നിരവധി പേരുടെ ജീവനെടുക്കുകയും ലോകത്തിനാകെ ഭീഷണിയാവുകയും ചെയ്‌തിരിക്കുന്ന കൊറോണ വൈറസ് ചൈനയുടെ ജൈവായുധ പരീക്ഷണത്തിന്റെ ഭാഗമെന്ന് ആരോപണം ...ചൈനയെ പ്രതികൂട്ടിലാക്കുന്ന റിപ്പോർട്ടുകൾ
നിരവധി പേരുടെ ജീവനെടുക്കുകയും ലോകത്തിനാകെ ഭീഷണിയാവുകയും ചെയ്‌തിരിക്കുന്ന കൊറോണ വൈറസ് ചൈനയുടെ ജൈവായുധ പരീക്ഷണത്തിന്റെ ഭാഗമാണെത് വിശ്വസിക്കാൻ ഉതകുന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത് .ഇത്തരം ഒരു വൈറസ് പൊട്ടിപുറപ്പെട്ടാൽ എങ്ങനെ പ്രതിരോധിക്കണമെന്നു ചൈനക്ക് അറിയാമായിരുന്നു. വൈറസ് ബാധ വരുന്നതിനു മുൻപ് തന്നെ ചൈന മാസ്‌ക്കുകളും സാനിറ്റൈസറുകളും ശേഖരിക്കാൻ തുടങ്ങിയത് ഈ കാര്യത്തിനെക്കുറിച്ച് വ്യക്തമായ അറിവുണ്ടായത് കൊണ്ടുതന്നെയാണ്
ചൈനയിലെ മദ്ധ്യ ഹ്യൂബൈ പ്രവിശ്യയുടെ തലസ്ഥാന നഗരമായ വുഹാനിലാണ് കൊറോണ വൈറസിന്റെ ഉത്ഭവം. അവിടെയാണ് ഏറ്റവും കൂടുതൽ രോഗബാധയും മരണവും റിപ്പോർട്ട് ചെയ്‌തതും.പക്ഷെ ചൈന ഈ വിവരങ്ങൾ തുടക്കത്തിൽ പുറംലോകം അറിയാതിരിക്കാൻ ശ്രദ്ധിച്ചു . രോഗം പടര്‍ന്നു തുടങ്ങി ആറു ദിവസത്തേക്ക്, ചൈനയിൽ ഉള്ളത് ഒരു മഹാമാരി ആണെന്ന കാര്യം പൊതുസമോഹത്തിൽ നിന്ന് മറച്ചു വെച്ച് എന്നത് തന്നെയാണ് ചൈനയ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്ന പ്രധാന ആരോപണം... ഒരു പകർച്ചവ്യാധിയാണെന്ന് അറിയാമായിരുന്നുവെങ്കിലും ലോകാരോഗ്യ സംഘടനയിൽ നിന്നും ചൈന ഇക്കാര്യം മറച്ചുപിടിക്കുകയായിരുന്നു .എന്താണ് സംഭവിക്കുന്നതെന്ന് പോലും ലോകത്തെ അറിയിക്കാൻ ചൈന തയാറായില്ലെന്നും ആരോപണമുണ്ട്.
അതേസമയം കൊറോണ ബാധയെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ തകൃതിയായി തുടങ്ങുകയും ചെയ്തു. ജനുവരി മുതൽ ചൈന കയറ്റുമതി നിയന്ത്രണങ്ങൾ കൊണ്ടുവന്നു .. ഫെയ്സ് മാസ്കുകൾ, സർജിക്കൽ ഗൗണുകൾ, കയ്യുറകൾ എന്നിവ പോലുള്ള അടിസ്ഥാന മെഡിക്കൽ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി കുത്തനെ വർധിപ്പിക്കുകയും ചെയ്തു ...
95 ശതമാനം നേരാണെന്നു തോന്നുന്ന ഈ നീക്കം അത്ര നല്ലതല്ലെന്നും രോഗത്തിന്റെ തീവ്രത ചൈന മനഃപൂർവ്വം മറച്ചുവെച്ചതായും യുഎസ് രഹസ്യാന്വേഷണ വിലയിരുത്തൽ നിഗമനം ചെയ്യുന്നു.
പുറത്തായ പുതിയ വിവരങ്ങൾ ചൈന– അമേരിക്ക സംഘർഷവും വാക്പോരും ശക്തമാക്കും. കൊറോണ ഏറ്റവും കൂടുതൽ നാശം വിതച്ചത് അമേരിക്കയിലാണ് . എന്താണ് സംഭവിക്കുന്നതെന്ന് പോലും ലോകത്തെ അറിയിക്കാൻ ചൈന തയാറായില്ലെന്നും ആരോപണമുണ്ട്.
കാരണം ആയിരക്കണക്കിന് അമേരിക്കക്കാരാണ് മരിച്ചത്. പ്രസിഡന്റ് ഡോണൾഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമടക്കം യുഎസിലെ ഉന്നത ഉദ്യോഗസ്ഥർ ആവർത്തിച്ച് പരാമർശിക്കുന്നത് മഹാമാരി ചൈനയുടെ തെറ്റിന്റെ ഫലമാണ് എന്നാണ്. വുഹാനിലെ ലാബിൽ നിന്ന് ചോര്‍ന്നതല്ലെന്ന് തെളിയിക്കാൻ ചൈനയ്ക്ക് മേല്‍ പൊതുജനങ്ങളും മാധ്യമങ്ങളും സമ്മർദ്ദം ചെലുത്തുന്നുണ്ട്.
ചൈനയിലെ വുഹാൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ബയോ സേഫ്റ്റി ലെവൽ നാലിലുള്‍പ്പെടുന്ന ജൈവ പരീക്ഷണശാലകളിൽ നിന്നും ഒരു കൈപ്പിഴയുടെ ഫലമായി ചോർന്നതാണ് ഈ വൈറസ് എന്നതാണ് പൊതുവെയുള്ള അനുമാനം . മറ്റൊന്ന് ചൈനയ്ക്കു ലോകത്തെ ഏറ്റവും ശക്തമായ രാജ്യമാകുവാനും തങ്ങളുടെ ശത്രു രാജ്യങ്ങളുടെ സാമ്പത്തിക, വ്യാവസായിക ശക്തി തകർക്കാനുമായി പരീക്ഷിച്ച ജൈവായുധമാണ് കൊറോണ വൈറസ് എന്നതാണ് .
.എന്ത് തന്നെ ആയാലും പ്രശ്നം ചൈന തന്നെയാണ്. അവരുടെ നിരന്തരമായ രഹസ്യാത്മകതയും, ലോകത്തെ കീഴ്‌പ്പെടുത്താനുള്ള അത്യാഗ്രഹവും പരിസ്ഥിതിയോടും ജീവനോടുമുള്ള അനാദരവുമാണ് പ്രശ്നം. അതിനോടൊപ്പം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ജൈവ പരീക്ഷണ ശാലകള്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
ശത്രുക്കളെ നിശ്ശേഷം തകർക്കാൻ പോന്ന ജൈവായുധങ്ങൾ ഒരു മികച്ച യുദ്ധതന്ത്രമായി മനസിലാക്കി ലോകത്തെ കൂറ്റൻ ശക്തികളെല്ലാം ഇത്തരം പരീക്ഷണങ്ങൾ നടത്തി വരുന്നുണ്ട്. 2002 ഇൽ സാർസ് രോഗം പടർന്നു തുടങ്ങിയതിനു ശേഷം ഫ്രാൻസുമായുള്ള സഹകരണത്തിലൂടെ നിർമ്മിച്ചതാണ് വുഹാനിലെ ജൈവ പരീക്ഷണശാല. ചൈനീസ് ശാസ്ത്ര അക്കാഡമിക്ക് ഇത്തരത്തിലുള്ള ഇരുപതു ലാബുകളുണ്ട്. അതിൽ വൈറോളജിയുമായി നേരിട്ടു ബന്ധമുള്ളത് ഈ ലാബിനാണ് .
ലോക ജനതയെ വൈറസ് രോഗാണുബാധകളിൽ നിന്നും രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നതിനുവേണ്ടി ഉള്ളതാണ് ഇവ... എന്നാൽ ആക്രമണവും പ്രതിരോധവും തമ്മിലുള്ള അതിർത്തി നേർത്തുവരുമ്പോൾ ഇവ പലപ്പോഴും ഗുണത്തേക്കാളേറെ ദോഷമായിത്തീരും.
https://www.facebook.com/Malayalivartha