ഇലക്ട്രോണിക് ഉപകരണങ്ങൾ സുരക്ഷാ പരിശോധനയ്ക്ക് ഇനിമുതൽ പ്രവാസികൾക്ക് പുറത്തെടുക്കേണ്ടി വരില്ല, യാത്രയ്ക്ക് മുമ്പുള്ള എയർപോർട്ടിലെ ആ നടപടി ഉടൻ അവസാനിക്കും, പുതിയ സംവിധാനം എത്തുന്നു...!

വിമാനയാത്രയ്ക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാരെ സുരക്ഷാ പരിശോധനകൾക്ക് വിധേയമാക്കാറുണ്ട്. അതിപ്പോ അഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാർ എന്ന് വേർതിരിവില്ലാതെ പരിശോധകൾ നടത്താറുണ്ട്. ഈ സമയത്ത് നമ്മുടെ കൈവശമുള്ള ഇലക്ട്രോണിക്ക് ഉപകരണങ്ങൾ ബാഗിൽ നിന്ന് പുറത്തെടുത്ത് സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. വിമാനത്താവളങ്ങളിൽ നല്ല തിരിക്ക് അനുഭവപ്പെടുമ്പോൾ ഇത് യാത്രക്കാർക്ക് വലിയ ബുദ്ധിമൂട്ടുണ്ടാക്കാറുണ്ട്.
അധിക സമയം ഇതിനായി എടുക്കുന്നതുമൂലം തിരക്ക് ഉണ്ടാകുന്നു. എന്തായലും യാത്രക്കാർക്ക് അതിൽ നിന്നൊക്കെ ആശ്വാസം നൽകുന്ന വാർത്തയാണ് പുറത്തുവരുന്നത്. അതായത് ഫോണുകൾ, ലാപ്‌ടോപ്പുകൾ, ചാർജറുകൾ ഉൾപ്പെടെയുളള ഇലക്‌ട്രോണിക് ഉപകരണങ്ങൾ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയുടെ പേരില്‍ ഇനിമുതൽ പ്രവാസികൾക്ക് പുറത്തെടുക്കേണ്ടി വരില്ല.
ഇവയൊന്നും പ്രത്യേക ട്രേകളിൽ ഇടാതെ തന്നെ യാത്രക്കാർക്ക് വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കാനാക്കും. പരിശോധനകൾ പൂർത്തിയാക്കാൻ പുതിയ സംവിധാനം വരുന്നതോടെയാണ് ഇത് സാധ്യമാവുക.വിമാനത്താവളങ്ങളിലെ തിരക്ക് ഒഴിവാക്കാനാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്.
ഇലക്‌ട്രോണിക് ഉപകരണങ്ങൾ നീക്കം ചെയ്യാതെ ബാഗുകൾ സ്‌ക്രീൻ ചെയ്യുന്നതിനുള്ള ആധുനിക ഉപകരണങ്ങൾ വേഗത്തിൽ ലഭ്യമാക്കാനുള്ള ഒരു ഉത്തരവ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ഒരു മാസത്തിനുള്ളിൽ പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ സ്കാനറുകൾക്ക് ഒരു മാസത്തിനുള്ളിൽ സ്ഥാപിക്കാൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി നടപടി തുടങ്ങി.
ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ എല്ലാ പ്രധാന വിമാനത്താവളങ്ങളിലും പുതിയ യന്ത്രങ്ങൾ ആദ്യം സ്ഥാപിക്കുമെന്നും ഒരു വർഷത്തിനുള്ളിൽ മറ്റ് വിമാനത്താവളങ്ങളിലും സജ്ജമാക്കുമെന്നാണ് റിപ്പോർട്ട്. രാജ്യത്തെ ഏറ്റവും തിരക്കേറിയ ചില വിമാനത്താവളങ്ങളിൽ കഴിഞ്ഞയാഴ്ച യാത്രക്കാരുടെ തിരക്ക് നേരിടാൻ കൂടുതൽ സുരക്ഷാ ഉപകരണങ്ങളും ജീവനക്കാരെയും സജ്ജമാക്കേണ്ടി വന്നിരുന്നു. ഇതോടെയാണ് പുതിയ നീക്കം.
ഡ്യുവൽ എക്സ്റേ, കംപ്യൂട്ടർ ടോമോഗ്രഫി, ന്യൂട്രോൺ ബീം ടെക്നോളജി തുടങ്ങിയ സംവിധാനങ്ങളോടെയുള്ള പുതിയ സ്കാനറുകളാണ് സ്ഥാപിക്കുന്നത്. അമേരിക്കയിലെയും യൂറോപ്പിലെയും പല വിമാനത്താവളങ്ങളിലും നിലവിൽ ഉപയോഗത്തിലുള്ള ഈ പുതിയ ലഗേജ് സ്കാനറുകൾക്ക് പരിശോധനയ്ക്കായി യാത്രക്കാരുടെ ഇലക്ട്രോണിക് ഉപകരണങ്ങളോ ജാക്കറ്റുകളോ പ്രത്യേകം ആവശ്യമില്ല. “ഞങ്ങളുടെ ലക്ഷ്യം യാത്രക്കാരെ വേഗത്തിലും മികച്ച സുരക്ഷാ സജ്ജീകരണങ്ങളോടെയും വിടുക എന്നതാണ് എന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രമുഖ ദേശീയ മാധ്യമം കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha























