ആയിരംപേരെ നെഞ്ചോട് ചേർത്ത കപ്പൽ മുതലാളിക്ക് തൊഴിലാളി ദിനത്തിൽ അന്ത്യയാത്ര; അറയ്ക്കൽ ജോയി യാത്രയാകുമ്പോൾ കണ്ണീരിൽ മുഴുകി ഒരു ഗ്രാമം, പ്രവ്സികളുടെ ഉറ്റ തോഴനെ നൊമ്പരത്തോടെ യാത്രയയച്ചു
ആയിരത്തോളം തൊഴിലാളികളെ നെഞ്ചോടുചേർത്ത മുതലാളിക്കു ഒടുവിൽ തൊഴിലാളി ദിനത്തിൽ യാത്രാമൊഴി നൽകുകയാണ് ഒരു ഗ്രാമം മുഴുവൻ. ഈസ്റ്ററിന് തിരിച്ച് നാട്ടിലേക്ക് എത്തുമെന്ന് പറഞ്ഞുകൊണ്ട് ദുബായിലേക്ക് പോയ അറയ്ക്കൽ ജോയി അറയ്ക്കൽ പാലസിലേക്ക് എത്തിയത് ചേതനയറ്റ്. നൊമ്പരങ്ങൾ അണപൊട്ടി ഒഴുകി.
അങ്ങനെ ആഗോള വ്യവസായിയും അറയ്ക്കൽ പാലസ് ഉടമയുമായ ജോയിയുടെ സംസ്കാര ചടങ്ങുകൾ മാനന്തവാടി സെന്റ് ജോസഫ്സ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ ഉറ്റവരുടെ മാത്രം സാന്നിധ്യത്തിൽ പൂർത്തിയായി. മാനന്തവാടി രൂപതയുടെ കത്തീഡ്രൽ പള്ളിയായ കണിയാരം സെന്റ് ജോസഫ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ, കത്തീഡ്രൽ പള്ളി വികാരി ഫാ. പോൾ മുണ്ടോലിക്കൽ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കുകയുണ്ടായി.
നിബന്ധനകളോടെ അനുവദിച്ച പ്രത്യേക വിമാനത്തിൽ ദുബായിൽ നിന്നു വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ കോഴിക്കോട് എത്തിച്ച മൃതദേഹം 12 മണിയോടെയാണ് മാനന്തവാടിയിൽ ജോയിയുടെ വസതിയായ പാലസിലേക്ക് കൊണ്ടുവന്നത്. ജോയിയുടെ ഭാര്യ സെലിൻ, മക്കളായ അരുൺ ജോയി, ആഷ്‌ലി ജോയി, ജോയിയുടെ പിതാവ് ഉലഹന്നാൻ, സഹോദരൻ ജോണി എന്നിവർ ഉൾപ്പടെ 20 പേർക്കു മാത്രമേ ചടങ്ങുകളിൽ പങ്കെടുക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകിയിരുന്നുള്ളൂ.
അതോടൊപ്പം തന്നെ ഏപ്രിൽ 23നു ദുബായ് ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14–ാം നിലയിൽ നിന്നു വീണാണു ജോയി അറയ്ക്കലിന്റെ മരണമെന്നും ദുരൂഹതകളില്ലെന്നും ബർദുബായ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി. അബ്ദുല്ല ഖാദിം ബിൻ സുറൂർ അറിയിക്കുകയുണ്ടായി. പ്രവലോകത്ത് നിന്ന് ഇടയ്ക്കിടെ സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കാൻ നാട്ടിലേക്ക് ഓടിയെത്തുമായിരുന്നു. ഇങ്ങനെ ജോയി നാലുമാസം മുമ്പാണ് അവസാനമായി നാട്ടിൽ വന്നു പോയത്. പിന്നെ എത്തുന്നത് വിരഹവാർത്തയായിരുന്നു.
https://www.facebook.com/Malayalivartha