Widgets Magazine
15
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓപ്പറേഷൻ സിന്ദൂർ.. ഇന്ത്യൻ വ്യോമസേന തകർത്ത പാകിസ്ഥാനിലെ മുരിദ്കെയിലുള്ള ഭീകരകേന്ദ്രത്തിന്റെ പുനർനിർമാണം..രഹസ്യാന്വേഷണ ഏജൻസികൾ തയാറാക്കിയ റിപ്പോർട്ട്..


അതിക്രൂരമായ മർദ്ദനത്തിന്റെ വാർത്ത.. രണ്ട് യുവാക്കള്‍ അതി ക്രൂര പീഡനത്തിനിരയായത്..മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന തരത്തില്‍ ആയിരുന്നു പീഡനം..ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിച്ചെന്നും കെട്ടിത്തൂക്കി..


നാളെ ആര്യാടന്‍ വലതുകാല്‍ വച്ച് സഭയില്‍ കയറും; രാഹുൽ ഇപ്പോൾ ഇ സാഹചര്യത്തിൽ സഭയിലെത്തിയാൽ..രാഹുലിനേറ്റ മുറിവിൽ ഭരണപക്ഷം വീണ്ടും കുത്തി നോവിപ്പിക്കും..ബോംബ് സതീശന്റെ നെഞ്ചിൽ..


കാക്കയ്ക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്..പ്രസവിച്ചാൽ മാത്രം അമ്മയാകുമോ..നവജാത ശിശുവിന്റെ നെറ്റിയില്‍ നിന്നും രക്തം വരുന്നതും തൊണ്ടയില്‍ നിന്ന് ടിഷ്യു പേപ്പറും കണ്ടെത്തി.


ജെന്‍സണെ ആലോചിച്ച് ജീവിക്കുന്നില്ലത്രേ... അവള്‍ നന്ദിയില്ലാത്തവളായി മാറി: ഇൻബോക്‌സിലേക്ക് വരുന്ന വെറുപ്പുളവാക്കുന്ന മെസ്സേജുകളുടെ ലിങ്ക് സുഹൃത്തിനയച്ച് ശ്രുതി...

ദുബായില്‍ മരിച്ച വ്യവസായ പ്രമുഖന്‍ അറയ്ക്കല്‍ ജോയിയുടെ മൃതദേഹം ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലെത്തിച്ചു സംസ്‌കരിക്കും... ഭാര്യയ്ക്കും മക്കള്‍ക്കും മൃതദേഹത്തെ അനുഗമിച്ചു യാത്ര ചെയ്യാന്‍ വിദേശ, ആഭ്യന്തര മന്ത്രാലയങ്ങളുടെ അനുമതി

29 APRIL 2020 07:42 AM IST
മലയാളി വാര്‍ത്ത

ദുബായില്‍ മരിച്ച വ്യവസായ പ്രമുഖന്‍ അറയ്ക്കല്‍ ജോയിയുടെ മൃതദേഹം ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലെത്തിച്ചു സംസ്‌കരിക്കും. ഭാര്യയ്ക്കും മക്കള്‍ക്കും മൃതദേഹത്തെ അനുഗമിച്ചു യാത്ര ചെയ്യാന്‍ വിദേശ, ആഭ്യന്തര മന്ത്രാലയങ്ങളുടെ അനുമതി ലഭിച്ചു. സംസ്‌കാരം ജന്‍മനാടായ വയനാട്ടില്‍ ആയിരിക്കും.വിമാനസര്‍വീസുകള്‍ക്ക് രാജ്യാന്തര വിലക്ക് ഏര്‍പ്പെടുത്തിയ ശേഷം ആദ്യമായാണ് യുഎഇയില്‍ നിന്ന് കോഴിക്കോട്ടേക്ക് ചാര്‍ട്ടേഡ് വിമാനത്തിന് അനുമതി ലഭിക്കുന്നത്. മൃതദേഹം പെട്ടെന്ന് നാട്ടിലെത്തിയ്ക്കാന്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ശ്രമങ്ങള്‍ നടന്നിരുന്നു .
ദുബായില്‍ പെട്രോളിയം റിഫൈനറി ഉടമയും നിരവധി ചരക്കു കപ്പലുകളുടെ ഉടമയുമായ വയനാട് സ്വദേശി ജോയ് അറക്കല്‍ (54) ലാണ് കഴിഞ്ഞ ദിവസം ദുബായില്‍ മരിച്ചത്. ഒട്ടേറെ കമ്പനികളുടെ ഉടമയാണ്..എന്നാല്‍ കോവിഡിനെ തുടര്‍ന്ന് രാജ്യങ്ങള്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ ജോയിയുടെ മൃതദേഹംനാട്ടിലെത്താന്‍ വൈകുമെന്നാണ് സൂചന ഉണ്ടായിരുന്നു . . ജോയിയുടെ മരണ വിവരം അറിഞ്ഞപ്പോള്‍ തുടങ്ങിയ സന്ദര്‍ശക പ്രവാഹത്തിന് ഇനിയും കുറവ് വന്നിട്ടില്ല. കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ പൊലീസ് സന്ദര്‍ശനം കര്‍ശനമായി നിയന്ത്രിക്കുന്നുണ്ട്. മകന്റെ മൃതദേഹം അവസാനമായി ഒരു നോക്ക് കാണാന്‍ സാധിക്കണമെന്ന പ്രാര്‍ഥനയോടെ പിതാവ് ഉലഹന്നാനും അറയ്ക്കല്‍ പാലസിലുണ്ട്. കോവിഡ് പ്രതിസന്ധിയും ലോക് ഡൗണും നിലനില്‍ക്കുന്നതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ ഏറെ പ്രതിസന്ധികള്‍ നിലവിലുണ്ട്.

കേരളത്തിലെ ഏറ്റവും വലിയ വീടുകളില്‍ ഒന്നായ മാനന്തവാടിയിലെ അറയ്ക്കല്‍ പാലസിലേയ്ക്ക് 2018 ഡിസംബര്‍ 29നാണ് ജോയിയും സഹോദരന്‍ ജോണിയും കുടുംബസമേതം താമസം മാറ്റിയത്. പെട്രോ കെമിക്കല്‍ രംഗത്തും വാര്‍ത്താവിനിമയ രംഗത്തും ഇരുപതോളം കമ്പനികളുടെ ഉടമയാണ് അന്തരിച്ച ജോയ് അറയ്ക്കല്‍. ജിസിസി ഉള്‍പ്പെടെ 7 രാജ്യങ്ങളില്‍ കമ്പനികള്‍ ഉണ്ടായിരുന്നു. ജഫ്‌സ്, ഹംറിയ, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ വമ്പന്‍ കമ്പനികളും പദ്ധതികളും ഉണ്ടായിരുന്നു. യുഎഇയിലെ ഏറ്റവും വലിയ റിഫൈനറി പദ്ധതികളൊന്നിന്റെ നിര്‍മാണം പുരോഗമിക്കുമ്പോഴാണ് മരണം. ടെലിഫോണ്‍ സേവനദാതാക്കളായ ഇത്തിസലാത്തിന്റെ പല കരാറുകളും നടത്തുന്നത് അദ്ദേഹത്തിന്റെ സ്ഥാപനമായ ബില്‍ഡ് മാക്‌സായിരുന്നു.

മരിച്ചതിന്റെ തലേ ദിവസം ഉച്ചയ്ക്ക് 12ന് അദ്ദേഹത്തിന്റെ ഇന്നോവ ഗ്രൂപ്പിന്റെ ആസ്ഥാനമായ ബിസിനസ് ബേയിലെ കമ്പനിയില്‍ ഏതാനും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. കാണാന്‍ കാത്തിരുന്ന തങ്ങള്‍ക്ക് കേള്‍ക്കേണ്ടി വന്നത് മരണ വാര്‍ത്തയാണെന്ന് ഓഫീസ് സെക്രട്ടറി റീബ പറഞ്ഞു. സൗമ്യമായി ജീവനക്കാരോടു പെരുമാറുന്ന, താഴേത്തട്ടിലുള്ള ജീവനക്കാരുടെ വീട്ടാവശ്യങ്ങള്‍ വരെ അറിഞ്ഞു ചെയ്തിരുന്ന വ്യക്തിയെ മറ്റെങ്ങും കണ്ടിട്ടില്ലെന്ന് കമ്പനിയുടെ എച്ച് ആര്‍ എജിഎം ജിജി ജോര്‍ജ് പുരയിടം പറഞ്ഞു. 1997ല്‍ ദുബായില്‍ ലോജിസ്റ്റിക്‌സ് കമ്പനിയില്‍ ജോലിക്ക് കയറി പ്രവാസ ജീവിതം ആരംഭിച്ച ജോയ് പെട്രോ കെമിക്കല്‍ മേഖലയിലേക്ക് മാറിയതോടെയാണ് വന്‍ വ്യവസായിയായി വളര്‍ന്നത്.

യുകെയില്‍ പഠിക്കുന്ന മകന്‍ അരുണിനൊപ്പം ഓഫിസിലേക്ക് പോകാനിറങ്ങിയ ജോയി ആ യാത്ര പൂര്‍ത്തിയാക്കാതെ മടങ്ങി. ജീവകാരുണ്യ രംഗത്തും സജീവമായിരുന്ന ജോയ് കെഎംസിസി ഉള്‍പ്പെടെയുള്ള സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. വയനാട് വെന്റിലേറ്ററുകള്‍ കുറവായതിനാല്‍ അക്കാര്യത്തില്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടില്‍ നിന്ന് അധികൃതര്‍ ബന്ധപ്പെട്ടിരുന്നെന്നും ഇക്കാര്യം രണ്ടാഴ്ച മുമ്പ് ജോയിയോട് സംസാരിച്ചിരുന്നതായും വയനാട് സ്വദേശികൂടിയായ ഇസിഎച്ച്(എമിറേറ്റ്‌സ് കമ്പനീസ് ഹൗസ്) സെയില്‍സ് ഡയറക്ടര്‍ ഫാരിസ് ഫൈസല്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൈലാടുംകുന്നില്‍ മുത്തച്ഛനെ കൊച്ചുമകന്‍ കുത്തിക്കൊലപ്പെടുത്തി കൊച്ചുമകന്‍  (2 hours ago)

ധനകാര്യ സ്ഥാപനങ്ങളും ജപ്തി ചെയ്യുന്നത് ഒഴിവാക്കാനുള്ള നിയമം ഉള്‍പ്പെടെ എട്ടു ബില്ലുകള്‍ അവതരിപ്പിക്കാന്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി  (2 hours ago)

ഗവേഷണ പ്രബന്ധത്തില്‍ നിലപാട് ആവര്‍ത്തിച്ച് വീണാ ജോര്‍ജ്  (2 hours ago)

ഹോസ്റ്റലില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളുടെ കണ്ണില്‍ പശ തേച്ച് സഹപാഠികള്‍  (4 hours ago)

14കാരിയുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ടാറ്റു ആര്‍ട്ടിസ്റ്റ് പിടിയില്‍  (5 hours ago)

നീന്തല്‍ കുളത്തിലെ വെള്ളം മൂക്കില്‍ കയറിയതാണ് 17കാരന് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചതിന് കാരണം  (5 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് വീക്ഷണത്തില്‍ ലേഖനം  (5 hours ago)

റിയാദില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു  (5 hours ago)

റണ്‍വേ അവസാനിക്കാറായിട്ടും പറന്നുയരാന്‍ കഴിയാതെ ഇന്‍ഡിഗോ വിമാനം 'എമര്‍ജന്‍സി ബ്രേക്കിട്ട്' പൈലറ്റ്  (6 hours ago)

ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് പരുക്കേല്‍പ്പിച്ച ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍  (6 hours ago)

പുതിയ തുടക്കവുമായി ബേസില്‍ ജോസഫ്  (6 hours ago)

വന്യജീവി സംരക്ഷണം (കേരള ഭേദഗതി) ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി; കാലതാമസം വരുത്തുന്ന നടപടിക്രമങ്ങള്‍ ഒഴിവാക്കി അടിയന്തര നടപടി സ്വീകരിക്കാന്‍ സാധ്യമാക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകള്‍ എന്ന് വനം  (7 hours ago)

കണ്ണൂരില്‍ ടേക്ക് ഓഫ് ചെയ്ത എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരിച്ചിറക്കി  (7 hours ago)

സംഘപ്രസ്ഥാനത്തിന് മലയാളക്കരയില്‍ അടിത്തറപാകിയ നേതാക്കന്മാരില്‍ ഒരാളായിരുന്നു പി.പി. മുകുന്ദന്‍; പി.പി. മുകുന്ദന്‍ അനുസ്മരണ സമ്മേളനത്തിൽ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്  (7 hours ago)

ജനങ്ങള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയെ കൊണ്ട് നിയമസഭയില്‍ മറുപടി പറയിക്കുമെന്ന് വി ഡി സതീശന്‍  (7 hours ago)

Malayali Vartha Recommends