"ഇന്ന് കേരളത്തിൽ രണ്ട് വിമാനങ്ങളിൽ പോയ യാത്രക്കാരെ എങ്ങനെയാണ് ലിസ്റ്റ് ചെയ്തത്.359 പേരാണ് ഇന്ന് യാത്ര ചെയ്തത്,അതിൽ വളരെ കുറച്ച് പേർ മാത്രമെ അർഹതയുളളവരായിട്ടുളളു.ബാക്കിയുളളവർ എങ്ങനെയാണ് ഇന്നത്തെ യാത്ര list ൽ കയറികൂടിയത്"; അർഹതയുള്ളവർ നാട്ടിലെത്താനാകാതെ പോയതിൽ പ്രതിഷേധിച്ച് അഷ്‌റഫ് താമരശ്ശേരി

കൊറോണ എന്ന മഹാമാരി നൽകിയ തീരാദുഖങ്ങൾക്കും ദുരിതങ്ങൾക്കും ശേഷമാണ് നമ്മുടെ പ്രവാസികൾ സ്നേഹതീരത്തേക്ക് എത്തിപ്പെട്ടത് തന്നെ. നൊമ്പരങ്ങളും പേറി പ്രവാസികൾ പറന്നുയരുമ്പോൾ അവര്ക്കായി പ്രാർത്ഥനകളും ഉയരുകയും ചെയ്യും. എന്നാൽ ഏറെ നാളായി കൊറോണ എന്ന മഹാമാരി വിതച്ച നിലയില്ലാ കയത്തിൽ പെട്ട് നാട്ടിലേക്ക് എത്തിച്ചേരാൻ നിറകണ്ണുകളോടെയാണ് കാത്തിരുന്നത്. എന്നാൽ അവരെയും വഹിച്ചുകൊണ്ടുള്ള ആദ്യവിമാനം ഇന്നലെ എത്തിയത് ഏറെ പ്രതീക്ഷയോടെയാണ് നാം കേട്ടത്. അത്തരം ഒരു സാഹചര്യത്തിൽ അര്ഹതയുള്ളവർക്ക് അനുമതി കിട്ടിയില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തേക്ക് എത്തിയിരിക്കുകയാണ് അഷ്‌റഫ് താമരശ്ശേരി.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
അനാസ്ഥയും,അഴിമതിയും കണ്ടാൽ പ്രതികരിക്കും.
വിവാദങ്ങൾ വേണ്ട,എല്ലാം ശുഭമായി അവസാനിക്കട്ടെയെന്ന് കരുതിയിരിക്കുമ്പോഴാണ്,ഇന്ന് ഒട്ടനവധി പ്രവാസിസുഹൃത്തുക്കൾ എന്നെ വിളിക്കുന്നത്,അവരെല്ലാം എമർജൻസി ആയിട്ട് നാട്ടിൽ പോകേണ്ടവരാണ്, അവരിൽ ജോലി നഷ്ടപ്പെട്ടവരുണ്ട്,വിസ തീർന്നവരുണ്ട്,12 വയസ്സൂളള മകൻ മരിച്ചിട്ട്,ചരക്ക് വിമാനത്തിൽ മൃതദേഹം കയറ്റി അയച്ചിട്ട് കൂടെ പോകുവാൻ സാധിക്കാത്ത മാതാപിതാക്കൾ,ഭർത്താവ് മരിച്ച കുടുംബം, നാട്ടിൽ അച്ഛൻ മരിച്ഛിട്ട് പോകുവാൻ സാധിക്കാത്ത മകളുടെ ദയനീയാവസ്ഥ (ഞാൻ ഇക്കാര്യങ്ങൾ നേരത്തെ Post ചെയ്തിട്ടുണ്ടായിരുന്നു. ഇവരെയൊന്നും പ്രഥമ list ൽ പരിഗണിച്ച് കണ്ടില്ല.എല്ലാത്തിനും സുതാര്യത വേണം,ഇന്ന് കേരളത്തിൽ രണ്ട് വിമാനങ്ങളിൽ പോയ യാത്രക്കാരെ എങ്ങനെയാണ് list ചെയ്തത്.359 പേരാണ് ഇന്ന് യാത്ര ചെയ്തത്,അതിൽ വളരെ കുറച്ച് പേർ മാത്രമെ അർഹതയുളളവരായിട്ടുളളു.ബാക്കിയുളളവർ എങ്ങനെയാണ് ഇന്നത്തെ യാത്ര list ൽ കയറികൂടിയത്.ഗർഭിണികൾ ആണ് മുൻഗണനാ list പോകേണ്ടതെങ്കിൽ ഇന്ന് 50 ൽ താഴെ മാത്രമെ ഗർഭിണികൾ യാത്ര ചെയ്യാൻ ഉണ്ടായിരുന്നുളളു. ആവശ്യക്കാരെയും,അർഹതയുളളവരെയും മുൻഗണനാ list ൽ പരിഗണിക്കണം.ഇന്ന് ഒരു സുഹ്യത്ത് എന്നോട് പറയുകയുണ്ടായി, എംബസിയിൽ രജിസ്റ്റർ ചെയ്ത രോഗികളായ മാതാപിതാക്കളുടെ പേരുകൾ വരുന്നതും കാത്ത് മെയിലിലും നോക്കി ഫോണിൽ വിളിയും കാത്തിരുന്നു. ഫോണിലോ,Mail ലോ reply കാണാത്തത് കൊണ്ട് എംബസിയിൽ വിളിച്ചു,ഫോൺ കിട്ടുന്നേയില്ല,രാവിലെ മുതൽ ഫോൺ Try ചെയ്തപ്പോൾ വളരെ വെെകിയാണ് ഉദ്യോഗസ്ഥൻ ഫോൺ എടുത്തത്.Travel List അന്വേഷിച്ഛപ്പോൾ ALREADY LIST Airindia office ൽ അയച്ചിട്ടുണ്ട്,അവിടെ പോയി അന്വേഷിക്കാൻ പറഞ്ഞു.അവിടെ ഫോൺ വിളിച്ച് അന്വേഷിച്ചപ്പോഴാണ് അറിയുന്നത്, ആ List ൽ അദ്ദേഹത്തിൻെറ വാപ്പയുടെയും ഉമ്മയുടെയും പേരുകളുണ്ട്,പെട്ടെന്ന് Ticket എടുത്തില്ലാങ്കിൽ വേറെ ആർക്കെങ്കിലും Ticket issue ചെയ്യേണ്ടിവരുമെന്ന്,ഇതാണ് ഇവിടെത്തെ അവസ്ഥ.
അങ്ങോട്ട് പോയി അന്വേഷിച്ചില്ലെങ്കിൽ ആ പ്രായമായ, രോഗിയായ മാതാപിതാക്കൾക്ക് ഇന്ന് യാത്ര ചെയ്യുവാൻ സാധിക്കില്ലായിരുന്നു. ഇനിയെങ്കിലും എംബസിയിലെ അധികാരികൾ നാട്ടിൽ യാത്രചെയ്യുവാൻ ആഗ്രഹിക്കുന്നവരെ ഫോണിൽ വിളിച്ച് യാത്രക്ക് വേണ്ട സംവിധാനങ്ങൾ ഒരുക്കുക. (ആദ്യം പോകാൻ അർഹതയുളള വരാണെങ്കിൽ)അതാത് ദിവസം യാത്ര ചെയ്യുന്നവരുടെ വിവരങ്ങൾ മാധ്യമങ്ങൾക്കും എംബസിയുടെ Site ലും പ്രസിദ്ധികരിക്കണം.യാത്ര ചെയ്യുന്നവരെ രണ്ട് ദിവസം മുന്പ് തന്നെ സ്രവം കൊടുത്തുളള പരിശോധന നടത്തി നെഗറ്റീവ് ആണെങ്കിൽ മാത്രമെ യാത്രാനുമതി നൽകാവു.അവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകണം ഇന്ന് യാത്ര ഒരുക്കുന്ന കാര്യത്തിൽ എംബസി അധികൃതരുടെ ഭാഗത്ത് ഒരുപാട് പാളിച്ചകളുണ്ടായി,അതെല്ലാം ഇനി അടുത്തTravel plan ൽ correct ചെയ്യണം. അല്ലെങ്കിൽ അധികാരികളുടെ വേണ്ടപ്പെട്ടവർക്ക് വേണ്ടി list വളച്ചൊടിച്ച് എന്ന പഴികേൾക്കേണ്ടി വരും്
ഇപ്പേൾ സുക്ഷിച്ചാൽ പിന്നേ ദുഃഖിക്കേണ്ടി വരില്ല.
https://www.facebook.com/Malayalivartha























