കൈകോർത്ത് കേരളം; കൊവിഡ്-19 രോഗം ലോകം ഒന്നടങ്കം പ്രതിസന്ധി സൃഷ്ടിച്ചതിന്റെ ഫലമായി നാട്ടിലേക്ക് പുറപ്പെടുന്ന പ്രവാസികളിൽ ആദ്യ രണ്ട് വിമാനങ്ങളിൽ എത്തുന്നത് 354 പേർ; പുറപ്പെട്ട യാത്രക്കാരില്‍ ആര്‍ക്കും കോവിഡ് രോഗലക്ഷണങ്ങളില്ല

കൊവിഡ്-19 രോഗം ലോകം ഒന്നടങ്കം പ്രതിസന്ധി സൃഷ്ടിച്ചതിന്റെ ഫലമായി നാട്ടിലേക്ക് പുറപ്പെടുന്ന പ്രവാസികളിൽ ആദ്യ രണ്ട് വിമാനങ്ങളിൽ എത്തുന്നത് 354 പേരാണ്. അബുദാബിയിൽ നിന്നും 4.15ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യാ എക്സ്പ്രസ് വിമാനമാണ് ആദ്യത്തെത്. 5.10ന് ദുബായിൽ നിന്ന് കോഴിക്കോടേക്ക് വരുന്ന വിമാനം രണ്ടാമത്തേതും. യുഎഇയിലെ ഇതിനായി നിയോഗിച്ച സംഘം യാത്രക്കാർക്ക് മുൻഗണന ക്രമം നിശ്ചയിച്ച് ലിസ്റ്റ് തയ്യാറാക്കിയത് വിദഗ്ധമായി തന്നെയാണ്. പുറപ്പെട്ട യാത്രക്കാരില്‍ ആര്‍ക്കും കോവിഡ് രോഗലക്ഷണങ്ങളില്ല.
ഗർഭിണികൾ,ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നവർ, ജോലി നഷ്ടമായ ആളുകൾ, വിസ റദ്ദാക്കപ്പെട്ടവർ, ബന്ധുക്കളുടെ സംസ്കാര ചടങ്ങിന് എത്താനാകാത്തവർ, വിദ്യാർത്ഥികൾ, സന്ദർശനത്തിനെത്തി കുടുങ്ങിപ്പോയവർ, 50 ദിവസത്തോളമായി എയർ പോർട്ടിൽ കുടുങ്ങിയ രണ്ട് സഹോദരന്മാർ എന്നിവർക്ക് മുൻഗണന നൽകി. രണ്ട് ലക്ഷത്തോളം അപേക്ഷകരിൽ നിന്ന് നിശ്ചയിച്ച മുൻഗണനക്രമം നോക്കി ഭഗീരഥ പ്രയത്നത്തിലൂടെയാണ് ലിസ്റ്റ് ഉണ്ടാക്കിയതെന്ന് ഇന്ത്യൻ കോൺസുലേറ്റിലെ മാദ്ധ്യമ, വിവര സാംസ്കാരിക വിഭാഗം മേധാവി നീരജ് അഗർവാൾ വ്യക്തമാക്കി.
ഇവരിൽ 6500യാത്രക്കാർ ഗർഭിണികളാണ്. ഇവരിൽ 11 പേർ ദുബായ്- കോഴിക്കോട് വിമാനത്തിൽ നാട്ടിലെത്തും. കേരള മുസ്ളീം സംസ്കാരിക കേന്ദ്രം, ഇന്ത്യൻ അസോസിയേഷൻ അജ്മാൻ, എ.കെ.സി.എ.എഫ് ടാസ്ക് ഫോഴ്സ്, ബി.എ.പി.എസ് മന്ദിർ, ഇന്ത്യൻ പീപ്പിൾസ് ഫോറം, തമിഴ് ലേഡീസ് സംഗം എന്നിങ്ങനെ സംഘടനകളും ഇതിനായി സഹായിച്ചു.പലവിധ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കെല്ലാം കഴിവതും മടക്കയാത്രാ ലിസ്റ്റിൽ പ്രാതിനിധ്യം നൽകിയിട്ടുണ്ട്. ദുബായ് കോൺസൽ ജനറൽ വിപുലിനാണ് മുഴുവൻ പ്രവർത്തനങ്ങളുടെയും മേൽനോട്ടം. കോൺസുലേറ്റിലെ വിദ്യാഭ്യാസത്തിന്റെ ചുമതല വഹിക്കുന്ന പങ്കജ് ബോധ്കെ ആണ് ദുബായ് വിമാനത്തിന്റെ മേൽനോട്ടം. ദുബായിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്ക് മേയ്12 ന് ഒരു വിമാനം പുറപ്പെടുന്നുണ്ട്. ഇന്ന് വിമാനം പുറപ്പെടുന്നതിന് അഞ്ച്മണിക്കൂർ മുൻപ് തന്നെ എല്ലാ യാത്രക്കാരോടും മെഡിക്കൽ സ്ക്രീനിങ്ങിനായി ഹാജരാകാൻ അറിയിപ്പ് നൽകിയിട്ടുണ്ട്.
ദുബായില്‍ നിന്ന് 177 യാത്രക്കാരുമായി എത്തുന്ന വിമാനം രാത്രി 10 45 ഓടെ കരിപ്പൂരിലെത്തും. അബുദബിയില്‍ നിന്നുള്ള വിമാനം രാത്രി പത്ത് മണിയോടെ നെടുമ്ബാശ്ശേരിയിലെത്തും. എട്ടുമണിയോട് കൂടി വിമാനത്താവളം അടയ്ക്കും. പ്രവാസികള്‍ക്ക് മറ്റാരുമായും സമ്ബര്‍ക്കം ഉണ്ടാകാതെ ക്വാറന്റീനിലേക്ക് മാറ്റുകയാണ് ലക്ഷ്യം. ഇവര്‍ക്ക് പോകുന്നതിനായുള്ള പ്രത്യേക ടാക്സികളും ആംബുലന്‍സും തയ്യാറാക്കിയിട്ടുണ്ട്.
കരിപ്പൂരിലെത്തുന്ന പ്രവാസികള്‍ക്ക് കാളികാവ് അല്‍സഫ ആശുപത്രിയിലാണ് പരിശോധന സൗകര്യം ഒരുക്കിയിരിക്കുന്നത്. വിമാനത്താവളത്തില്‍ എത്തുന്ന പ്രവാസികളെ ഏഴു ദിവസം സര്‍ക്കാര്‍ ക്വാറന്റീനില്‍ പാര്‍പ്പിക്കും. പരിശോധനയില്‍ രോഗമില്ലെന്ന് കണ്ടെത്തുന്നവരെ വീടുകളിലേക്ക് പിന്നീട് വിടും. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും വീടുകളിലാണ് ക്വാറന്റീന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്.
അതേസമയം നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്കായി കൈകോര്‍ത്ത് കോണ്‍ഗ്രസ് എംഎല്‍എമാരും എംപിമാരും മുൻപന്തിയിൽ തന്നെയുണ്ട്.. സാമ്ബത്തിക പ്രയാസം അനുഭവിക്കുന്ന പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി ടിക്കറ്റുകളെടുത്ത് നല്‍കാന്‍ രംഗത്തെത്തിയിരിക്കുകയാണ് എംപിമാരായ ഹൈബി ഈഡന്‍ ഡീന്‍ കുര്യാക്കോസ് എന്നിവരും എംഎല്‍എമാരായ കെ.എസ്. ശബരീനാഥന്‍, അന്‍വര്‍ സാദത്ത്, വി.ടി. ബല്‍റാം, എന്നിവരും.
ഹൈബി ഈഡന്‍ എംപി 60 ടിക്കറ്റുകളും ഡീന്‍ കുര്യാക്കോസ് എംപി 10 ടിക്കറ്റുകളും എംഎല്‍എമാരായ കെ.എസ്. ശബരീനാഥന്‍, അന്‍വര്‍ സാദത്ത്, വി.ടി. ബല്‍റാം, എന്നിവര്‍ 10 ടിക്കറ്റുകള്‍ വീതവും നല്‍കും.
അരുവിക്കര നിയോജക മണ്ഡലത്തിലെ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന, ഏറ്റവും താഴെത്തട്ടിലുള്ള 10 പ്രവാസികള്‍ക്കായി വ്യക്തിപരമായും സുഹൃത്തുക്കളുടെയും സംഘടനകളുടെയും സഹായത്തോടെയാണ് കെ.എസ്. ശബരീനാഥന്‍ എംഎല്‍എ ടിക്കറ്റുകള്‍ കൈമാറുന്നത്.
യൂത്ത് കോണ്‍ഗ്രസിന്റെ യൂത്ത് കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് എംഎല്‍എമാരായ അന്‍വര്‍ സാദത്തും വി.ടി. ബല്‍റാമും ടിക്കറ്റുകള്‍ കൈമാറുന്നത്. ആലുവ നിയോജക മണ്ഡലത്തിലെ നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്ന നിര്‍ധനരായ 10 പ്രവാസികള്‍ക്ക് ടിക്കറ്റുകള്‍ നല്‍കുമെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ അറിയിച്ചു. അര്‍ഹരായ കൂടുതല്‍ പേരുണ്ടെങ്കില്‍ അവര്‍ക്കുകൂടി ടിക്കറ്റ് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സാമ്ബത്തിക പ്രയാസം അനുഭവിക്കുന്ന പ്രവാസികള്‍ക്ക് ടിക്കറ്റുകള്‍ നല്‍കി യൂത്ത് കോണ്‍ഗ്രസാണ് ആദ്യം രംഗത്തെത്തിയത്. യൂത്ത് കെയര്‍ പദ്ധതിയിലൂടെ സാമ്ബത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന 100 പേര്‍ക്ക് ആദ്യഘട്ടത്തില്‍ ജിസിസി യൂത്ത് കെയര്‍ വിമാന ടിക്കറ്റ് നല്‍കും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്ബില്‍ എംഎല്‍എ ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചപ്പോള്‍ വന്‍ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിലൂടെ ലഭിച്ചത്.
https://www.facebook.com/Malayalivartha























