പ്രവാസികളുടെ ലേബർ ക്യാംപുകൾ പൊലീസ് നിരീക്ഷണ വലയത്തിൽ; കൂടുതൽ ജാഗ്രതയിൽ വിവിധ എമിറേറ്റുലയിലെ പോലീസ്

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ എമിറേറ്റിലെ ലേബർ ക്യാംപുകൾ പൊലീസ് നിരീക്ഷണ വലയത്തിലാക്കിയതായി റിപ്പോർട്ട്. ഷാർജയിലെ തന്നെ ജനസാന്ദ്ര മേഖലയായ സജയും റോളയും ഇപ്പോൾ അടക്കില്ലെന്ന് ഷാർജ പൊലീസ് മേധാവി മേജർ സൈഫ് അൽറസി വ്യക്തമാക്കി. അതോടൊപ്പം തന്നെ പൊലീസ്, മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം, ആരോഗ്യമന്ത്രാലയം, നഗരസഭ എന്നിവ ഒരുമിച്ച് സഹകരിച്ചാണ് ലേബർ ക്യാംപുകളിൽ കോവിഡ് വ്യാപനം തടയാനുള്ള മുന്നൊരുക്കങ്ങൾ നടത്തിവരുന്നത്.
അതേസമയം ഏതുതരം ആരോഗ്യ വെല്ലുവിളികളെയും നേരിടാൻ പൊലീസും ആരോഗ്യ സുരക്ഷാ പ്രവർത്തകരും 24 മണിക്കൂറും സജ്ജമായിരിക്കുകയാണ്. വ്യവസായ മേഖലയായ സജയിൽ 14 പൊലീസ് വാഹനങ്ങൾ നിരീക്ഷിച്ചുകൊണ്ട് സ്ഥിതിഗതികൾ വിലയിരുത്തുന്നത്. നഗരസഭയുടെ ആറു വിഭാഗങ്ങളും സാമ്പത്തിക കാര്യാലയത്തിൽ നിന്നും മൂന്നു വിഭാഗങ്ങളായി ഉദ്യോഗസ്ഥരും നിരീക്ഷണങ്ങൾക്കുണ്ട്. ആരോഗ്യ വകുപ്പുകളുമായ സഹകരിച്ച് ഇതു വരെ 90777 തൊഴിലാളികൾക്ക് കോവിഡ് പരിശോധന നടത്തിയതായി മേജർ അൽശാംസി വെളിപ്പെടുത്തിയിരിക്കുകയാണ്.
എന്നാൽ തന്നെയും ഇവരിൽ പോസിറ്റീവായി കണ്ടെത്തിയവർ മറ്റു തൊഴിലാളികളുമായി കൂടിച്ചേരാതിരിക്കാൻ ഐസലേഷൻ നടപടികളും പൂർത്തിയാക്കിക്കഴിഞ്ഞു. അതായത് അഞ്ച് കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചാണ് രോഗബാധിർക്ക് ആവശ്യമായ ചികിത്സകൾ നൽകുന്നത്. 216 പൊലീസ് ഉദ്യോഗസ്ഥരെ തൊഴിലാളികൾ താമസിക്കുന്ന സജയിലെ കോവിഡ് സുരക്ഷാ കാര്യങ്ങൾക്കായി നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ തന്നെയും നിലവിൽ തൊഴിലാളികൾക്കിടയിൽ ആശങ്കപ്പെടുത്തും വിധത്തിലുള്ള വൈറസ് വ്യാപനത്തിനു സാധ്യതയില്ല എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അതു കൊണ്ട് തൊഴിലാളികൾ കൂടുതൽ താമസിക്കുന്ന സജ, റോള മേഖലകൾ അടയ്ക്കുകയില്ലെന്നും ഷാർജ പൊലീസ് മേധാവി വ്യക്തമാക്കിയിരിക്കുകയാണ്.വൈറസ് വ്യാപനത്തെ ചെറുക്കാൻ കൂടുതൽ നിയന്ത്രണങ്ങൾ തന്നെയാണ് വിവിധ എമിറേറ്റുകളിൽ അധികാരികൾ മുൻനിർത്തിപ്പോരുന്നത്.
https://www.facebook.com/Malayalivartha
























