പറന്നുയർന്ന ശേഷം പൈലറ്റിന് ആ അപകടം മണത്തു...! ഒടുവിൽ 143 യാത്രക്കാരുമായി അടിയന്തര ലാൻഡിങ്, ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ ഇറക്കിയതിന് പിന്നിൽ ഈ കാരണം...

സാങ്കേതിക തകരാർ മൂലം പറന്നുയർന്ന വിമാനങ്ങൾ തിരിച്ചിറക്കണ്ടി വരുന്നത് അടുത്തിടെ പതിവ് സംഭവമാക്കുകയാണ്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് വീണ്ടും അത്തരമൊരു സംഭവമുണ്ടായിരിക്കുകയാണ്. സാങ്കേതിക തകരാറിന് പിന്നാലെ ദുബായിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ അടിയന്തരമായി നിലത്തിറക്കേണ്ടി വന്നിരിക്കുകയാണ്. ഹൈദരബാദില്‍ നിന്ന് യാത്രക്കാരുമായി ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് മുംബൈയില്‍ ഇറക്കിയത്.
143 യാത്രക്കാർ ആണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം പറന്നു ഉയർന്നപ്പോൾ ആണ് സാങ്കേതിക തകരാർ പെലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിമാനം അടിയന്തര ലാന്റിങ് നടത്തുകയായിയിരുന്നു. എയര്‍ ഇന്ത്യയുടെ എ 320 വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. ഹൈഡ്രോളിക് സിസ്റ്റത്തിലുണ്ടായ തകരാർ ആണ് വിമാനം അടിയന്തിരമായി ഇറക്കാൻ കാരണമെന്നാണ് ലഭിക്കുന്ന വിവരം. ഇതിനെ തുടർന്ന് വിമാനം മുംബൈയിലേക്ക് വഴി തിരിച്ച് വിടുകയായിരന്നു.
വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാർ എല്ലാം സുരക്ഷിതർ ആണെന്ന് അധികൃതർ അറിയിച്ചു. വിമാനത്തിന്റെ തകരാർ പരിഹരിച്ച ശേഷം ഇതേ വിമാനം യാത്രക്കാരുമായി ദുബായിലേക്ക് തിരിച്ചു.ഇതുകൂടാതെ കഴിഞ്ഞ ദിവസം ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള സ്‍പൈസ്ജെറ്റ് വിമാനം 28 മണിക്കൂര്‍ വെെകിയാണ് പുറപ്പെട്ടത്. വിമാനത്താവളത്തിൽ നിന്നും പുറത്തുപോകാതെ യാത്രക്കാർ മണിക്കൂറുകൾ കുടുങ്ങി.
പലർക്കും യാത്ര വലിയ സമയ നഷ്ടം ആണ് നൽകിയത്. ഞായറാഴ്ച രാവിലെ 9.30ന് ദുബായി അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട സ്‍പൈസ് ജെറ്റ് വിമാനം ആണ് വെെകിയത്.പിന്നീട് തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30നാണ് പിന്നീട് വിമാനം പുറപ്പെട്ടത്.
അതേസമയം ദിവസങ്ങള്‍ക്ക് മുന്‍പ് ദുബായില്‍ നിന്ന് കോഴിക്കോടേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസും സര്‍വീസ് മുടങ്ങിയിരുന്നു. വിമാനത്തിനുള്ളില്‍ പാമ്പിനെ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. ശനിയാഴ്ച പുലര്‍ച്ചെ 2.20ന് ദുബായി അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലാണ് പാമ്പിനെ കണ്ടത് യാത്രക്കാരെ പരിഭ്രാന്തരാക്കി.
യാത്രക്കാര്‍ വിമാനത്തിലേക്ക് കയറുന്നതിനിടെയാണ് പാമ്പിനെ കണ്ടെത്തിയത്. ഇതോടെ യാത്രക്കാരെയെല്ലാം തിരിച്ചിറക്കി. വിമാനത്തില്‍ എങ്ങനെയാണ് പാമ്പ് എത്തിപ്പെട്ടതെന്നറിയില്ല. എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതർ ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പാമ്പിനെ പിടിക്കാൻ കഴിയാതെവന്നതോടെ വിമാനയാത്ര അനിശ്ചിതമായി വൈകുകയത് യാത്രക്കാരെ വലച്ചു. സന്ദർശക വിസക്കാരായ യാത്രക്കാർക്ക് മറ്റൊരു വിമാനത്തിൽ യാത്ര പുനഃക്രമീകരിക്കുംവരെ വിമാനത്താവളത്തിൽത്തന്നെ കഴിയേണ്ടിവന്നു. വൈകീട്ട് 5.30-നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ സന്ദർശക വിസയിലുള്ളവരെയും ഏതാനും താമസവിസക്കാരെയും നാട്ടിലെത്തിച്ചു.
എന്നാൽ, അതേവിമാനത്തിൽ പോകേണ്ടിയിരുന്ന യാത്രക്കാർക്ക്ബോർഡിങ് പാസ് കിട്ടിയതുമില്ല. ഇതുകാരണം കരിപ്പൂരിൽനിന്നുള്ള ഈ വിമാനത്തിന്റെ നാലു സർവീസുകൾ അനിശ്ചിതമായി വൈകി. എന്തായാലും വിമാനക്കമ്പതികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ഇത്തരം അനാസ്ഥകളിൽ ഡിജിസിഎ എന്തെങ്കിലും നടപടികൾ സ്വീകരിക്കുമോ എന്നത് സംബന്ധിച്ച് സൂചകളൊന്നും തന്നെയില്ല. നേരത്തെ സ്പൈസ് ജെറ്റിനെതിരെ നടപടികൾ സ്വീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha























