പുൽവാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍റെ കുടുംബത്തിന് രേഖകള്‍ ഒന്നും ആവശ്യപ്പെടാതെ ഇന്‍ഷൂറന്‍സ് തുക നല്‍കി ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ നിന്ന് പുല്‍വാമയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍ എച്ച്. ഗുരുവിന്‍റെ കുടുംബത്തിനാണ് എല്‍ഐസി പണം നല്‍കിയത്
പുൽവാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍റെ കുടുംബത്തിന് രേഖകള്‍ ഒന്നും ആവശ്യപ്പെടാതെ ഇന്‍ഷൂറന്‍സ് തുക നല്‍കി ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ നിന്ന് പുല്‍വാമയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍ എച്ച്. ഗുരുവിന്‍റെ കുടുംബത്തിനാണ് എല്‍ഐസി പണം നല്‍കിയത്.
മണ്ഡ്യയിലുള്ള എല്‍ഐസി ബ്രാഞ്ച് 3,82,199 രൂപയാണ് ഗുരുവിന്‍റെ നോമിനിയുടെ അക്കൗണ്ടിലേക്ക് ഗുരുവിന്‍റെ വീരമൃത്യു സംഭവിച്ച് 48 മണിക്കൂര്‍ തികയും മുന്‍പ് എത്തിച്ചത്. എല്‍ഐസി അധികൃതര്‍ മരണസര്‍ട്ടിഫിക്കറ്റിനോ, മറ്റ് രേഖകള്‍ക്കോ കാത്തുനിന്നില്ല എന്നാണ് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സാധാരണരീതിയില്‍ മരണസര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ സമര്‍പ്പിച്ചാലാണ് ഇന്‍ഷൂറന്‍സ് തുക നോമിനിയുടെ പേരിലേക്ക് മാറ്റാറുള്ളു. എന്നാല്‍ എച്ച് ഗുരുവിന്‍റെ കാര്യത്തില്‍ മരണസര്‍ട്ടിഫിക്കറ്റിനോ മറ്റ് രേഖകള്‍ക്കോ ഒന്നും കാത്തുനില്‍ക്കാതെ എല്‍ഐസി അധികൃതര്‍ പണം അനുവദിക്കുകയായിരുന്നു.
അതേ സമയം ഇന്‍ഷൂറന്‍സ് കമ്പനിയുടെ നടപടി സോഷ്യല്‍ മീഡിയയിലും മറ്റും വലിയ പ്രശംസയാണ് നേടുന്നത്. എട്ട് വര്‍ഷം മുന്‍പാണ് ഗുരു അര്‍ദ്ധസൈനിക വിഭാഗത്തിന്‍റെ ഭാഗം ആകുന്നത്. കാശ്മീരില്‍ എത്തുന്നതിന് മുന്‍പ് ഇദ്ദേഹം ജാര്‍ഖണ്ഡിലാണ് സേവനം അനുഷ്ഠിച്ച് കൊണ്ടിരുന്നത്. ഈ മാസം ആദ്യം മണ്ഡ്യയിലെ വീട്ടില്‍ അവധിക്ക് എത്തിയ ഗുരു ഫെബ്രുവരി 10നായിരുന്നു ജോലി സ്ഥലത്തേക്ക് തിരിച്ചുപോയത്.
ഗുരു ഭീകരാക്രമണം നടന്ന ദിവസം ഉച്ചയ്ക്ക് വീട്ടിലേക്ക് വിളിച്ച് അമ്മയുമായി സംസാരിച്ചിരുന്നു. ആറ് മാസം മുന്‍പാണ് ഇദ്ദേഹത്തിന്‍റെ വിവാഹം കഴിഞ്ഞത്. ഇദ്ദേഹത്തിന്‍റെ കുടുംബത്തിലെ എക സ്ഥിര വരുമാനക്കാരാനായിരുന്നു ഗുരു. ഇദ്ദേഹത്തിന്‍റെ അനുജന്‍ ഒരു കൂലിപ്പണിക്കാരനാണ്.
വ്യാഴാഴ്ച ഗുരുവിന്‍റെ ഫോണ്‍ കോള്‍ കലാവതിക്ക് വന്നിരുന്നു. എന്നാല്‍, ജോലികള്‍ക്കിടയില്‍ അത് കണ്ടില്ല. അല്‍പസമയത്തിന് ശേഷം തിരികെ വിളിച്ചെങ്കിലും ഗുരുവിന്‍റെ നമ്പര്‍ പരിധിക്ക് പുറത്തായിരുന്നു. അവസാനമായി തന്‍റെ ഭര്‍ത്താവിനോട് സംസാരിക്കാനുള്ള അവസരം പോലും വിധി തട്ടിയെടുത്തുവെന്ന് കലാവതി കണ്ണീരോടെ പറഞ്ഞു. ഭീകരാക്രമണം നടന്ന ദിവസം രാത്രി 11ഓടെയാണ് കലാവതി കാര്യങ്ങള്‍ അറിയുന്നത്.
അതിര്‍ത്തിയില്‍ ജവാന്മാര്‍ മരിക്കുന്നതിനെതിരെയും കലാവതി പ്രതികരിച്ചു. എപ്പോഴും അതിര്‍ത്തി കാക്കുന്നവര്‍ കൊല്ലപ്പെടുന്നെങ്കില്‍ അവരെ വീടുകളിലേക്ക് തിരിച്ച് അയക്കണം. കുറഞ്ഞ പക്ഷം അവരുടെ കുടുംബങ്ങളെ നോക്കാന്‍ എങ്കിലും സാധിക്കും.
ഗുരു ശ്രീനഗറില്‍ ആയിരുന്നുവെന്നാണ് പറഞ്ഞിരുന്നത്. പുല്‍വാമയിലേക്ക് പോകുന്നുവെന്നത് തന്നെ അറിയിച്ചിരുന്നില്ല. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പല തരം അവസ്ഥകളില്‍ ഗുരു സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രാജ്യത്തെ സംരക്ഷിക്കാനായി പോരാടിയ തന്‍റെ ഭര്‍ത്താവിനെ ഓര്‍ത്ത് അഭിമാനിക്കുന്നു. എന്നാല്‍, ഗുരുവിനെ സംരക്ഷിക്കാന്‍ ആര്‍ക്കുമായില്ലെന്നും കലാവതി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha