പ്രവാസികളെ കുടുക്കിയ കൊറോണ സമ്പത് വ്യവസ്ഥയെയും സ്തംഭിപ്പിച്ചു; ഇനിയും എത്രനാൾ...

കോവിഡ് 19 അത് രോഗം ബാധിച്ചവരിൽ മാത്രമല്ല ഒതുങ്ങുന്നത്. ലോകരാജ്യങ്ങളുടെ അതിർവരമ്പുകൾ കടന്ന് വ്യാപിച്ചുകൊണ്ടിരിക്കുന്നത്. അത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് മാത്രം ഒതുങ്ങുകയല്ല. ഒരു രാജ്യത്തിൻറെ തന്നെ അടിത്തറയായ സമ്പത് വ്യവസ്ഥയെയും ഉലയ്ക്കുകയാണ്. അതായത് ആഗോള സമ്പദ് വ്യവസ്ഥ ഇപ്പോൾ സ്തംഭിച്ച അവസ്ഥയിലാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. വന്‍വ്യവസായങ്ങളെ മാത്രമല്ല, ആരോഗ്യമേഖല,നിർമാണം–റീട്ടെയില്‍–സേവന മേഖലകളിലും സ്ഥിതി രൂക്ഷമാണ്.ട്രാൻസ്പോർട്ടേഷൻ, വിദ്യാഭ്യാസ മേഖലകളിലും കാര്യങ്ങൾ വ്യത്യാസമില്ലാതെ തന്നെ തുടരുകയാണ്.
അതോടൊപ്പം തന്നെ വിവിധ രാജ്യങ്ങൾ യാത്രകളും കോൺഫറൻസുകളുമൊക്കെ നിരോധിച്ചു. പലയിടത്തും പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ് തുടരുന്നത്. കമ്പനികൾ ജീവനക്കാരോട് വീട്ടിൽ തന്നെ തുടരാൻ ആവശ്യപ്പെടുകയും ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. ഇത്തരം ആഘാതങ്ങൾ സമ്പദ് വ്യവസ്ഥയിൽ അധിക നാൾ തുടരാനിടയില്ലെങ്കിലും അതിന്റെ പ്രത്യാഘാതം തുടരുകതന്നെ ചെയ്യുമെന്നാണ് പല അധികൃതരും പറയുന്നത്. വരും നാളുകളിൽ ഈ മഹാമാരിയുടെ ശക്തി കുറയുന്നതോടെ നേരിട്ടുള്ള ആഘാതം കുറയുമെന്നാണ് പ്രതീക്ഷ കൽപ്പിക്കുന്നത്.
വിദഗ്ധരുടെ അഭിപ്രായത്തിൽ ആഗോള തലത്തിൽ മൊത്ത ഉൽപാദനം അടുത്ത പാദത്തിൽ ഒരു ശതമാനമെങ്കിലും ഇടിവുണ്ടാകുമെന്നാണ് എന്നതാണ്. ഇന്ത്യയിലാകട്ടെ ആഭ്യന്തര മൊത്ത ഉൽപ്പാദനത്തിൽ അര ശതമാനം ഇടിവ് പ്രതീക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ മൊത്തത്തിൽ തളർച്ചയിലായ സമ്പദ് വ്യവസ്ഥകൾക്കാണ് ഇത്തരത്തിലൊരു ഇരുട്ടടി കിട്ടിയത് എന്നുകൂടി ഓർക്കുകയും ചെയ്യണം. യഥാർത്ഥ ആഘാതം എത്രയായിരിക്കുമെന്നും എത്രകാലം ഇതു നീണ്ടു നിൽക്കുമെന്നും ആർക്കും പ്രവചിക്കാനാകാത്ത അവസ്ഥയാണ് ഉരുവായിരിക്കുന്നത്. കൊറോണ വൈറസ് പത്തി താഴ്ത്തുന്നതു വരെ നിലയിങ്ങനെ തന്നെ തുടരുകയും ചെയ്യുന്നതായിരിക്കും.
ആഴ്ചകളോളം നീണ്ടു നിൽക്കുന്ന തൊഴിൽ നഷ്ടം തൊഴിലില്ലായ്മയുടെ തോത് ഉയർത്തുന്നത് പ്രവാസികൾക്കാണ് തിരിച്ചടിയായി മാറുന്നത്. അതോടൊപ്പം തന്നെഅവധിക്കു നാട്ടിലെത്തിയ പലർക്കും ജോലി സ്ഥലത്തേക്കു മടങ്ങനായിട്ടില്ല എന്നത് ഏവരെയും തളർത്തുന്നു. അവരോട് ഇനി മടങ്ങിവരേണ്ട എന്നു കമ്പനികള്‍ പറയാനുള്ള സാധ്യതയും ഏറിവരികയാണ്. ഉത്‍പ്പന്ന വിതരണ സമ്പ്രദായം തകരാറിലായത് പുനസ്ഥാപിക്കാൻ എത്ര കാലമെടുക്കും എന്നതും തീർച്ചപ്പെടുത്തിപ്പോയിട്ടില്ല.
അതായത് കോവിഡ് വരും ദിവസങ്ങളിൽ രാജ്യങ്ങളുടെ മാത്രമല്ല കുടുംബങ്ങളുടെയും വ്യക്തികളുടെയും നട്ടെല്ലൊടിക്കും എണ്ണത്തിലും സംശയമില്ല. രോഗബാധിതരാണോ എന്ന സംശയത്തിന്റെ നിഴലിൽ നിരീക്ഷണത്തിലുള്ളവർക്ക് ജോലിക്ക് പോകാൻ കഴിയാത്തത് ആ കുടുംബങ്ങളിലെ സാമ്പത്തികമായി തകർക്കും എന്നതിൽ സംശയമില്ല.
https://www.facebook.com/Malayalivartha