കാനഡയിൽ ചുട്ടുപൊള്ളി മരിച്ചത് 130 ഓളം പേർ; വീടുകളുടെ മേല്‍ക്കൂരകളും റോഡുകളും വരെ ചൂടില്‍ ഉരുകുന്നു: എയർ കണ്ടിഷനറുകൾ വയ്ക്കാതിരുന്നത് പ്രതികൂലമായി ബാധിച്ചു; കനത്ത ചൂടിൽ 65-ഓളം പേർക്ക് അപ്രതീക്ഷിത മരണം- ക്യാനഡയുടെ ദുരവസ്ഥയ്ക്ക് കാരണമായത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ കുരുന്നുകളുടെ ശാപമോ?

ലോകത്ത് ഏറ്റവും തണുപ്പുള്ള, മഞ്ഞ് കൂടുതല്‍ പെയ്യുന്ന രാജ്യങ്ങളില്‍ ഏറെ മുന്നിലായ കാനഡ ചുട്ടുപൊള്ളുന്നു. അന്തരീക്ഷ താപനില അനിയന്ത്രിതമായി വർധിക്കുന്ന കാനഡയിൽ ഉഷ്ണ തരംഗത്തിൽ 130 ഓളം പേരാണ് കഴിഞ്ഞ വെള്ളിയാഴ്‌ച മാത്രം മരിച്ചത്. കഴിഞ്ഞ ദിവസം 49.5 ഡിഗ്രീ സെല്‍ഷ്യസ് താപനിലയാണ് ബ്രിട്ടീഷ് കൊളമ്പിയയില്‍ രേഖപ്പെടുത്തിയത്. വാന്‍കൂവറില്‍ സ്‌കൂളുകളും വാക്‌സിനേഷന്‍ കേന്ദ്രങ്ങളും അടച്ചിരിക്കുകയാണ്. പലയിടങ്ങളിലും വീടുകളുടെ മേല്‍ക്കൂരകളും റോഡുകളും വരെ ചൂടില്‍ ഉരുകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കാനഡയ്ക്ക് പുറമെ വടക്ക് പടിഞ്ഞാറൻ യു.എസിലും കനത്ത ചൂട് അനുഭവപ്പെടുന്നുണ്ട്. ഏറെ അപകടകരവും നീണ്ടുനിൽക്കുന്നതുമായ ഉഷ്ണ തരംഗം ഈ ആഴ്ച മുഴുവന്‍ നീണ്ടുനില്‍ക്കാനുള്ള സാധ്യതയുണ്ടെന്ന് കാനഡയുടെ പരിസ്ഥിതി വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂലൈ മാസത്തോടെ ചൂട് ഇനിയും വര്‍ധിക്കുമെന്നാണ് മുന്നറിയിപ്പ്. 45 ഡിഗ്രീയിൽ താഴെയായിരുന്നു കഴിഞ്ഞയാഴ്ചവരെ ചൂട്. എന്നാൽ തുടർച്ചയായ മൂന്ന് ദിവസം അത് 49 ലെത്തി.
ആയിരം കൊല്ലത്തിനിടെ ആദ്യമായാണ് ഇത്രയും കഠിനമായ ചൂടിലൂടെ മേഖല കടന്നുപോകുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. യു.എസിലും അന്തരീക്ഷ താപനില ക്രമാതീതമായി വർദ്ദിക്കുകയാണ്. കനത്ത ചൂടിൽ 65-ഓളം പേർക്ക് അപ്രതീക്ഷിത മരണം സംഭവിച്ചെന്നും റിപ്പോർട്ടുണ്ട്. പ്രാദേശിക അധികൃതർ കൃത്യമായ വിവരങ്ങൾ പുറത്തുവിടുന്നില്ല. ചൂടിനെ പ്രതിരോധിക്കാൻ പലയിടങ്ങളിലും ശീതീകരണകേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. രാജ്യത്തെ മറ്റിടങ്ങളിലേക്കും ചൂട് വ്യാപിച്ചേക്കുമെന്നും ആശങ്കയുണ്ട്. അപകടസാധ്യതയുള്ളവർക്ക് പ്രത്യേകകരുതൽ നൽകാനും ചൂടിനെ പ്രതിരോധിക്കാൻ പോംവഴിതേടാനും ബ്രിട്ടീഷ് കൊളംബിയ മുഖ്യമന്ത്രി ജോൺ ഹോർഗൻ ജനങ്ങളോടാവശ്യപ്പെട്ടു.
യു.എസിൽ പോർട്ട്ലാൻഡ്, ഒറിഗോൺ, വാഷിങ്ടൺ തുടങ്ങിയ സംസ്ഥാനങ്ങളിലും കടുത്ത ചൂടാണ്. ധാരാളം വെള്ളം കുടിക്കാനും എ.സി.കൾ ഉള്ളിടത്ത് കഴിയാനുമാണ് ജനങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്. പുറത്തുള്ള പ്രവർത്തനങ്ങൾ കുറച്ച് കുടുംബത്തിന്റെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും യു.എസ് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ കനത്ത ചൂട് കാട്ടുതീക്കും കാരണമാകുന്നുണ്ട്. കാലിഫോർണിയയിലെ ഒറിഗോണിൽ പടരുന്ന കാട്ടുതീയിൽ ഇത് വരെ 1500 ഏക്കർ വനം കത്തി നശിച്ചതായാണ് റിപ്പോർട്ട്.
അതേ സമയം, ക്യാനഡയിൽ തദ്ദേശീയർക്കായി നടത്തിയ ഏറ്റവും വലിയ സ്കൂൾ പ്രവർത്തിച്ചിരുന്ന സ്ഥലത്തുനിന്ന് 215 കുട്ടികളുടെ ശരീരാവശിഷ്ടം കണ്ടെത്തിയ സംഭവം ഏറെ ചർച്ചയായ വിഷയമായിരുന്നു. ഈ വിഷയവും ക്യാനഡയിലെ കാലാവസ്ഥാവ്യതിയാനവും തമ്മിൽ ബന്ധമുണ്ടെന്നാണ് ഇപ്പോൾ ഉയരുന്ന ഊഹാപോഹങ്ങൾ. സ്കൂൾ പരിസരത്ത് കുഴിച്ചിട്ട നിലയിലായിരുന്ന മൃതദേഹങ്ങൾ റഡാറിന്റെ സഹായത്തോടെയാണ് കണ്ടെത്തിയിരുന്നത്. ഇതിൽ മൂന്നുവയസ്സുമുതലുള്ള കുട്ടികളുണ്ടായിരുന്നു. നിർബന്ധിത ക്രൈസ്തവവൽക്കരണത്തിന്റെ ഇരകളായാ ഇവരുടെ ശാപമാകാം മഞ്ഞ് കൂടുതല്‍ പെയ്യുന്ന രാജ്യങ്ങളില്‍ ഏറെ മുന്നിലായ കാനഡയിലെ ഈ ദുരവസ്ഥയ്ക്ക് കാരണമായതെന്ന അന്ധവിശ്വാസവും പ്രചരിക്കുന്നുണ്ട്.
ക്യാനഡയിലെ തദ്ദേശ വിഭാഗങ്ങളിലെ 1.5 ലക്ഷം കുട്ടികൾ സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ക്രിസ്ത്യൻ സ്കൂളുകളിൽ നിർബന്ധിത വിദ്യാഭ്യാസം നേടണമായിരുന്നു. ഏറ്റവും വലിയ വിദ്യാഭ്യാസ–- മതപരിവർത്തന സ്ഥാപനമായിരുന്ന ക്യാംലൂപ്സ് ഇൻഡ്യൻ റസിഡൻഷ്യൽ സ്കൂളിൽ കുട്ടികൾക്ക് മാതൃഭാഷയിൽ സംസാരിക്കാൻ അനുവാദം ഉണ്ടായിരുന്നില്ല. അച്ഛനമ്മമാരുമായി ആശയവിനിമയം അനുവദിച്ചിരുന്നില്ല. ശാരീരിക, ലൈംഗിക പീഡനം പതിവായിരുന്നു. ഇത്തരം സ്കൂളുകളിൽ പഠിച്ച ആറായിരം കുട്ടികൾ മരിച്ചെന്നാണ് കണക്ക്. 3200 കുട്ടികളെങ്കിലും പീഡനത്തിനിരയായി മരിച്ചെന്ന് അഞ്ചുവർഷം മുമ്പ് പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു.
https://www.facebook.com/Malayalivartha

























