ശരീരത്തില്‍ മുറിവുകൾ, ഷാളോ കയറോ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്ന സംശയത്തിൽ പോലീസ്, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും വിരള്‍ചൂണ്ടുന്നത് അതിലേക്ക്, യുകെയിൽ അഞ്ജുവിനൊപ്പം കൊല്ലപ്പെട്ട മക്കളായ ജീവയുടെയും ജാന്‍വിയുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും...!

ലണ്ടനിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണ് യുവതിയേയും രണ്ട് മക്കളേയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. നോർത്താംപ്ടൺ ഷെയറിൽ മലയാളി നഴ്സ് അഞ്ജുവും മക്കളായ ജാൻവിയെയും ജീവയെയുമാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കോട്ടയം വൈക്കം മറവൻതുരുത്ത് സ്വദേശിയാണ് അഞ്ജു. സംഭവത്തെ തുടർന്ന് ഭർത്താവായ കണ്ണൂർ സ്വദേശി സാജുവിനെ ഇന്നലെത്തന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
ബ്രിട്ടനിലെ മലയാളി നഴ്‌സിന്റെയും മക്കളുടെയും മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വൈക്കം സ്വദേശിയായ അഞ്ജുവിനെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. സാജുവാണ് മൂന്ന് പേരെയും കൊലപ്പെടുത്തിയത്. അഞ്ജുവിന്റെ പിതാവ് ആശോകനെ വിളിച്ച് ബ്രിട്ടീഷ് പൊലീസാണ് ഇക്കാര്യം അറിയിച്ചത്.
എന്നാൽ മരണകാരണം ബ്രിട്ടീഷ് പൊലീസ് ഇനിയും സ്ഥിരീകരിച്ചിട്ടില്ല.ഷാളോ കയറോ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതിൽ വിരൾചൂണ്ടുന്നതാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടും.അഞ്ജുവിന്റെ ശരീരത്തിൽ മുറിവുകളുണ്ടായിരുന്നെന്നും കസ്റ്റഡിയിലുള്ള ഭർത്താവ് സാജുവിനെതിരെ കൊലക്കുറ്റം ചുമത്തുമെന്നും പൊലീസ് അറിയിച്ചു.
അഞ്ജുവിനൊപ്പം കൊല്ലപ്പെട്ട മക്കളായ ജീവയുടെയും ജാൻവിയുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യും. ഇതിന് ശേഷമാണ് പൊലീസ് തുടർ നടപടികളിലേക്ക് കടക്കുക. സാമ്പത്തിക പ്രശ്നങ്ങൾ അഞ്ജുവിനെ അലട്ടിയിരുന്നുവെന്ന് പിതാവ് അശോകൻ പറഞ്ഞു. ജോലിയില്ലാത്തതിനാൽ ഭർത്താവ് സാജുവും നിരാശയിലായിരുന്നു. മകളും മരുമകനും തമ്മിൽ മറ്റ് പ്രശ്നങ്ങൾ ഉള്ളതായി അറിയില്ലെന്നും അശോകൻ പറഞ്ഞു. സാജു ചെറിയ പ്രശ്‌നങ്ങൾക്ക് പോലും അക്രമാസക്തനാകാറുണ്ടായിരുന്നുവെന്നും, വീഡിയോ കോളിൽ മകളെ സന്തോഷത്തോടെ കണ്ടിരുന്നില്ലെന്നും അഞ്ജുവിന്റെ മാതാപിതാക്കൾ പറഞ്ഞു.
പക്ഷെ ഇരുവർക്കുമിടയിൽ കാര്യമായ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. യുകെയിൽ ജോലി ലഭിക്കാത്തതിനാൽ സാജു കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും അശോകൻ പറഞ്ഞു. ഇരുവരും സൗദിയിൽ ആയിരുന്നപ്പോൾ സാജുവിനെ ഭയന്നാണ് താനും കഴിഞ്ഞിരുന്നതെന്ന് അഞ്ജുവിന്റെ അമ്മ പറഞ്ഞു. അഞ്ജുവിന്റെ വസ്ത്രത്തിൽ കുത്തിപ്പിടിച്ച് ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്നും അച്ഛനോട് പറയരുതെന്നും ആത്മഹത്യ ചെയ്യില്ലെന്നും അഞ്ജു പറഞ്ഞിരുന്നെന്നും കൃഷ്ണാമ്മ പറഞ്ഞു.
ലണ്ടനിലെ നോർത്തംപ്ടൺഷെയറിലെ കെറ്റെറിംഗിലാണ് ദാരുണമായ കൊലപാതകം നടന്നത്. ബ്രിട്ടനിലെ കെറ്ററിങിൽ ജനറൽ ആശുപത്രിയിൽ നഴ്സായിരുന്ന അഞ്ജു ജോലിക്കെത്താത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചതോടെയാണ് പൊലീസ് ഉച്ചയോടെ വീട്ടിലേക്കെത്തിയത്. കുത്തേറ്റ അഞ്ജുവിന്റെ മരണം സ്ഥിരീകരിച്ച പൊലീസ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ജാൻവിയെയും ജീവയെയും എയർ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആശുപത്രിയിലെത്തിയ ശേഷമാണ് രണ്ട് കുട്ടികളും മരിച്ചത്. സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കവെ അഞ്ജുവിൻറെ ഭർത്താവായ 52കാരൻ സാജുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒരു വർഷമായി ലണ്ടനിൽ കുടുംബ സമേതം കഴിയുകയാണ് ഇവർ. നാട്ടിലുണ്ടായിരുന്ന കുട്ടികളെ ഏതാനും മാസങ്ങൾ മുമ്പാണ് ബ്രിട്ടനിലേക്ക് കൂട്ടിക്കൊണ്ടു പോയത്.
https://www.facebook.com/Malayalivartha























