കൊവിഡ് ഭീതി...! എയർപോർട്ടുകളിൽ കനത്ത ജാഗ്രത, പ്രവാസികൾക്ക് നാട്ടിലെത്താൻ ഈ കടമ്പകൾ കടക്കണം, പ്രതിരോധ നടപടികളുടെ ആദ്യപടിയായി വിമാനത്താവളങ്ങളിൽ റാൻഡം പരിശോധന ഏർപ്പെടുത്തി, രോഗം സ്ഥിരീകരിക്കുന്നവരുടെ സാമ്പിളുകള്‍ വൈകാതെ ജനിതക ശ്രേണീകരണത്തിനായി അയക്കും

പ്രവാസികൾക്ക് വളരെ ബുദ്ധിമൂട്ടുണ്ടാക്കിയ സമയമായിരുന്നു കൊാവിഡ് കാലം. പരിശോധനകളും നിബന്ധകളും അടച്ചിടലും എന്നുവേണ്ട രോഗ പ്രതിരോധത്തിന്റെ ഭാഗമായി ഇതേല്ലാം പ്രവാസികൾക്ക് നേരിടേണ്ടതായിവന്നു. ഇപ്പോൾ വീണ്ടും കൊവിഡ് ഭീതി വന്നെത്തിയിരിക്കുകയാണ്. വിദേശ രാജ്യങ്ങളിൽ പടരുന്ന ഒമിക്രോൺ വകഭേദങ്ങൾ രാജ്യത്ത് സ്ഥിരീകരിച്ചതിന് പിന്നാലെ നിരീക്ഷണം ശക്തമാക്കാൻ ഒരുങ്ങുകയാണ് കേന്ദ്രം.
പ്രതിരോധ നടപടികളുടെ ആദ്യപടിയായി തന്നെ വിമാനത്താവളങ്ങളിൽ റാൻഡം പരിശോധന ഏർപ്പെടുത്തിക്കഴിഞ്ഞു. അതായത് വിദേശത്ത് നിന്നെത്തുന്നവരുൾപ്പെടെ ഇനി പരിശോധനയ്ക്ക് വിധേയരാകേണ്ടിവും. വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാരിലാണ് പ്രധാനമായും പരിശോധന നടത്തുന്നത്. വിദേശത്ത് നിന്നെത്തുന്നവരിൽ യാത്രക്കാരുടെ സംഘത്തിൽ നിന്ന് ചിലരെ പരിശോധിച്ച് ആർക്കെങ്കിലും കോവിഡ് സ്ഥിരീകരിക്കുകയാണെങ്കിൽ ബാക്കിയുള്ളവരെ കൂടി പരിശോധിക്കുകയും നിരീക്ഷണത്തിലേക്ക് മാറ്റുകയും ചെയ്യുന്ന നടപടിയിലേക്കാണ് കേന്ദ്രം കടന്നത്.
രാജ്യത്തെ കൊവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തെ തുടർന്നാണ് നടപടി. വിദേശത്തുനിന്നും വരുന്നവരിലൂടെ രോഗം പകരുന്നത് തടയുന്നതിന് വിമാനത്താവളങ്ങളിലും മറ്റും മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കും. ജാഗ്രത തുടരണം, നിരീക്ഷണം ശക്തമാക്കണമെന്നുമാണ് അടിയന്തര യോഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടത്.
വിമാനത്താവളത്തിൽ പരിശോധന ആരംഭിച്ചെങ്കിലും രാജ്യാന്തര യാത്രയ്ക്കുള്ള എയർ സുവിധ ഫോം തല്ക്കാലം തിരിച്ചു കൊണ്ടു വരില്ല. വിമാനത്താവളങ്ങളിലെ പരിശോധന ഫലം ആദ്യം വിലയിരുത്തും.ഇതിന് ശേഷമാകും തുടർനടപടികൾ. ഉത്സവസമയങ്ങളിൽ ജാഗ്രതയ്ക്ക് വീണ്ടും നിർദേശം നൽകും.വിദേശ രാജ്യങ്ങളില്‍ വ്യാപിക്കുന്ന ഒമിക്രോണിന്റെ ബിഎഫ് 7, ബിഎഫ് 12 എന്നീ ഉപവകഭേദങ്ങളാണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചത്.
നിലവില്‍ 4 ബിഎഫ് 7 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. ഗുജറാത്തിലരം ഒഡീഷയിലുമാണ് ചൈനീസ് വകഭേദം സ്ഥിരീകരിച്ചത്.ഗുജറാത്തിൽ രോഗം സ്ഥിരീകരിച്ച രണ്ടു പേർക്കും അസുഖം ഭേദമായെന്ന് ഗുജറാത്ത് സർക്കാർ അറിയിച്ചു. അതിവേഗവ്യാപനമാണ് വകഭേദത്തിന്റെ പ്രത്യേകതയെന്ന് വിദഗ്ദര്‍ വിലയിരുത്തുന്നു. പനി, ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഇതേ വകഭദേം യൂറോപ്യൻ രാജ്യങ്ങളിലും യുഎസ്, യുകെ എന്നിവിടങ്ങളിലും സ്ഥിരീകരിച്ചിരുന്നു.
രോഗം സ്ഥിരീകരിക്കുന്നവരുടെ സാമ്പിളുകള്‍ വൈകാതെ ജനിതക ശ്രേണീകരണത്തിനായി അയക്കാനും നിര്‍ദേശമുണ്ട്. നിയന്ത്രണം ഇനി കടുപ്പിക്കണോയെന്നതില്‍ തീരുമാനമെടുക്കുക ബിഎഫ് 7 ന്റെ വ്യാപനം നിരീക്ഷിച്ച ശേഷമായിരിക്കും. അടുത്തയാഴ്ച ആരോഗ്യമന്ത്രി വീണ്ടും യോഗം വിളിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗവും ചേരും. ബിഎഫ് 7 ന്റെ വ്യാപനം നിരീക്ഷിച്ച ശേഷമായിരിക്കും നിയന്ത്രണം ഇനി കടുപ്പിക്കണോയെന്നതിൽ തീരുമാനമെടുക്കുക. വാക്സിൻ ബൂസ്റ്റർ ഡോസ് വിതരണം വേഗത്തിലാക്കാനും ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കി. പുതിയ കോവിഡ് ഉപവകഭേദത്തിന്റെ സാന്നിധ്യം സംസ്ഥാനത്ത് ഉണ്ടോ എന്ന് നേരത്തെ തന്നെ തിരിച്ചറിയുന്നതിന് ജനിതക ശ്രേണീകരണം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ആശുപത്രികളില്‍ സൗകര്യം കൂട്ടാന്‍ മന്ത്രി നിര്‍ദേശിച്ചു. സ്‌റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ നിര്‍ദേശം.
https://www.facebook.com/Malayalivartha























