ജീവിതം വഴിമുട്ടി പ്രവാസികൾ; പ്രവാസികൾക്കായി പദ്ധതികളില്ല, കേന്ദ്രം മൗനത്തിൽ, ഇനിയുള്ള നാളുകൾ കഠിനം

കൊറോണ വ്യാപനം മൂലം നിരവധി പ്രവാസി മലയാളികളാണ് നാട്ടിലേക്ക് മടങ്ങിയെത്തുന്നത്. കേരളത്തിന്റെ നട്ടെല്ലായ പ്രവാസികൾക്ക് ഇനിയുള്ള നാളുകൾ അതികഠിനം ആയേക്കുമെന്ന റിപ്പോർട്ടാണ് പുറത്തേക്ക് വരുന്നത്. അതായത് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരികെയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് കേന്ദ്ര സര്‍ക്കാരിന് മുന്നിലും പദ്ധതികൾ ഒന്നുംതന്നെയില്ല. ഇത്തരത്തിൽ പ്രവാസി പങ്കാളിത്തത്തോടെ നിക്ഷേപ പദ്ധതികളടക്കം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതുവരെ ഒന്നും ഒന്നും നടപ്പായിട്ടില്ല. തൊഴില്‍ നഷ്ടപ്പെടുന്നവരുടെ പട്ടിക പോലും വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള എംബസികള്‍ ഇതുവരെ തയ്യാറാക്കിയിട്ടില്ല.
ഇതേത്തുടർന് പ്രവാസികളുടെ പുനരധിവാസം ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അഞ്ച് ലക്ഷത്തോളം പ്രവാസികളാണ് സംസ്ഥാനത്ത് മാത്രം പ്രതിസന്ധിയിലായിരിക്കുന്നത്. തിരികെ എത്തുന്ന ഇവരില്‍ തൊഴില്‍ നഷ്ടപ്പെട്ട 25 ശതമാനത്തിന്‍റെ ഭാവിയാണ് ചോദ്യ ചിഹ്നമായി മാറിയിരിക്കുന്നത്. ഇവരെ നാട്ടിലെത്തിക്കുന്നത് ഒഴിച്ചാല്‍ തുടര്‍ നടപടികളില്‍ വിദേശകാര്യമന്ത്രാലയം മൗനത്തിൽ തന്നെ തുടരുകയാണ്.
അതോടൊപ്പം തന്നെ തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരുന്നവര്‍ പ്രവാസലോകത്ത് നിന്ന് തന്നെ വിവിധ മേഖലകളില്‍ വൈദഗ്ധ്യം നേടിയവരാണ്. അതായത് മേഖലകള്‍ തിരിച്ചറിഞ്ഞ് പുനരധിവാസത്തിന് സാധ്യമാകും വിധം വിവരങ്ങള്‍ ശേഖരിക്കാന്‍ എംബസികള്‍ക്ക് നിർദ്ദേശം നല്കിയിരുന്നു. തുടർന്ന് എംബസികളിലൂടെ ശേഖരിക്കുന്ന വിവരം സംസ്ഥാന സര്‍ക്കാരിന് കൈമാറാനായിരുന്നു പദ്ധതി മുന്നോട്ട് വച്ചത്.
അതേസമയം ലോകത്ത് ഏറ്റവുമധികം പ്രവാസ നിക്ഷേപം വരുന്ന രാജ്യം ഇന്ത്യയാണന്നാണ് ലോകബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞവര്‍ഷം 79 ബില്യണ്‍ ഡോളറാണ് പ്രവാസികള്‍ ഇന്ത്യയിലേക്കയച്ചത് തന്നെ. രാജ്യത്തെ പ്രവാസ വരുമാനത്തിന്‍റെ 19 ശതമാനവും മലയാളികളുടേതാണെന്നാണ് റിസര്‍വ്വ് ബാങ്കിന്‍റെ കണക്കുകള്‍ വ്യക്ത്തമാക്കുന്നത്. തുടർന്ന് വിദേശങ്ങളിൽ വൈദഗ്ധ്യം നേടിയവരെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമാക്കണം എന്നായിരുന്നു നരേന്ദ്രമോദിയുടെ നിർദ്ദേശം എന്നത്. ചില നിർമ്മാണ കമ്പനികൾ ഏതാനും എഞ്ചിനീയർമാരെ റിക്രൂട്ട് ചെയ്തത് ഒഴിച്ചാൽ ഒരു തുടർനടപടിയും ഉണ്ടായിട്ടില്ല.
https://www.facebook.com/Malayalivartha
























