അവർ സ്നേഹതീരത്തേക്ക് അണയുന്നു; ആദ്യവിമാനം നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെട്ടു, ക്യാബിൻ സംഘത്തിൽ 12 പേർ, കർശന നിയന്ത്രണം ഒരുക്കി വിമാനത്താവളത്തിൽ

അങ്ങനെ അവർ സ്നേഹതീരത്തേക്ക് അണയുകയാണ്. മാസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പ്രവാസികളെ കൊണ്ടുവരാനായി ആദ്യ വിമാനം കൊച്ചിയിൽ നിന്ന് പറന്നുയർന്നു. പ്രവാസികളെ നാട്ടിലെത്തിക്കാനായി എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അബുദാബിയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. ഇതേതുടർന്ന് പ്രവാസികൾ തിരിച്ചുവരുന്നതിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണമാണ് വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ജനപ്രതിനിധികൾ അടക്കമുള്ളവർക്ക് പോലും വിമാനത്താവളത്തിലേക്കോ ക്വാറന്റൈൻ കേന്ദ്രത്തിലേക്കോ പ്രവേശനം ഏർപ്പെടുത്തിയിട്ടില്ല.
അതേസമയം നമ്മുടെ ചരിത്രത്തിന്റെ ഏടുകളിൽ ഇടം പിടിക്കുന്ന രക്ഷാദൗത്യത്തിന് എയർ ഇന്ത്യയും പൂർണ്ണസജ്ജരായി തീർന്നിരിക്കുകയാണ്. 12 അംഗ ക്യാബിൻ ക്രൂവാണ് കൊച്ചിയിൽ നിന്നും അബുദാബിയിലേക്ക് പുറപ്പെട്ടത് തന്നെ. ഈ ധൗത്യത്തിന്റെ ഭാഗമായി സംഘത്തിൽ തെരഞ്ഞെടുത്തതിൽ അഭിമാനമെന്ന് ക്യാപ്റ്റൻ അൻഷോൽ ഷൗരാൻ പ്രതികരിക്കുകയുണ്ടായി. പേടിയില്ലെന്നും സുരക്ഷ മുൻകരുതലെല്ലാം പൂർത്തിയായെന്നും ആത്മവിശ്വാസമെന്നും വിമാനത്തിലെ ക്യാമ്പിൻ അംഗങ്ങൾ വ്യക്തമാക്കുകയുണ്ടായി. ഇദ്ദേഹം കോസ്റ്റ് ഗാർഡ് മുൻ ഉദ്യോഗസ്ഥനായിരുന്നു .
അതോടൊപ്പം തന്നെ ഇതിനോടനുബന്ധിച്ച് കർശന നിയന്ത്രണമാണ് വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. വിമാനത്തിൽ നിന്ന് 30 പേർ വീതമുള്ള സംഘങ്ങൾ ആയിട്ടാവും യാത്രക്കാരെ ഇറക്കുക എന്നാണ് ലഭ്യമാകുന്ന വിവരം. ഇവരുടെ പരിശോധന പൂർത്തിയാക്കിയ ശേഷമാവും അടുത്ത ബാച്ച് യാത്രക്കാരെ ഇറക്കുക. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൂന്ന് മണിക്ക് മോക് ഡ്രിൽ ഉണ്ടാകുന്നതായിരിക്കും. ഇതേതുടർന്ന് രോഗ ലക്ഷണം ഉള്ളവരെ കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റാനാണ് തീരുമാനം. മറ്റുള്ളവരെ ടാക്സി, കെഎസ്ആർടിസി ബസ്സുകളിൽ നിരീക്ഷണ കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്യും. പൊലീസ് അകമ്പടിയോടെയാകും വാഹനങ്ങൾ പോകുക.ഇത്തരത്തിൽ കർശന നിരീക്ഷണമാണ് പ്രവാസികളുടെ വരവിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























