ബില്ല് തയ്യാറാക്കി നിയമസഭയെ കൊണ്ട് പാസ്സാക്കിച്ച് ഗവര്‍ണറെ ഭീഷണിപ്പെടുത്താനുള്ള പിണറായി തന്ത്രമായിരുന്നോയെന്ന് സംശയിക്കുന്നവരുമുണ്ട്. ബില്ല് പാസാക്കി കഴിഞ്ഞാല്‍ സര്‍ക്കാരിനോട് ഒത്തു തീര്‍പ്പിനായി എത്തുമെന്ന ധാരണ സര്‍ക്കാരിന് ആരെങ്കിലും ഉപദേശിച്ചു കൊടുത്തോയെന്ന കാര്യത്തിലും സംശയമുണ്ട്.

.
ചാന്‍സിലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ പുറത്താക്കാനുള്ള ബില്ല് നിയമസഭ പാസാക്കിയെങ്കിലും സര്‍ക്കാര്‍ ബില്ല് പതുക്കുന്നതെന്തെന്ന ചോദ്യം സ്വഭാവികമായി ഉയരുകയാണ്. ബില്ല് നിയമസഭ പാസാക്കിയ സ്ഥിതിയ്ക്ക് അത് രാജ്ഭവനില്‍ എത്തിക്കേണ്ടത് സര്‍ക്കാരാണ്. എന്നാല്‍ നിയമ വകുപ്പിന് കൂടുതല്‍ കാര്യങ്ങള്‍ വിശദമാക്കാനുണ്ടെന്നതിന്റെ പേരിലാണ് ബില്ല് പിടിച്ചു വെച്ചിരിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
ഒരാഴ്ചയ്ക്കുള്ളില്‍ മാത്രമേ ബില്ല് ഗവര്‍ണര്‍ക്ക് അയയ്ക്കാന്‍ കഴിയൂയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ബില്ല് തയ്യാറാക്കി നിയമസഭയെ കൊണ്ട് പാസ്സാക്കിച്ച് ഗവര്‍ണറെ ഭീഷണിപ്പെടുത്താനുള്ള പിണറായി തന്ത്രമായിരുന്നോയെന്ന് സംശയിക്കുന്നവരുമുണ്ട്. ബില്ല് പാസാക്കി കഴിഞ്ഞാല്‍ സര്‍ക്കാരിനോട് ഒത്തു തീര്‍പ്പിനായി എത്തുമെന്ന ധാരണ സര്‍ക്കാരിന് ആരെങ്കിലും ഉപദേശിച്ചു കൊടുത്തോയെന്ന കാര്യത്തിലും സംശയമുണ്ട്.
നിയമവകുപ്പിന്റെ വിശദമായ പരിശോധനയും സെക്രട്ടറി തലത്തില്‍ പലതവണ ചര്‍ച്ചകളും വിദഗ്ദ്ധരുടെ അഭിപ്രായവും കൂട്ടി ചേര്‍ത്താണ് ബില്ല് നിയമസഭയില്‍ എത്തുന്നത്. സഭ പാസാക്കിയ ബില്ലിന്‍മേല്‍ ഇനിയെന്തു പഠനമാണ് നടത്തേണ്ടതെന്ന കാര്യത്തിലും അവ്യക്തതയുണ്ട്. ഗവര്‍ണര്‍ ബില്ല് എത്തനായി കാത്തിരിക്കുകയാണ്. ഒന്നുകില്‍ ഗവര്‍ണര്‍ക്ക് ബില്ല് അംഗീകരിച്ച് നിയമമാക്കാം. അല്ലെങ്കില്‍ തിരത്തലുകളോടെ സഭയിലേയ്ക്ക് തിരിച്ചയയ്ക്കാം. അതു മല്ലെങ്കില്‍ രാഷ്ട്രപതിയ്ക്ക് അയയ്ക്കാം. ഇതില്‍ഏതാണ് സ്വീകരിക്കാനം ഗവര്‍ണര്‍ക്ക് അവകാശമുണ്ട്.
നിയമസഭയില്‍ ഭരണപക്ഷത്തോടൊപ്പം പ്രതിപക്ഷവും ചേര്‍ന്നത് ഗവര്‍ണര്‍ പ്രതീക്ഷിക്കാത്ത നടപടിയായിരുന്നു. ബില്ലിന്റെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനില്ക്കുമെന്നാണ് ഗവര്‍ണര്‍ക്ക് കിട്ടിയിരുന്ന വിവരം. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി പ്രതിപക്ഷം ചാന്‍സിലര്‍ സ്ഥാനത്തേയ്ക്ക് വിരമിച്ച ജഡാജിയെ നിയമിക്കണമെന്ന നിര്‍ദ്ദേശം നല്കി ബില്ലിനെ പിന്‍തുണയ്ക്കുകയാണുണ്ടായത്. ചാന്‍സിലര്‍ ബില്ല് എന്നറിയപ്പെടുന്ന ബില്ല് ഇനി എന്ന രാജ്ഭവനിലെത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ കഴിഞ്ഞ നിയമസഭ സമ്മേളനം പാസാക്കിയ മറ്റ് ബില്ലുകള്‍ ഗവര്‍ണറുടെ പരിഗണനയ്ക്ക് എത്തിച്ചു കൊടുത്തിട്ടുണ്ട്.
ഇതിനിടയില്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ക്രിസ്തുമസ് ആഘോഷത്തിന് ഗവര്‍ണര്‍ ക്ഷണിച്ചെങ്കിലും ആരും പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം നടന്ന ദേശീയപാത ഉത്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും നേരിട്ട് കണ്ടിരുന്നു.
എന്നാല്‍ രാജ്ഭവനിലെ ക്രിസ്മസ് വിരുന്നിന് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുക്കാതിരുന്നത് അവരുടെ തീരുമാനമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞതും ശ്രദ്ധേയമാണ്. കഴിഞ്ഞ ഓണാഘോഷത്തിന് സര്‍ക്കാര്‍ തന്നെ ക്ഷണിക്കാതിരുന്നതില്‍ വിഷമമുണ്ട്. രാജ്ഭവനില്‍ എന്തു പരിപാടിയുണ്ടെങ്കിലും താന്‍ എല്ലാവരേയും ക്ഷണിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
വ്യക്തിപരമായ അജണ്ടകളില്ലാത്തതിനാല്‍ തന്റെ വാതിലുകള്‍ എല്ലായ്‌പോഴും തുറന്നിട്ടിരിക്കുകയാണ്. നിയമാനുസൃതമായി മാത്രമേ പ്രവര്‍ത്തിക്കൂ. രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി നിയമവിരുദ്ധമായി സര്‍വകലാശാലകളെ ഉപയോഗിക്കുന്നവര്‍ക്ക് തന്റെ നിലപാടില്‍ നിരാശ തോന്നുന്നതില്‍ ഒന്നുംചെയ്യാനില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തോട് ഗവര്‍ണര്‍ പ്രതികരിച്ചു.
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാന്‍ നിയമസഭ പാസാക്കിയ ബില്‍ തനിക്ക് ലഭിച്ചിട്ടില്ലെന്നും ബില്‍ കാണാതെ അഭിപ്രായം പറയാനാകില്ലെന്നും ഇതുസംബന്ധിച്ച ചോദ്യത്തോട് ഗവര്‍ണര്‍ പ്രതികരിച്ചു. ചാന്‍സലര്‍മാര്‍ക്കുള്ള കാരണംകാണിക്കല്‍ നോട്ടീസിലെ തുടര്‍നടപടികള്‍ കോടതി നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചായിരിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
എന്നാല്‍ ബില്ല് നിയമവകുപ്പിന് തിരിച്ചയച്ചതിന് പിന്നില്‍ ദുരുദ്ദേശമുണ്ടെന്നാണ് കണക്കാക്കുന്നത്. ഗവര്‍ണര്‍ ബില്ല അനാവശ്യമായി വെച്ചു തമാസിപ്പിക്കുകയാണെങ്കി്ല്‍ സര്‍ക്കാരിന് കോടതിയെ സമീപിക്കാമെന്ന നിയമോപദേശം ലഭിച്ചിട്ടുണ്ട്. എന്നിരുന്നാലും ബില്ല് പാസാക്കിയ ശേഷം ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ പൊട്ടതെറിക്കല്‍ തല്കാലം മയപ്പെടുത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ സംസാരത്തിലും ശരീര ഭാഷയിലും മൃദുസമീപനം വന്നിട്ടുണ്ടെന്നും വിലയിരുത്തപ്പെടുന്നു.
https://www.facebook.com/Malayalivartha
























