ് ബാധയുണ്ടാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.ഒട്ടകങ്ങളും അവയുടെ ചുറ്റുപാടുകളുമായി നേരിട്ടും അല്ലാതെയുമുള്ള ബന്ധങ്ങള്‍ ഒഴിവാക്കണം. ഒട്ടക ഉൽപന്നങ്ങളും ഒട്ടകപ്പാല്‍ പാചകം ചെയ്യാതെ ഉപയോഗിക്കുന്നതിലും ശ്രദ്ധ വേണം. കൊറോണ ബാധിച്ച രോഗികളുമായുള്ള സഹവാസത്തിലും ശ്രദ്ധ വേണമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നുണ്ട്
ന്യുമോണിയയും കിഡ്‌നി തകരാറും ആണ് രോഗലക്ഷണം . ഈ വൈറസ് മനുഷ്യരില്‍നിന്നും മനുഷ്യരിലേക്ക് പകരുമെന്ന കണ്ടെത്തലാണ് ആശങ്കയ്ക്ക് കാരണം. രോഗിയോട് അടുത്ത് ഇടപെഴുകുന്നവരിലേക്ക് രോഗാണു പകരുമെന്നാണ് കണ്ടെത്തല്‍.2003ല്‍ ഏഷ്യയില്‍ കാണപ്പെട്ട സാര്‍സ് വൈറസിനോടു സാമീപ്യമുള്ളതാണ് കൊറോണ വൈറസെന്നുള്ളതാണ് വൈദ്യശാസ്ത്രജ്ഞരുടെ പ്രാഥമിക നിഗമനം. ഏതെങ്കിലും വൈറസിന് രൂപമാറ്റം സംഭവിച്ചതാണോ എന്നും അതോ മൃഗങ്ങളില്‍ കാണുന്ന വൈറസ് മനുഷ്യരിലേക്ക് പകര്‍ന്നതാണോ എന്നും ഇതുവരെ ശാസ്ത്രലോകത്തിന് വ്യക്തത ലഭിച്ചിട്ടില്ല
മിഡില്‍ ഈസ്റ്റില്‍ നിന്ന് ദക്ഷിണ കൊറിയയിലെത്തിയ കൊറോണ രോഗ ബാധിതനിലൂടെയാണ് ഇവിടെ രോഗം വ്യാപിച്ചതെന്നും സൂചനയുണ്ട് . ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ഹജ്ജ്, ഉംറ കാലങ്ങളില്‍ രോഗം വ്യാപിക്കാതിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി
https://www.facebook.com/Malayalivartha