കോറോണയ്ക്ക് സൗദി അറേബ്യയുടെ സൗജന്യ ചികിത്സ; പ്രവാസികൾക്കും സ്വദേശികൾക്കും ചികിത്സ ഉറപ്പുവരുത്തി സൽമാൻ രാജാവ്, നിർണായക തീരുമാനത്തിൽ മനംനിറഞ്ഞ് പ്രവാസികൾ
കൊറോണ വ്യാപനം തടയാൻ എല്ലാ ഗൾഫ് രാഷ്ട്രങ്ങളും കഠിനമായി തന്നെ പരിശ്രമിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഏറ്റവും കൂടുതൽ കോറോണ റിപ്പോർട്ട് ചെയ്ത രാജ്യമായ സൗദിയും കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപെടുത്തുകയുണ്ടായി.ഇപ്പോഴിതാ രാജ്യത്തെ സ്വദേശികളും വിദേശികളുമായ മുഴുവന്‍ പൗരന്മാര്‍ക്കും കൊറോണ ചികിത്സ സൗജന്യമായി നല്‍കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിടുകയുണ്ടായി. ഒപ്പം നിയമലംഘകരായി കഴിയുന്ന വിദേശികള്‍ക്കുള്‍പ്പെടെ ചികിത്സ ലഭ്യമാക്കണമെന്ന് സല്‍മാന്‍ രാജാവ് നിര്‍ദേശിക്കുകയുണ്ടായി. ഈ തീരുമാനം പ്രവാസികൾക്ക് ഏറെ നിർണായകമായി തീരുകയാണ്. തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യുന്ന സാധാരണക്കാരായ പ്രവാസികൾക്ക് ഇത് വളരെ ആശ്വാസം പകരുന്ന വാർത്തയാണ്. ഒപ്പം ഇതിന്റെ ചുവടുപിടിച്ച് മറ്റെല്ലാ ഗൾഫ് രാഷ്ട്രങ്ങളിലും പ്രവാസികൾക്ക് ഇളവ് രേഖപെടുത്തുമെന്ന് ഏവരും വിശ്വസിക്കുകയുമാണ്.
ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ ആണ് ഉത്തരവിനെ കുറിച്ച് അറിയിച്ചത്. നിയമലംഘകരായ പ്രവാസികള്‍ ചികിത്സക്കെത്തുമ്പോള്‍ നിയമ വശങ്ങളൊന്നും ചിന്തിക്കാതെ ചികിത്സ നല്‍കുകയും, പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി കണക്കാകണമെന്നും ആരോഗ്യ മന്ത്രി പറയുകയുണ്ടായി. അതോടൊപ്പം തന്നെ കൊറോണ പ്രതിരോധത്തിനും ചികിത്സക്കും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുളള സജീവമായ സഹകരണത്തെ അഭിനന്ദിക്കുന്നതായും മന്ത്രി അറിയിച്ചു. രാജ്യം കോവിഡ് 19 കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ മുന്‍കരുതലുകള്‍ കൈകൊണ്ടിരുന്നു. കോവിഡ് 19 സാഹചര്യവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും വിലയിരുത്തുന്നുണ്ടെന്ന് മന്ത്രി പറയുകയുണ്ടായി.
എന്നാല്‍ ഇതുവരെ കൊറോണ വൈറസിന് വാക്സിനുകളൊന്നും കണ്ടെത്താത്തത് ഏറെ ആശങ്കയ്ക്ക് വഴിവയ്ക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി. രാജാവിന്റെ ഉത്തരവ് പ്രകാരം രാജ്യത്ത് ഇഖാമയുടെ കാലാവധി കഴിഞ്ഞും, ഹുറൂബിലായും കഴിയുന്ന നിരവധി വിദേശികള്‍കും കൊറോണയുമായി ബന്ധപ്പെട്ട് ആശുപത്രികളില്‍ ചികിത്സക്കായി ചെല്ലാവുന്നതാണ്. ഒപ്പം ഇവർക്കും സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്നതായിരിക്കും.
അതോടൊപ്പം തന്നെ സൗദി അറേബ്യയിൽ ഇന്നലെ മാത്രം പുതുതായി 154 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 1453 ആയി ഉയരുകയുണ്ടായി. തിങ്കളാഴ്ച 49 പേർ കൂടി സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 115 ആയിരിക്കുകയാണ്. 22 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്. ബാക്കിയുള്ളവരിൽ ഭൂരിഭാഗവും നല്ല ആരോഗ്യവസ്ഥയിലാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
https://www.facebook.com/Malayalivartha