പ്രവാസികളെ ആശങ്കയിലാക്കുന്ന കേന്ദ്രത്തിന്റെ നീക്കം, വിമാനത്താവളങ്ങളിൽ പരിശോധന വർധിപ്പിച്ചേക്കാനുള്ള സാധ്യത ഏറുന്നു

കോവിഡ് വ്യാപനം തടയാൻ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ കേന്ദ്ര ആരോഗ്യ വകുപ്പ്. പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ ചില രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ആർടിപിസിആർ പരിശോധനാഫലം നിർബന്ധമാക്കിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. നിലവിൽ ഗൾഫ് രാജ്യങ്ങളൊന്നും തന്നെ ഇതിൽ ഉൾപ്പെട്ടിട്ടില്ല. എങ്കിലും ഈ സാഹചര്യത്തിൽ പ്രവാസികൾ വളരെയധികം ആശങ്കയിലാണ്.
വീണ്ടും പഴത് പോലെ ഇത്തരത്തിലുള്ള നിബന്ധനകൾ ഏർപ്പെടുത്തുമോ എന്നതിൽ ആശങ്കയേറുകയാണ്.വിമാനത്താവളത്തിൽ നിലനിൽ അന്താരാഷ്ട്ര വിമാനങ്ങളിൽ എത്തുന്ന രണ്ട് ശതമാനം ആളുകളെ പരിശോധിക്കുന്നുണ്ട്. എന്നാൽ വിമാനത്താവളങ്ങളിൽ പരിശോധന വർധിപ്പിച്ചേക്കാനുള്ള സാധ്യത ഏറുകയാണ്.കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വിദേശത്ത് നിന്ന് എത്തിയ യാത്രക്കാരില്‍ 39 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
നിലവിൽ രണ്ട് ശതമാനം അന്താരാഷ്ട്ര യാത്രക്കാർക്കാണ് പരിശോധന. ഇത് വർധിപ്പിക്കാൻ സാധ്യതയുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് ഡല്‍ഹി വിമാനത്താവളം സന്ദര്‍ശിക്കും. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്ന് വിമാനത്താവളം സന്ദർശിക്കുന്നതിന് പിന്നാലെ പുതിയ തീരുമാനങ്ങൾ ഉണ്ടായേക്കും. വിദേശത്ത് നിന്ന് എത്തിയ യാത്രക്കാരില്‍ 6000 പേർക്ക് വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന നടത്തി..
നേരത്തെ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം സംഭവിച്ച് 30 മുതൽ 35 ദിവസം വരെ കഴിഞ്ഞാണ് ഇന്ത്യയില്‍ തരംഗമുണ്ടായത്. അങ്ങനെ നോക്കുമ്പോള്‍ രാജ്യത്ത് ജനുവരി പകുതിയോടെ കോവിഡ് വ്യാപനത്തിനുള്ള സാധ്യത നിലനില്‍ക്കുന്നു. തരംഗം ഉണ്ടായാലും രോഗതീവ്രത കുറവായിരിക്കുമെന്നാണ് കണക്കുകൂട്ടല്‍. ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം, മരണം എന്നിവ കുറവായിരിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തുന്നു.
അടുത്തയാഴ്ച മുതല്‍ ചൈനയില്‍ നിന്നും മറ്റ് അഞ്ചിടങ്ങളില്‍നിന്നും വരുന്ന അന്താരാഷ്ട്ര യാത്രികര്‍ക്ക് ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയേക്കുമെന്നാണ് സൂചന. കേന്ദ്ര ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അടുത്തയാഴ്ച മുതല്‍ ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഹോങ് കോങ്, തായ്‌ലന്‍ഡ്, സിംഗപ്പുര്‍ എന്നിവിടങ്ങളില്‍നിന്നുള്ള യാത്രികര്‍ എയര്‍ സുവിധ ഫോം പൂരിപ്പിക്കേണ്ടതും യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുന്‍പ് ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്ക് വിധേയരാകേണ്ടതും നിര്‍ബന്ധമാക്കുമെന്നാണ് സൂചന.
ജനുവരി പകുതിയോടെ രാജ്യത്ത് കോവിഡ് രോഗികള്‍ വര്‍ധിച്ചേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത 40 ദിവസം നിര്‍ണായകമാണെന്നും മന്ത്രാലയം പറയുന്നു. വിദേശത്തുനിന്നു വരുന്നവരില്‍ കോവിഡ് വര്‍ധിക്കുന്നതാണ് മുന്നറിയിപ്പിനു പിന്നില്‍. ചൈനയിൽ പത്ത് ദിവസങ്ങൾക്ക് മുൻപാണ് പുതിയ കൊവിഡ് തരംഗം അതിന്റെ സർവ രൗദ്ര ഭാവവും പുറത്തെടുത്ത് വ്യാപിച്ചത്. അതുകൊണ്ട് തന്നെ ഇനി വരുന്ന 40 ദിവസങ്ങൾ ഇന്ത്യയെ സംബന്ധിച്ച് നിർണായകമാകും.
https://www.facebook.com/Malayalivartha























