ഏറെ നാളായി വീഡിയോ കോൾ വിളിക്കുമ്പോൾ അഞ്ജു വിഷാദത്തിലായിരുന്നെന്ന് പിതാവ്; ജോലിയില്ലാത്തതിന്റെ നിരാശയിലായിരുന്നു സാജു:- നാട്ടിലേക്ക് മാസങ്ങളായി പണമയച്ചില്ല:- അയൽവാസികൾ മുറിയിൽ എത്തിയപ്പോൾ കണ്ടത് മുറിവേറ്റ് കിടക്കുന്ന അഞ്ജുവിനെയും, മക്കളെയും: നടുക്കം വിട്ടുമാറാതെ ബ്രിട്ടൻ മലയാളികൾ....

ബ്രിട്ടനില്‍ കെറ്ററിംഗിൽ മലയാളി യുവതിയും മക്കളും കൊല്ലപ്പെട്ട സംഭവത്തിൽ നടുങ്ങി ബ്രിട്ടൻ മലയാളികൾ. കണ്ണൂരിൽ നിന്ന് ബ്രിട്ടനിലേയ്ക്ക് എത്തിയ ഒരു വർഷത്തിനുള്ളിൽ തന്നെ എല്ലാവരോടും നല്ല അടുപ്പം കാത്തുസൂക്ഷിച്ച ഒരു കുടുംബത്തിനുളിൽ തന്നെ നടന്ന കൂട്ടക്കൊല ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്ന് അയൽക്കാർ പറയുന്നു. യു.കെ കെറ്ററിങ്ങിൽ മലയാളി നഴ്സായ കോട്ടയം ജില്ലയിലെ വൈക്കം മറവന്തുരുത്ത് പഞ്ചായത്തിലെ കുലശേഖരമംഗലം സ്വദേശിയായ അഞ്ജുവും(40) ആറു വയസുള്ള മകനും നാലു വയസുകാരി മകളുമാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ഭർത്താവും കണ്ണൂർ ശ്രീകണ്ഠപുരം പടിയൂർ സ്വദേശിയുമായ ചേലപാലിൽ സാജു (52) പിടിയിലായിട്ടുണ്ട്. കുറ്റം സമ്മതിച്ചെങ്കിലും ക്രൂരതയുടെ പിന്നിലെ കാരണം തേടുകയാണ് പൊലീസ്. യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. ഫ്ലാറ്റിൽ മുറിവേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടികളെ പൊലീസ് എയർ ആംബുലൻസ് സഹായത്തോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആദ്യം ഒരു കുട്ടിയുടെ കാര്യത്തിൽ ആശക്ക് വകയുണ്ട് എന്ന പ്രതികരണമാണ് ലഭിച്ചിരുന്നതെങ്കിലും വൈകാതെ ആ കുട്ടിയും മരിച്ചെന്നു സ്ഥിരീകരിക്കുകയായിരുന്നു.
അമ്മയും മക്കളുമായി വളരെ അധികം അടുപ്പത്തിലായിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. അടുത്ത കാലത്ത് എത്തിയ കുടുംബം ആണെങ്കിലും ഏറ്റവും വേഗത്തിൽ പൊതു സമൂഹവുമായി ഇണങ്ങിയ വ്യക്തി ആണെന്നതാണ് സംഭവം പ്രാദേശിക മലയാളികളിൽ കൂടുതൽ ഞെട്ടൽ സൃഷ്ടിക്കാൻ കാരണമായത്.പ്രാദേശിക മലയാളി സമൂഹം ഏറ്റെടുക്കുന്ന എല്ലാ കാര്യങ്ങളിലും ഇയാൾ സാധ്യമായ വിധത്തിൽ സഹകരിക്കുകയും ചെയ്തിരുന്നു.
ഒരാഴ്ച മുൻപ് പോലും ഒരു കുഞ്ഞു മരിച്ച സംഭവത്തിൽ പ്രദേശിക മലയാളി കൂട്ടായ്മയുമായി ചേർന്ന് നിന്നയാൾ ദിവസങ്ങൾക്കകം സ്വന്തം കുഞ്ഞുങ്ങളുടെ ജീവനെടുത്തു എന്നത് ഏറെ ഞെട്ടിക്കുന്ന ഒരുകാര്യമാണ്. ബാഡ്മിന്റൺ ഉൾപ്പടെ കായിക വിനോദങ്ങളിലും പ്രാദേശികമായി ആദ്യകാല മലയാളികളുമായി എളുപ്പത്തിൽ ഇണങ്ങുവാനും ഇയാൾക്ക് സാധിച്ചിരുന്നു.ഇതുകൊണ്ട് തന്നെ സാജു ജോലി ചെയ്ത ഡെലിവറി കമ്പനിയിലടക്കം ഇയാൾക്ക് ജോലി ലഭിച്ചതും ഇത്തരം സൗഹൃദത്തിന്റെ പിൻബലത്തിലാണ്.അടുത്തിടെ ഡ്രൈവിങ് ലൈസൻസ് പാസായതിനെ തുടർന്ന് വാക്സൽ സഫീറ കാർ സ്വന്തമാക്കിയാണ് ഡെലിവറി ജോലി ചെയ്തിരുന്നത്.
കൊല്ലപ്പെട്ട യുവതിയെ കുറിച്ചും സഹപ്രവർത്തകർ അടക്കം പറയുന്നത് നല്ലതു മാത്രമാണ്. അവർക്കും ഈ കുടുംബത്തെ പറ്റി വളരെ ചുരുങ്ങിയ കാര്യങ്ങൾ മാത്രമേ അറിയൂ. കൊല്ലപ്പെട്ട യുവതിക്കൊപ്പം മലയാളി സഹപ്രവർത്തകർ ജോലി ചെയ്തിട്ടുള്ളതിനാൽ എന്തെങ്കിലും പ്രയാസം നേരിട്ടിരുന്നോ എന്ന കാര്യത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിയേക്കും. സംഭവത്തിൽ നോർത്താംപ്ടൺഷെയർ പൊലീസിലെ പ്രത്യേക അന്വേഷണ വിഭാഗം തെളിവുകൾ തേടിയുള്ള തിരച്ചിൽ തുടരുകയാണ്.
പൊലീസുമായി ബന്ധപ്പെട്ടു കൂടുതൽ വിവര ശേഖരം നടത്താനുള്ള ശ്രമം പ്രാദേശികമായി മലയാളികളും നടത്തുന്നുണ്ട്.ചോദ്യം ചെയ്യലിന്റെ തുടക്കത്തിൽ തന്നെ കൊലപാതകം താൻ ചെയ്തത് തന്നെയെന്ന് ഭർത്താവായ വ്യക്തി വെളിപ്പെടുത്തിയതോടെയാണ് പൊലീസ് മറ്റുള്ളവരിലേക്ക് അന്വേഷണം നീട്ടുന്നില്ല എന്ന് തീരുമാനിച്ചിരിക്കുന്നത്. എങ്കിലും കൂട്ടക്കൊലയിലേക്ക് നയിച്ച സാഹചര്യങ്ങൾ കൂടി പൊലീസ് അന്വേഷണ പരിധിയിൽ ഉൾപ്പെടും എന്ന് വ്യക്തമാണ്. സാജു പൊലീസ് പിടിയിലാകുമ്പോൾ മദ്യ ലഹരിയിൽ ആയിരുന്നു എന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന അറിവ്.
സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. അടുത്ത സുഹൃത്തുക്കൾക്കുപോലും സംഭവത്തിന്റെ വിശദ വിവരങ്ങൾ അറിയാത്ത സാഹചര്യമാണ്. രാവിലെ പതിനൊന്നരയോടെ പൊലീസ് എത്തി വാതിൽ തകർത്താണു വീടിനുള്ളിൽ കടന്നതെന്നു സമീപവാസികൾ പറയുന്നു. ആറുവയസുള്ള ആൺകുട്ടിയും നാലുവയസുമാത്രം പ്രായമുള്ള പെൺകുട്ടിയുമാണു മരിച്ചത്. രാത്രി വൈകിയും സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ധരും പൊലീസ് സംഘവും ക്യാംപ് ചെയ്ത് അന്വേഷണം നടത്തിയിരുന്നു. ‘’ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് വൻ പോലീസ് സംഘം സംഭവസ്ഥലത്ത് കുതിച്ചെത്തി വീടിനുള്ളിലേക്ക് കയറിയത്.
താമസിക്കാതെ രണ്ടുതവണ എയർ ആംബുലൻസ് പറന്നുപൊങ്ങുന്നത് കണ്ടുവെന്നാണ് അയൽവാസികൾ പറയുന്നത്. വീടിനു സമീപത്തുനിന്നു സജു ഉപയോഗിച്ചിരുന്ന വോക്‌സ് ഹാൾ സഫീറ കാർ ഫ്‌ലാറ്റ് ലോറിയിൽ പോലീസ് ഇവിടെ നിന്ന് മാറ്റിയിട്ടുണ്ട്. ഞെട്ടിപ്പിക്കുന്ന ഈ സംഭവത്തെക്കുറിച്ച് കൂടുതൽ പറയാൻ വാക്കുകളില്ല എന്നാണ് നോർത്താംപ്റ്റൺഷെയർ പൊലീസ് സൂപ്പരിന്റന്റ് സ്റ്റീവ് ഫ്രീമാൻ പറഞ്ഞത്. വിദഗ്ധരുടെ സംഘം അന്വേഷണവുമായി മുന്നോട്ടു പോകുന്നുണ്ടെന്നും എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ പൊലീസുമായി ഇതു പങ്കുവയ്ക്കാൻ തയാറാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
പോസ്റ്റ്മോർട്ടം പരിശോധനാ റിപ്പോർട്ട് പുറത്തുവന്നശേഷമേ മരണകാരണം വ്യക്തമാക്കാനാകൂ എന്നും അദ്ദേഹം മാധ്യമങ്ങളോടു വിശദീകരിച്ചു. വ്യാഴാഴ്ച രാത്രിയാണ് ദാരുണമായ സംഭവമുണ്ടായത്. സുഹൃത്തുക്കളും ബന്ധുക്കളും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സാധിക്കാതെവന്നതോടെ സംശയം തോന്നിയ സുഹൃത്തുക്കള്‍ വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു. വീട് ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇവർ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി വീട് തുറന്നപ്പോള്‍ അഞ്ജുവും മക്കളും ചോരയില്‍ കുളിച്ചു കിടക്കുന്നതായി കാണപ്പെടുകയുമായിരുന്നു. യുകെയില്‍ സര്‍ക്കാര്‍ നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു അഞ്ജു.
സാജുവിന് ഹോട്ടലില്‍ ഭക്ഷണം ഡെലിവറി ചെയ്യുന്ന ജോലിയാണ്. ഒരു വര്‍ഷം മുമ്പാണ് ഇവര്‍ യുകെയില്‍ എത്തിയത്. ഭര്‍ത്താവ് സാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സാജുവിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസും പാരാമെഡിക്കുകളും രണ്ട് എയർ ആംബുലൻസുകളും സംഭവ സ്ഥലത്തേക്ക് തിരിയുന്നതിനിടയിൽ പെതർടൺ കോർട്ടിന് അടുത്തായി പോകുന്ന റോക്കിംഗ്ഹാം റോഡിന്റെ ഒരു ഭാഗത്തേയ്ക്കുള്ള ഗതാഗതം നിരോധിച്ച ശേഷമാണ് ഉച്ചയ്ക്ക് 1.30 ഓടെ ഇയാളെ അറസ്റ്റ് ചെയ്തത്. ഫോറൻസിക് സംഘം രാവിലെയും വൈകീട്ടും ഫ്ലാറ്റിൽ തിരച്ചിൽ നടത്തി.
അതേ സമയം അഞ്ജു വിഷാദത്തിലായിരുന്നെന്ന് അച്ഛൻ അശോകൻ കോട്ടയത്ത് പ്രതികരിച്ചു. ഏറെ നാളായി വീഡിയോ കോൾ വിളിക്കുമ്പോൾ ദു:ഖത്തിലായിരുന്നു. ജോലിയില്ലാത്തതിന്റെ നിരാശയിലായിരുന്നു അഞ്ജുവിന്റെ ഭർത്താവ് സാജു. നാട്ടിലേക്ക് മാസങ്ങളായി പണമയച്ചിരുന്നില്ല. ഇവർക്കിടയിൽ മറ്റ് പ്രശ്നങ്ങളുള്ളതായി അറിയില്ല. യുകെയിലേക്ക് മക്കളുമായി ഇവർ പോയത് ഒക്ടോബറിലായിരുന്നുവെന്നും അശോകൻ പറഞ്ഞു.
https://www.facebook.com/Malayalivartha
























