അവസാന ടിക്കറ്റിൽ പകരക്കാരനായി അജിത് നാട്ടിലേക്ക്; അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാൻ

രണ്ട് ദിവസം മുമ്പാണ് അജിത്തിന്റെ അമ്മ മരിച്ചത്.. 'മരണ നേരത്ത് തന്നെ കാണണമെന്ന അമ്മയുടെ അന്ത്യാഭിലാഷമാകാം ആദ്യ വിമാനത്തില്‍ തന്നെ മടങ്ങാനിടയാക്കിയത്' എന്ന് അജിത് പറയുന്നു.. ദുബായിൽ നിന്നും കേരളത്തിലേക്ക് പ്രവാസികളുമായെത്തിയ ആദ്യ വിമാനത്തിലെ ഒരു യാത്രക്കാരനാണ് അജിത്. മരിക്കുന്നതിന് മുൻപ് അമ്മയെ അവസാനമായി ഒരു നോക്ക് കാണാനായില്ല. എങ്കിലും അമ്മയുടെ അന്ത്യ കര്‍മ്മങ്ങളിലെങ്കിലും പങ്കെടുക്കണമെന്ന് പാലക്കാട്ടുകാരനായ പ്രവാസി അജിത് പുല്ലാനികോട്ടില്‍ ആഗ്രഹച്ചിരുന്നു. ഇതിനായി രജിസ്റ്റർ ചെയ്തുള്ള കാത്തിരിപ്പായിരുന്നു കഴിഞ്ഞ രണ്ട് ദിവസം. അതിന് അവസരം ലഭിച്ചത് എല്ലാ പ്രതീക്ഷകളും അവസിച്ച അവസാന നിമിഷം.അവസാന വിമാനവും പറന്നുയരുമെന്നും ആ വിമാനത്തിൽ താനുണ്ടാവില്ലെന്നും മനസിലായപ്പോൾ അജിത്തിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.തന്റെ അമ്മയെ അവസാനമായി ഒരുനോക്കു കാണാൻ പോലും തനിക്കാവില്ലല്ലോ എന്നോർത്തു ആ ഹൃദയം പിടഞ്ഞു. എന്നാൽ അവസാനം നിമിഷം ആ വേദനയ്ക്ക് പരിഹാരമുണ്ടാവുകയായിരുന്നു.
മടക്കം സംബന്ധിച്ച വിഷയത്തിൽ ഒരു തീരുമാനം ഉണ്ടാക്കാൻ അജിത് കോണ്‍സുലേറ്റ് അധികൃതരുമായി നിരവധി തവണ ബന്ധപ്പെട്ടിരുന്നു. എന്നാൽ ആദ്യ വിമാനത്തിന്റെ സീറ്റുകൾ അപ്പോൾ തന്നെ നിറഞ്ഞിരുന്നു . കൊവിഡ് പരിശോധനാ ഫലമോ, മറ്റെന്തെങ്കിലും തടസ്സമോ കാരണം ആര്‍ക്കെങ്കിലും പോകാന്‍ കഴിയാതെയിരുന്നാല്‍ അവസരം ലഭിക്കുമെന്നായിരുന്നു എംബസിയും കോണ്‍സുലേറ്റും അജിത്തിന് നൽകിയ മറുപടി. ഇതിനായി ഇവർ തയ്യാറാക്കിയ പട്ടികയിൽ അജിത്ത് ഉണ്ടായിരുന്നു
തനിക്കായുള്ള അവസരം കാത്ത് ദുബായ് അന്താരാഷ്ട്ര വിമാനതാവളത്തിന് പുറത്ത് രാവിലെ മുതല്‍ കാത്തു നില്‍ക്കുകയായിരുന്നു അജിത്ത്. ഇതിനിടെ മുഴുവന്‍ യാത്രക്കാരും കൊവിഡ് പരിശോധന വിജയിച്ചു. അവസാനം പ്രതീക്ഷയും മങ്ങിയതോടെ റൂമിലേക്ക് മടങ്ങാൻ തീരുമാനിക്കുകയും ചെയ്തു. അപ്പോഴായിരുന്നു ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥന്റെ ഫോണ്‍വിളി. ഒരു യാത്രക്കാരന് ഇമിഗ്രേഷന്‍ പ്രശ്നം കാരണം യാത്ര മുടങ്ങിയതോടെ ഈ ഒഴിവിലേക്ക് അജിത്തിനെ പരിഗണിക്കുന്നു എന്നായിരുന്നു അറിയിപ്പ്. അങ്ങനെ, എല്ലാ പ്രതീക്ഷകളും അസ്തമിച്ചിടത്ത് നിന്നും അജിത്ത് നാട്ടിലേക്ക് വിമാനം കയറി തന്റെ അമ്മയെ അവസാനമായി ഒരു നോക്ക് കാണാൻ..
https://www.facebook.com/Malayalivartha























