കോവിഡ് പ്രവാസികളുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയപ്പോൾ കൂടുതൽ ആശങ്കയിലായത് വിദേശത്തു ജോലി ചെയുന്ന ഗര്ഭിണികളായവരെയാണ്

കോവിഡ് പ്രവാസികളുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയപ്പോൾ കൂടുതൽ ആശങ്കയിലായത് വിദേശത്തു ജോലി ചെയുന്ന ഗര്ഭിണികളായവരെയാണ്. പ്രത്യേക പരിചരണം പ്രസവ ശേഷം ആവശ്യമാണ് എന്നത് കൊണ്ട് തന്നെ എല്ലാവരും ആഗ്രഹിക്കുക സ്വന്തം നാട്ടിൽ ആ സമയത് എത്താനാണ്.അതുകൊണ്ടുതന്നെ ഡെലിവറി തീയതിയ്ക്ക് അടുപ്പിച്ച് നാട്ടിലെത്താനായി ടിക്കറ്റ് ബുക്ക് ചെയ്തു കാത്തിരിക്കുന്നവരായിരുന്നു ഭൂരിഭാഗം പേരും.എന്നാൽ കോവിഡ് അവരുടെ ഈ പ്ലാനിംഗ് എല്ലാം തകിടംമറിച്ചു
വൃദ്ധരും,കുയ്റ്റികളും,ജോലി നഷ്ടമായവരും ഗര്ഭിണികളുമായ നിരവധിപേരാണ് ഇപ്പോഴും നാട്ടിലേക്കു വരാൻ സാധിക്കാതെ കഴിയുന്നത്. അതുകൊണ്ടുതന്നെയാണ് അഞ്ജു ജോനിന്റെയും ഭാഗ്യ ലക്ഷ്മിയുടെയും നാട്ടിലേക്കുള്ള യാത്ര ഭാഗ്യ യാത്രയാകുന്നതും. , നഴ്സുമാരായ ഇരുവരും ഇന്ന് റിയാദിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന വിമാനത്തിലെ യാത്രക്കാരാണ്. എട്ട് മാസം ഗർഭിണികളും. റിയാദിൽ സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ കിങ് സൽമാൻ ജനറൽ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. ഒരു മാസത്തോളമായി ഗർഭകാല അവധിയിൽ പ്രവേശിച്ചിട്ട്. അതിനു മുൻപേ നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായിരുന്നു. പക്ഷേ, എല്ലാം മാറിമറിഞ്ഞു.
എന്നാലും മറ്റു യാത്രക്കാർക്കില്ലത്ത ഒരു സന്തോഷം ഇവർക്ക് രണ്ടു പേർക്കും ഉണ്ട്. മറ്റൊന്നുമല്ല, ഇരുവരും നേരത്തേ അറിയുന്നവരും ഒരു ആശുപത്രിയിൽ ജോലി ചെയ്യുന്നവരും ആണെന്നതാണ്. നാട്ടിലും രണ്ട് പേരും കോട്ടയത്താണ്. എംബസി വഴിയും മറ്റു സാമൂഹിക സന്നദ്ധ പ്രവർത്തകർ വഴിയും നിരന്തരം നാട്ടിൽ പോകാനുള്ള ശ്രമം തുടർന്നിരുന്നു. അവസാരം ആ വിളി വന്നു. ഈ പ്രത്യേക സാഹചര്യത്തിൽ പ്രസവത്തിനു ശേഷമുള്ള പരിചരണങ്ങൾക്ക് ആരെയും ലഭിക്കില്ല എന്നതായിരുന്നു പ്രധാന ആശങ്ക. സുഹൃത്തുക്കളും കൂടെ ജോലി ചെയ്യുന്നവരും ആശുപത്രി ജീവനക്കാർ ആയതിനാൽ സുരക്ഷാ പ്രശ്‍നങ്ങളും ആലോചിച്ച് മനസ്സ് വല്ലാതെ വേദനിച്ചിരുന്നു. അതിനിപ്പോൾ അറുതിയായതായി ഇരുവരും മനോരമ ഓൺലൈനിനോട് പറഞ്ഞു.
വിമാനത്താവളത്തിൽ വളരെ നേരത്തെ 9 മണിക്ക് മുമ്പ് തന്നെ എത്തിയിരുന്നു. കൂടുതൽ തിരക്കൊന്നും എവിടെയും അനുഭവപ്പെട്ടില്ല. സാധാരണ സുരക്ഷാ പരിശോധനകളും മറ്റുമാണ് ആദ്യം ഉണ്ടായത്. നിലത്ത് പതിച്ച അടയാളം അനുസരിച്ച് വ്യക്തി അകലം പാലിച്ചാണ് വരിയിൽ നിന്നതെന്ന വ്യത്യാസം മാത്രം. അവസാനമാണ് തെർമൽ സ്ക്രീനിങ് നടന്നത്. എല്ലാം കഴിഞ്ഞപ്പോൾ ആശ്വാസം മാത്രം. പക്ഷേ, വിമാനത്തിൽ വ്യക്തി അകലം പാലിക്കാനുള്ള ഇടം ഇല്ല എന്നത് മനസസിൽ വേവലാതി ഉണ്ടാക്കുന്നുണ്ട്.
നാട്ടിലെത്തിയാൽ ഗർഭിണികൾക്ക് വീട്ടിൽ പോകാമെന്ന നിർദേശം ഉണ്ടെങ്കിലും കോഴിക്കോട് നിന്ന് കോട്ടയത്തേക്ക് എങ്ങനെ യാത്ര എന്നത് സംബന്ധിച്ചതും ധാരണയില്ല. കോഴിക്കോടെങ്കിൽ കോഴിക്കോട് എത്തിയാൽ മതി എന്ന മനസ്സാണിപ്പോൾ. നാടിന്റെ സുരക്ഷിത ബോധം വല്ലാതെ അങ്ങോട്ട് ആകർഷിപ്പിക്കുന്നു. ഏതായാലും ഇങ്ങനെ ഒരു യാത്ര തരപ്പെട്ട് വീടണയാൻ വഴിയൊരുക്കിയതിൽ അധികാരികളോടും ബന്ധപ്പെട്ടവരോടും തികഞ്ഞ നന്ദിയുണ്ടായിരിക്കും. അതോടൊപ്പം പരിചയത്തിൽ തന്നെ ഉള്ള സഹപ്രവർത്തകരിൽ ചിലർ മുൻഗണനാ ലിസ്റ്റിൽ പെട്ടിട്ടില്ല. അവർക്ക് കൂടിയുള്ള വഴി തെളിയട്ടെ എന്ന പ്രാർഥനയും.
https://www.facebook.com/Malayalivartha
























